‘പാറ്റകളെന്ന് വിളിച്ചതിന് നന്ദി, അങ്ങനെ വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്ത്യയിൽ എത്തുമായിരുന്നില്ല’
ന്യൂഡൽഹി: ജന്തർ മന്തറിലെ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിഷേധം വൻ വിജയമായതിന് പിന്നാലെ തങ്ങളുടെ ഉത്ഭവത്തിന് കാരണക്കാരനായ ജസ്റ്റിസ് സൂര്യകാന്തിന് നന്ദി അറിയിച്ച് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന് നന്ദി അറിയിക്കുന്നു എന്നായിരുന്നു ദീപ്കെയുടെ വാക്കുകൾ. ചീഫ് ജസ്റ്റിസ് അങ്ങനെ ഒരു പരാമർശം നടത്തിയിരുന്നില്ലെങ്കിൽ താൻ ഇന്ത്യയിലേക്ക് മടങ്ങിവരികയോ ഈ ജനകീയ പ്രസ്ഥാനം ആരംഭിക്കുകയോ ചെയ്യില്ലായിരുന്നുവെന്നും ദീപ്കെ പറഞ്ഞു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതിഷേധക്കാരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം…
പ്രതിഷേധം ലക്ഷ്യം കണ്ടു; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവച്ചു
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടിനെടതിരെ ദിവസങ്ങള്‍ നീണ്ട വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവച്ചു. ഇന്ന് കോക്രോച് ജനതാ പാര്‍ട്ടി (സിജെപി) യുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി.
ചെങ്കടലിൽ വീണ്ടും സഊദി കപ്പലിനെതിരെ ആക്രമണം, ഹൂതികൾക്കെതിരെ സൈനിക നടപടിയുമായി സഊദി സഖ്യ സേന, താവളങ്ങൾ ആക്രമിച്ചു
ഇന്റർനാഷണൽ ഡസ്ക്: സഊദി ഉടമസ്ഥതയിലുള്ള വാണിജ്യ കപ്പലായ എൻസിസി മസാ ചെങ്കടലിൽ സഞ്ചരിക്കുന്നതിനിടെ ഹൂതികൾ വീണ്ടും ആക്രമിച്ചു. വെള്ളിയാഴ്ച സുരക്ഷിതമായി യാത്ര തുടരുന്നതിനിടെ നടന്ന ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിന്റെ ഫലമായി കപ്പലിന്റെ പുറംചട്ടയ്ക്ക് നേരിയ കേടുപാടുകൾ സംഭവിച്ചതായി ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു. കപ്പൽ ജീവനക്കാർ സുരക്ഷിതരാണ്. സുരക്ഷ സ്ഥിരീകരിച്ച ശേഷം, കപ്പൽ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്തേക്ക് പോയി. ഹൂതികൾക്കെതിരെ സൈനിക നടപടിയുമായി സഊദി സഖ്യ സേന, താവളങ്ങൾ ആക്രമിച്ചു ചെങ്കടലിൽ ഹൂതികൾ ആക്രമണം ശക്തമാക്കിയതോടെ തിരിച്ചടിച്ചു സഊദി സഖ്യ സേന. ഹൂതികൾക്കെതിരെ സൈനിക…
ഗൾഫിലെ ജനങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്, അമേരിക്കൻ സൈനിക സാന്നിധ്യമുള്ള മേഖലകളിൽ നിന്ന് അര കിലോമീറ്റർ എങ്കിലും അകലം പാലിക്കണം
ഇന്റർനാഷണൽ ഡസ്ക: പശ്ചിമേഷ്യ വീണ്ടും കൂടുതൽ കലുഷിതമായേക്കുമെന്ന് സൂചന. അമേരിക്കൻ സൈനിക സാന്നിധ്യമുള്ള ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈനിക താവളങ്ങൾക്കും സാനികരുടെ താമസസ്ഥലങ്ങൾക്കും സമീപത്തുനിന്ന് ജനങ്ങൾ കുറഞ്ഞത് 500 മീറ്റർ അകലം പാലിക്കണമെന്നാണ് ഇറാൻ വിപ്ലവ ഗാർഡിന്റെ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് നിർദ്ദേശം. പശ്ചിമേഷ്യയിലെ വിവിധ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്. ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളും വൻ ഭീതിയിലാണ്.…
യുദ്ധം കൂടുതൽ വഷളായേക്കുമെന്ന് ഭീതി, ഗൾഫിൽ കൂടുതൽ വിമാനങ്ങൾ റദ്ദായേക്കും; മുന്നറിയിപ്പ് നൽകി അമേരിക്ക
റിയാദ്: മേഖല കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് പോയേക്കുമെന്ന് ഭീതി. ഗൾഫിൽ വരും ദിനങ്ങളിൽ കൂടുതൽ വിമാനങ്ങൾ റദ്ദായേക്കുമെന്ന് പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നൽകിയതോടെ മേഖലയിൽ അശാന്തി വർധിക്കുമെന്ന സൂചന വിദേശ മാധ്യമങ്ങൾ നൽകുന്നു. സഊദിക്ക് നേരെ യമനിലെ ഹൂതികളെ മുൻ നിർത്തി ഇറാൻ യുദ്ധം നീങ്ങുന്നതിനിടെയാണ് ഇറാനെതിരെ കടുത്ത നീക്കത്തിന് അമേരിക്ക നീങ്ങുന്നതായാണ് സൂചന. യമനിലേക്ക് ഇറാനിൽ നിന്നും കൂടുതൽ ഐആർജിസി കമാണ്ടർമാരെ എത്തിച്ചതായി പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സഊദി കപ്പലുകൾക്ക് നേരെയുള്ള ഹൂതി ഉപരോധവും തുടരുകയാണ്. ഇതാണ് കൂടുതൽ പ്രശ്നങ്ങൾക്ക് ഇപ്പോൾ…
സഊദിയും അമേരിക്കയും ചരിത്രപരമായ ആണവ സഹകരണ കരാറില്‍ ഒപ്പ് വച്ചു; സമാധാനപരമായ ആണവോര്‍ജ പദ്ധതിയില്‍ ദീര്‍ഘകാല പങ്കാളിത്തം
വാഷിങ്ടണ്‍: സഊദി അറേബ്യയുടെ സമാധാനപരമായ ആണവോര്‍ജ പദ്ധതിയില്‍ ദീര്‍ഘകാല സഹകരണത്തിന് വഴിയൊരുക്കുന്ന ചരിത്രപരമായ സിവിലിയന്‍ ആണവ സഹകരണ കരാറില്‍ സഊദി അറേബ്യയും അമേരിക്കയും ഒപ്പുവെച്ചു. സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരനും അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റും ചേര്‍ന്നാണ് സാധാരണയായി '123 കരാര്‍' എന്നറിയപ്പെടുന്ന ഉടമ്പടിയിലും ഉഭയകക്ഷി സുരക്ഷാ കരാറിലും ഒപ്പുവെച്ചത്. സഊദിയുടെ സിവിലിയന്‍ ആണവോര്‍ജ പദ്ധതിയില്‍ പതിറ്റാണ്ടുകളോളം നീളുന്ന സഹകരണത്തിനുള്ള നിയമപരമായ ചട്ടക്കൂടാണ് ഈ കരാര്‍ ഒരുക്കുന്നതെന്ന് അമേരിക്കന്‍ ഊര്‍ജവകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ആണവ സുരക്ഷ, സുരക്ഷാ മാനദണ്ഡങ്ങള്‍,…









