സഊദിയില്‍ വീണ്ടും ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുമായി ഹൂതികൾ
ജിദ്ദ: യമനിലെ ശിയാ സായുധ ഗ്രൂപ്പായ ഹൂതി സേന സൗദി അറേബ്യയിലേക്ക് നടത്തിയ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണ പരമ്പരയില്‍ 13 സാധാരണക്കാര്‍ക്ക് പരുക്ക്. ഇന്നലെ ഖമീസ് മുഷൈത്ത്, അബ്ഹ, തായിഫ് നഗരങ്ങളിലെ ജനവാസ മേഖലകളും സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള യമന്‍ സഖ്യസേന അറിയിച്ചു. ആക്രമണത്തില്‍ ഏഴ് വീടുകള്‍ക്കും രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അറബ്ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കൂ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരിൽ ചിലർ ഗുരുതര നിലയിൽ ആണെന്നും അദ്ദേഹം…
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ചെങ്കടലില്‍ സ്വാധീനം ശക്തമാക്കി ഹൂതികള്‍
സന്‍ആ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുന്നു. ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂതി വിമതര്‍ ചെങ്കടലിലെ തന്ത്രപ്രധാനമായ ദ്വീപുകള്‍ പിടിച്ചെടുക്കുകയും സഊദി അറേബ്യയില്‍ വീണ്ടും ആക്രമണം നടത്തുകയും ചെയ്തു. സഊദിയില്‍ ഹൂതികള്‍ ആക്രമണം കടുപ്പിച്ചതോടെ, ഇറാനുമായി ഗള്‍ഫ് രാജ്യങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ഇതോടെ ആഗോള എണ്ണവിതരണം കൂടുതല്‍ പ്രതിസന്ധിയിലായി. യമന്‍ അതിര്‍ത്തിക്ക് സമീപമുള്ള സഊദിയിലെ ഖാമിസ് മുഷൈത്തിലെ കിംഗ് ഖാലിദ് വ്യോമതാവളത്തിലാണ് ഹൂതികള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയത്. എയര്‍ക്രാഫ്റ്റ് ഹാംഗറുകള്‍, റഡാര്‍ സംവിധാനം, റണ്‍വേ, ആയുധസംഭരണ കേന്ദ്രങ്ങള്‍ എന്നിവ തകര്‍ന്നുവെന്നും യമനില്‍ സഊദി നടത്തിയ…
സഊദിയെ ഇനി പിടിച്ചാൽ കിട്ടില്ല, കണ്ടെത്തിയത് ലോകത്തെ മറ്റൊരു നിധി; മദീനയിൽ 110 ദശലക്ഷം അപൂർവ ധാതുക്കളും യുറേനിയം അയിരും കണ്ടെത്തിയതായി പ്രഖ്യാപനം; ആണവോർജ്ജ രംഗത്ത് സഊദിക്ക് വിപ്ലവക്കരുത്താകും
നിധികൂമ്പാരം കണ്ടെത്തിയത് മദീനയിലെ ജബൽ സയ്യിദിൽ റിയാദ്: മദീന മേഖലയിൽ ഏകദേശം 110 ദശലക്ഷം ടൺ അപൂർവ ഭൂമി ധാതുക്കളും യുറേനിയം അയിരും കണ്ടെത്തി. സഊദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മദീനയിലെ ജബൽ സയ്യിദ് പദ്ധതിയിലെ പര്യവേക്ഷണത്തിലും ഭൂമിശാസ്ത്ര പഠനങ്ങളിലും ഉയർന്ന സാന്ദ്രതയിലുള്ള അപൂർവ ഭൂമി ധാതുക്കൾ, പ്രത്യേകിച്ച് ഘനമൂലകങ്ങൾ, യുറേനിയത്തിന്റെ വാഗ്ദാന സാന്ദ്രത എന്നിവയുള്ള ഏകദേശം 110 ദശലക്ഷം ടൺ അയിരിന്റെ കണക്കാക്കിയ ഉറവിടങ്ങളാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ജനറൽ കോൺഫറൻസിന്റെ…
ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു, പ്രതികരിക്കാതെ സഊദി
റിയാദ്: സഊദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ ഹൂതി വിമതര്‍. ഖാമിസ് മുഷൈത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമത്താവളത്തില്‍ ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണമാണ് നടത്തിയതെന്നാണ് റിപ്പോർട്ട്. ദക്ഷിണ ചെങ്കടലിലെ പ്രധാന ദ്വീപുകള്‍ പിടിച്ചെടുത്തതായി ഹൂതികള്‍ അറിയിച്ചു. എന്നാൽ ഈ അവകാശവാദത്തോട് ഇതുവരെ സൗദി പ്രതികരിച്ചിട്ടില്ല. സൗദിയുടെ എണ്ണ പൈപ്പ് ലൈനില്‍ ഹൂതികള്‍ ആക്രമണം നടത്തിയതോടെ ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം യുഎസിൻ്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഓസ്ട്രിയയിലെ യുഎന്‍ ആണവ ഏജന്‍സി ആസ്ഥാനത്ത് നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും…
സഊദി പൈപ്പ്‌ലൈൻ തടസം: ആഗോള എണ്ണവിതരണത്തിൽ 4 ശതമാനം കുറവുണ്ടാകും
ദുബായ്: സൗദി അറേബ്യയുടെ അതിപ്രധാനമായ കിഴക്കു-പടിഞ്ഞാറന്‍ എണ്ണ പൈപ്പ്‌ലൈൻ ഉടൻ പ്രവർത്തന ക്ഷമമാക്കിയില്ലെങ്ങൽ വൻ ഇന്ധനക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഡ്രോണ്‍ ആക്രമണമുണ്ടായതോടെ എണ്ണ പൈപ്പ്‌ലൈൻ അടച്ചുപൂട്ടിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ പൈപ്പ് ലൈൻ വഴി എണ്ണ വിതരണം പുനരാരംഭിച്ചില്ലെങ്കിൽ സൗദി അറേബ്യയുടെ കയറ്റുമതിക്കുള്ള എണ്ണശേഖരം തീർന്നുപോകുമെന്ന് വ്യാപാരികൾ പറയുന്നു. യാൻബു തുറമുഖത്തെ നിലവിലുള്ള ശേഖരം ഉപയോഗിച്ച് അഞ്ച് മുതൽ ഏഴ് ദിവസത്തേക്ക് മാത്രമേ ഇനി കയറ്റുമതി തുടരാനാകൂ. യാൻബുവിലെ സംഭരണ ശേഷി ഏകദേശം 35 ദശലക്ഷം ബാരലാണ്. പൈപ്പ്‌ലൈൻ പ്രവർത്തനം വേഗത്തിൽ പുനരാരംഭിച്ചില്ലെങ്കിൽ സൗദിയുടെ കയറ്റുമതിക്കുള്ള…
ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടക്കേണ്ട ചർച്ച മാറ്റിവെച്ചു
മസ്കറ്റ്: ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു. തിങ്കളാഴ്ച ഒമാനിലെ സലാലയിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് അറിയിച്ചത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണ് തിങ്കളാഴ്ചയിലെ ചർച്ച മാറ്റിവെച്ചതെന്നാണ് വിശദീകരണം. ചർച്ച മാറ്റിവെച്ച കാര്യം ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. മേഖലയിലെ ചില രാജ്യങ്ങളുടെ അഭ്യർഥനപ്രകാരമാണ് തിങ്കളാഴ്ചത്തെ ചർച്ച മാറ്റിവെച്ചതെന്നും ഒമാനും ഇറാനും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്നും ഇറാൻ വിദേശകാര്യ…

