ആശ്വാസം, താത്കാലികം?, അമേരിക്ക ആക്രമണം നിർത്തി, ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തങ്ങളും നിർത്തിവച്ചതായി ഇറാൻ
ആശ്വാസം, താത്കാലികം?, അമേരിക്ക ആക്രമണം നിർത്തി, ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തങ്ങളും നിർത്തിവച്ചതായി ഇറാൻ ഇന്റർനാഷണൽ ഡസ്ക്: കഴിഞ്ഞ രണ്ട് രാത്രികളായി താങ്കൾക്കെതിരായ അമേരിക്കൻ ആക്രമണം നിർത്തിവച്ചതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ യുഎസ് സഖ്യകക്ഷികൾക്കെതിരായ പ്രതികാര ആക്രമണങ്ങൾ നിർത്തിവച്ചതായി ഇറാൻ ഞായറാഴ്ച അറിയിച്ചു. അഞ്ചാം മാസത്തോട് അടുക്കുന്ന യുദ്ധം താൽക്കാലികമായി നിർത്തിവച്ചതായി അമേരിക്ക പ്രഖ്യാപിച്ച ശേഷവുമാണ് ഇറാൻ പ്രഖ്യാപനം. കുറഞ്ഞുവരുന്ന ആയുധശേഖരത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ വർദ്ധനയ്ക്കുള്ള പദ്ധതികളെ തടയുന്നുണ്ടെന്ന അമേരിക്കൻ റിപ്പോർട്ടുകൾ പുറത്തുവന്നതിനുശേഷവുമാണ് ഇറാൻ പ്രഖ്യാപനം നടത്തിയത്. "രണ്ട് രാത്രികൾ മുമ്പ് വരെ ഈ ആക്രമണങ്ങൾ…
കുറ്റിപ്പറത്ത് ബസ് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; ഒരുമരണം
മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെത്തിച്ചു. തൃശൂർ-കോഴിക്കോട് ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. വേഗതയും മഴയില്‍ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ഫയർഫോഴ്സും നാട്ടുകാരുമാണ്…
‘പാറ്റകളെന്ന് വിളിച്ചതിന് നന്ദി, അങ്ങനെ വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്ത്യയിൽ എത്തുമായിരുന്നില്ല’
ന്യൂഡൽഹി: ജന്തർ മന്തറിലെ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിഷേധം വൻ വിജയമായതിന് പിന്നാലെ തങ്ങളുടെ ഉത്ഭവത്തിന് കാരണക്കാരനായ ജസ്റ്റിസ് സൂര്യകാന്തിന് നന്ദി അറിയിച്ച് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന് നന്ദി അറിയിക്കുന്നു എന്നായിരുന്നു ദീപ്കെയുടെ വാക്കുകൾ. ചീഫ് ജസ്റ്റിസ് അങ്ങനെ ഒരു പരാമർശം നടത്തിയിരുന്നില്ലെങ്കിൽ താൻ ഇന്ത്യയിലേക്ക് മടങ്ങിവരികയോ ഈ ജനകീയ പ്രസ്ഥാനം ആരംഭിക്കുകയോ ചെയ്യില്ലായിരുന്നുവെന്നും ദീപ്കെ പറഞ്ഞു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതിഷേധക്കാരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം…
പ്രതിഷേധം ലക്ഷ്യം കണ്ടു; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവച്ചു
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടിനെടതിരെ ദിവസങ്ങള്‍ നീണ്ട വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവച്ചു. ഇന്ന് കോക്രോച് ജനതാ പാര്‍ട്ടി (സിജെപി) യുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി.
ചെങ്കടലിൽ വീണ്ടും സഊദി കപ്പലിനെതിരെ ആക്രമണം, ഹൂതികൾക്കെതിരെ സൈനിക നടപടിയുമായി സഊദി സഖ്യ സേന, താവളങ്ങൾ ആക്രമിച്ചു
ഇന്റർനാഷണൽ ഡസ്ക്: സഊദി ഉടമസ്ഥതയിലുള്ള വാണിജ്യ കപ്പലായ എൻസിസി മസാ ചെങ്കടലിൽ സഞ്ചരിക്കുന്നതിനിടെ ഹൂതികൾ വീണ്ടും ആക്രമിച്ചു. വെള്ളിയാഴ്ച സുരക്ഷിതമായി യാത്ര തുടരുന്നതിനിടെ നടന്ന ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിന്റെ ഫലമായി കപ്പലിന്റെ പുറംചട്ടയ്ക്ക് നേരിയ കേടുപാടുകൾ സംഭവിച്ചതായി ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു. കപ്പൽ ജീവനക്കാർ സുരക്ഷിതരാണ്. സുരക്ഷ സ്ഥിരീകരിച്ച ശേഷം, കപ്പൽ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്തേക്ക് പോയി. ഹൂതികൾക്കെതിരെ സൈനിക നടപടിയുമായി സഊദി സഖ്യ സേന, താവളങ്ങൾ ആക്രമിച്ചു ചെങ്കടലിൽ ഹൂതികൾ ആക്രമണം ശക്തമാക്കിയതോടെ തിരിച്ചടിച്ചു സഊദി സഖ്യ സേന. ഹൂതികൾക്കെതിരെ സൈനിക…
ഗൾഫിലെ ജനങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്, അമേരിക്കൻ സൈനിക സാന്നിധ്യമുള്ള മേഖലകളിൽ നിന്ന് അര കിലോമീറ്റർ എങ്കിലും അകലം പാലിക്കണം
ഇന്റർനാഷണൽ ഡസ്ക: പശ്ചിമേഷ്യ വീണ്ടും കൂടുതൽ കലുഷിതമായേക്കുമെന്ന് സൂചന. അമേരിക്കൻ സൈനിക സാന്നിധ്യമുള്ള ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈനിക താവളങ്ങൾക്കും സാനികരുടെ താമസസ്ഥലങ്ങൾക്കും സമീപത്തുനിന്ന് ജനങ്ങൾ കുറഞ്ഞത് 500 മീറ്റർ അകലം പാലിക്കണമെന്നാണ് ഇറാൻ വിപ്ലവ ഗാർഡിന്റെ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് നിർദ്ദേശം. പശ്ചിമേഷ്യയിലെ വിവിധ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്. ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളും വൻ ഭീതിയിലാണ്.…









