സഊദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം മൂന്നു വർഷം കൂടി ദീർഘിപ്പിച്ചുവെന്ന് വാർത്തകൾ; വിശദീകരണവുമായി മന്ത്രാലയം
റിയാദ്: രാജ്യത്തെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ലെവി ആനുകൂല്യം അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി സഊദി തൊഴിൽ സാമൂഹിക മന്ത്രാലയം. ലെവി ആനുകൂല്യം 2027 ജനുവരിയില്‍ അവസാനിക്കാനിരിക്കെയാണ് പ്രവാസികൾക്ക് ആശ്വാസമാകുന്ന തരത്തിൽ ലെവി നീട്ടിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ, ഇതെക്കുറിച്ചു ഇതുവരെ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് തൊഴില്‍ മാനവശേഷി മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന അറിയിപ്പുകളെ അവലംബിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രാലയം നിലവില്‍ ഇതുവരെ പുതിയ പ്രഖ്യാപനങ്ങളില്ലെന്നും വ്യക്തമാക്കി. ഒമ്പത് വരെ ജീവനക്കാരുള്ള…
സഊദി എണ്ണ കപ്പലിന് നേരെ വീണ്ടും ആക്രമണം; രണ്ട് വിദേശ തൊഴിലാളികൾ കൊല്ലപ്പെട്ടു
റിയാദ്: ഹോർമുസിൽ സഊദി എണ്ണ കപ്പലിന് നേരെ വീണ്ടും ആക്രമണം. ഏറ്റവും ഒടുവിലുണ്ടായ ആക്രമണത്തിൽ രണ്ട് വിദേശ നാവികർ കൊല്ലപ്പെട്ടു. ണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെട്ടതായി സഊദി ഷിപ്പിംഗ് കമ്പനിയായ ബഹ്രി സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തങ്ങളുടെ കപ്പൽ ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് കമ്പനി പുറത്ത് വിട്ട വിവരം. സഊദി കപ്പൽ കമ്പനിയായ ബഹ്റിയുടെ ഉടമസ്ഥതയിലുള്ള സിദർ, സഊദി എണ്ണ വഹിക്കുന്ന രണ്ട് സൂപ്പർടാങ്കറുകളിൽ ഒന്നാണ്. ഓഗസ്റ്റ് 31 ന് പ്രാദേശിക സമയം ഏകദേശം രാത്രി 11:40 നാണ് സംഭവം നടന്നതെന്ന് ബഹ്രി…
ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായതായി ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അതേസമയം ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ സർക്കാരിനെയും സായുധ സേനയെയും പിന്തുണയ്ക്കുന്നവർ തടിച്ചുകൂടിയ സ്ഥലത്തേക്ക് ഒരു കാർ ഇടിച്ചുകയറി 4 പേർ കൊല്ലപ്പെട്ടു. പത്തിലധികം പേർക്ക് പരുക്കേറ്റു. അമിത വേഗത്തിലായിരുന്ന കാർ ആദ്യം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. ഡ്രൈവറെ അറസ്റ്റു ചെയ്തു.
രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി
ബ്യൂനസ് ഐറിസ് : രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരിക കുറിപ്പിലാണ് താൻ ഇനി അർജന്റീന ടീമിനു വേണ്ടി കളിക്കില്ലെന്ന് മെസ്സി അറിയിച്ചത്. ‘‘എന്റെ ആത്മാവിനെ ഒരുപാട് വേദനിപ്പിച്ച, ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു തീരുമാനമാണ് ഇത്. പക്ഷേ ഇതാണ് അതിനുള്ള ശരിയായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ എല്ലാം നേടിയപ്പോൾ മാത്രമല്ല, അതിന് മുൻപും ഞാൻ എന്റെ എല്ലാം ടീമിനായി സമർപ്പിച്ചിട്ടുണ്ടെന്ന് ഞാൻ നിങ്ങളോട് സത്യം ചെയ്യുന്നു. ഈ ജഴ്സിക്കായി ഞാൻ…
വീണ്ടും പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു: ലറാക്ക് ദ്വീപിനെ ആക്രമിച്ച് യുഎസ്; തിരിച്ചടിച്ച് ഇറാൻ
ടെഹ്റാൻ: ഒരിടവേളയ്ക്കുശേഷം വീണ്ടും പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. ഇറാനെ ലക്ഷ്യമാക്കി വീണ്ടും യുഎസ് ആക്രമണം. ഹോർമുസ് കടലിടുക്കിലെ ലറാക്ക് ദ്വീപിലുള്ള ഇറാനിയൻ മിസൈൽ ലോഞ്ചർ സംവിധാനങ്ങളെയാണ് യുഎസ് ആക്രമിച്ചത്. കപ്പൽ ഗതാഗത പാതയിലേക്ക് കടൽ മൈനുകൾ ഘടിപ്പിച്ച റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇറാൻ തയാറെടുക്കുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനു പിന്നാലെയാണ് യുഎസ് സൈന്യം ലറാക് ദ്വീപിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തിനു മറുപടിയായി ഇറാൻ ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. ജോർദാനിലെ യുഎസ് സൈനിക താവളങ്ങളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയെന്ന് ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്…
പശ്ചിമേഷ്യയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ വീണ്ടും തുറന്നു തുടങ്ങി; സംഘര്‍ഷത്തിന് അറുതിയാകുന്നുവെന്ന ആശ്വാസം
ദുബൈ: പശ്ചിമേഷ്യയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ വീണ്ടും തുറന്നു തുടങ്ങി. ഇറാന് – അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് അടച്ചിരുന്ന ഗൾഫ് രാജ്യങ്ങളിലെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ അമേരിക്കൻ മിഷൻ ഓഫീസുകളാണ് തുറക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര വിദഗ്ധരും കുടുംബാംഗങ്ങളും തിരിച്ചെത്തി തുടങ്ങിയതായി പെന്റഗണ്‍ അറിയിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ മേഖലയിലുള്ള അമേരിക്കയുടെ നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന് തുടര്‍ച്ചയായി ആക്രമണം നടത്തിയതിന് പിന്നാലെ ആയിരുന്നു നടപടി. ഇതിനിടെ അടിയന്തിര മുന്നറിയിപ്പുകൾ തുടർന്ന് പ്രധാന ഉദ്യോഗസ്ഥരെല്ലാം നാട്ടിലേക്ക് മടങ്ങുകയും…

