കണ്ണീർക്കടലായി ഇറാൻ; നൊമ്പരമായി അലി ഖമനേയിക്കൊപ്പം 14 മാസം പ്രായമുള്ള പേരമകളുടെ ശവമഞ്ചവും
ടെഹ്റാൻ: അലി ഖമനേയിക്കൊപ്പം ഇറാൻ ജനതയെ കണ്ണീരണിയിച്ച് അദ്ദേഹത്തിന്റെ 14 മാസം പ്രായമുള്ള പേരമകളുടെ ശവമഞ്ചവും. അലി ഖമനേയിയുടെ ശവമഞ്ചത്തിനരികെയാണ് അദ്ദേഹത്തിനൊപ്പം കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ ശവമഞ്ചവും പൊതുദർശനത്തിനായി വെച്ചിരിക്കുന്നത്. ഇതിൽ ഖമനേയിയുടെ പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദിയുടെ ശവമഞ്ചവുമുണ്ട്. ഈ ചെറിയ ശവമഞ്ചത്തിനരികെ സ്ഥാപിച്ച കുഞ്ഞ് സഹ്റയുടെ ചിത്രവും ഏവരെയും കണ്ണീരണിയിച്ചു. നിറകണ്ണുകളോടെയാണ് ഇറാൻ ജനത മുൻ പരമോന്നത നേതാവിനും കുടുംബാംഗങ്ങൾക്കും യാത്രമൊഴിയേകുന്നത്. ഇറാന്റെ പതാക പുതപ്പിച്ചാണ് ഖമനേയിയുടെ ശവമഞ്ചം പൊതുദർശനം നടക്കുന്ന വേദിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ തലപ്പാവും ശവമഞ്ചത്തിന് മുകളിൽവെച്ചിരുന്നു.…
തന്റെ കരിയറിലെ ഒൻപതാമത് ലോകകപ്പ്…., 41–ാം വയസ്സിൽ പുതുചരിത്രമെഴുതി സിആർ7!……
പോർച്ചുഗൽ–2, ക്രൊയേഷ്യ–1. എന്നാൽ ആ അക്കങ്ങൾക്കപ്പുറം, ചരിത്രവും കണ്ണീരും വാശിയും നാടകീയതയും ഇഴചേർന്ന ഒരു കാൽപന്ത് കാവ്യമായിരുന്നു ആ മത്സരം. പോർച്ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചരിത്രനേട്ടവും, അവസാന നിമിഷങ്ങളിലെ ‘വാർ’ സാങ്കേതികവിദ്യയുടെ കടുപ്പമേറിയ തീരുമാനങ്ങളും ചേർന്നപ്പോൾ ഈ ലോകകപ്പ് നോക്കൗട്ട് പോരാട്ടം ചരിത്രത്താളുകളിൽ സുവർണലിപികളാൽ എഴുതപ്പെട്ടു. മത്സരത്തിന്റെ ആദ്യപകുതി ഇരുടീമുകളുടെയും തന്ത്രപരമായ നീക്കങ്ങളാൽ സമനിലയിലായിരുന്നു. പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസിന്റെ രണ്ടു മികച്ച ഷോട്ടുകൾ ക്രൊയേഷ്യൻ പ്രതിരോധം ബ്ലോക്ക് ചെയ്തു. പെഡ്രോ നെറ്റോയുടെ ക്രോസിൽ നിന്ന് റൊണാൾഡോ ഉയർന്നുചാടി ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.…
അടി തിരിച്ചടി… ക്രൊയേഷ്യയെ കീഴടക്കി പോർച്ചുഗൽ പ്രീക്വാർട്ടറിൽ
ടൊറന്റോ: ക്രൊയേഷ്യയെ കീഴടക്കി പോർച്ചുഗൽ പ്രീ-ക്വാർട്ടറിലേക്ക്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് പോർച്ചുഗലിന്റെ ജയം. 53-ാം മിനിറ്റിൽ പെരിസിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ നേടിയത്. ജോസിപ് സ്റ്റാനിസിച്ചിന്റെ ക്രോസിൽ നിന്ന് പന്ത് ലഭിച്ച പെരിസിച്ച് അനായാസം വലകുലുക്കി. 65-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം സമനിലയിലാക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ ഗോൺസാലോ റാമോസിന്റെ വിജയഗോൾ. അവസാനമിനിറ്റിൽ ക്രൊയേഷ്യ വലകുലുക്കിയെങ്കിലും ഓഫ്സൈഡായതോടെ കളിയുടെ വിധി കുറിക്കപ്പെട്ടു. പ്രീ-ക്വാർട്ടറിൽ സ്പെയിനാണ് പോർച്ചുഗലിന്റെ എതിരാളികൾ. ആദ്യമിനിറ്റുകളിൽ തന്നെ മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ചാണ് ഇരുടീമുകളും തുടങ്ങിയത്. മൂന്നാം…
സഊദിയിൽ പാചകവാതക വിലയിൽ വൻ വർധനവ്; ഇന്ന് മുതൽ പ്രാബല്യത്തിൽ
റിയാദ്: സഊദിയിൽ പാചകവാതക വിലയിൽ വൻ വർധനവ് വരുത്തി. പുതുക്കിയ വില ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിലായി. ദ്രവീകൃത പെട്രോളിയം ഗ്യാസ് (LPG) റീഫിൽ ചെയ്യുന്നതിനുള്ള പുതുക്കിയ വിലകൾ നാഷണൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (GASCO) ആണ് പ്രഖ്യാപിച്ചത്. പുതിയ വിലകളിൽ മൂല്യവർധിത നികുതി (VAT) ഉം ഗതാഗത ചെലവുകളും ഉൾപ്പെടുന്നുവെന്ന് കമ്പനി അറിയിച്ചു. പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com പുതുക്കിയ വിലകൾ അനുസരിച്ച്, 11 കിലോഗ്രാം സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് 37 റിയാൽ ചിലവാകും, അതേസമയം…
സ്ലീപ്പർ ബസ് ട്രെക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേർക്ക് പരുക്ക്
ന്യൂഡൽഹി: രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് വലിയ ട്രെക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഏഴു പേർ മരിച്ചു. 22 പേർക്കു പരുക്കേറ്റു. പുലർച്ചെ 2.30 ഓടെയാണ് സംഭവം. ബസ് ഋഷികേശിൽ നിന്നു മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്നു. ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയും പിന്നീട് ഇരു വാഹനങ്ങൾക്കും തീപിടിക്കുകയുമായിരുന്നു. ബസിന്റെ മുകളിലെ ബർത്തുകളിലെ യാത്രക്കാർ താഴേക്ക് തെറിച്ചുവീണു. പൊള്ളലേറ്റാണ് അഞ്ച് യാത്രക്കാർ മരിച്ചതെന്നും രണ്ട് പേർ തലയ്ക്കേറ്റ പരുക്കുമൂലമാണ് മരിച്ചതെന്നും അധികൃതർ അറിയിച്ചു. പരുക്കേറ്റവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ ദൗസ ജില്ലാ…
14 വർഷങ്ങൾക്ക് ശേഷമുള്ള ആ വലിയ മാറ്റം, ഇന്ന് മുതൽ പ്രാബല്യത്തിൽ: ഇന്ത്യൻ പ്രവാസികൾക്ക് വൻ തിരിച്ചടി
ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വൻ തിരിച്ചടിയായി പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന്( ജൂലൈ ഒന്ന്) മുതൽ പ്രാബല്യത്തിൽ വന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ കോൺസുലേറ്റ്, യുഎഇയിലുടനീളമുള്ള മറ്റ് ഔദ്യോഗിക പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ പുതിയ നിരക്കുകൾ ഒരേപോലെ ബാധകമായിരിക്കും. ലോകത്തെങ്ങുമുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്‌പോർട്ട് നിരക്കുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നടപടി. ∙മാറ്റം നീണ്ട 14 വർഷങ്ങൾക്ക് ശേഷം നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ്…









