സഊദി എണ്ണ കപ്പലിന് നേരെ വീണ്ടും ആക്രമണം; രണ്ട് വിദേശ തൊഴിലാളികൾ കൊല്ലപ്പെട്ടു
റിയാദ്: ഹോർമുസിൽ സഊദി എണ്ണ കപ്പലിന് നേരെ വീണ്ടും ആക്രമണം. ഏറ്റവും ഒടുവിലുണ്ടായ ആക്രമണത്തിൽ രണ്ട് വിദേശ നാവികർ കൊല്ലപ്പെട്ടു. ണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെട്ടതായി സഊദി ഷിപ്പിംഗ് കമ്പനിയായ ബഹ്രി സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തങ്ങളുടെ കപ്പൽ ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് കമ്പനി പുറത്ത് വിട്ട വിവരം. സഊദി കപ്പൽ കമ്പനിയായ ബഹ്റിയുടെ ഉടമസ്ഥതയിലുള്ള സിദർ, സഊദി എണ്ണ വഹിക്കുന്ന രണ്ട് സൂപ്പർടാങ്കറുകളിൽ ഒന്നാണ്. ഓഗസ്റ്റ് 31 ന് പ്രാദേശിക സമയം ഏകദേശം രാത്രി 11:40 നാണ് സംഭവം നടന്നതെന്ന് ബഹ്രി…
ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായതായി ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അതേസമയം ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ സർക്കാരിനെയും സായുധ സേനയെയും പിന്തുണയ്ക്കുന്നവർ തടിച്ചുകൂടിയ സ്ഥലത്തേക്ക് ഒരു കാർ ഇടിച്ചുകയറി 4 പേർ കൊല്ലപ്പെട്ടു. പത്തിലധികം പേർക്ക് പരുക്കേറ്റു. അമിത വേഗത്തിലായിരുന്ന കാർ ആദ്യം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. ഡ്രൈവറെ അറസ്റ്റു ചെയ്തു.
രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി
ബ്യൂനസ് ഐറിസ് : രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരിക കുറിപ്പിലാണ് താൻ ഇനി അർജന്റീന ടീമിനു വേണ്ടി കളിക്കില്ലെന്ന് മെസ്സി അറിയിച്ചത്. ‘‘എന്റെ ആത്മാവിനെ ഒരുപാട് വേദനിപ്പിച്ച, ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു തീരുമാനമാണ് ഇത്. പക്ഷേ ഇതാണ് അതിനുള്ള ശരിയായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ എല്ലാം നേടിയപ്പോൾ മാത്രമല്ല, അതിന് മുൻപും ഞാൻ എന്റെ എല്ലാം ടീമിനായി സമർപ്പിച്ചിട്ടുണ്ടെന്ന് ഞാൻ നിങ്ങളോട് സത്യം ചെയ്യുന്നു. ഈ ജഴ്സിക്കായി ഞാൻ…
വീണ്ടും പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു: ലറാക്ക് ദ്വീപിനെ ആക്രമിച്ച് യുഎസ്; തിരിച്ചടിച്ച് ഇറാൻ
ടെഹ്റാൻ: ഒരിടവേളയ്ക്കുശേഷം വീണ്ടും പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. ഇറാനെ ലക്ഷ്യമാക്കി വീണ്ടും യുഎസ് ആക്രമണം. ഹോർമുസ് കടലിടുക്കിലെ ലറാക്ക് ദ്വീപിലുള്ള ഇറാനിയൻ മിസൈൽ ലോഞ്ചർ സംവിധാനങ്ങളെയാണ് യുഎസ് ആക്രമിച്ചത്. കപ്പൽ ഗതാഗത പാതയിലേക്ക് കടൽ മൈനുകൾ ഘടിപ്പിച്ച റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇറാൻ തയാറെടുക്കുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനു പിന്നാലെയാണ് യുഎസ് സൈന്യം ലറാക് ദ്വീപിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തിനു മറുപടിയായി ഇറാൻ ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. ജോർദാനിലെ യുഎസ് സൈനിക താവളങ്ങളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയെന്ന് ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്…
പശ്ചിമേഷ്യയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ വീണ്ടും തുറന്നു തുടങ്ങി; സംഘര്‍ഷത്തിന് അറുതിയാകുന്നുവെന്ന ആശ്വാസം
ദുബൈ: പശ്ചിമേഷ്യയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ വീണ്ടും തുറന്നു തുടങ്ങി. ഇറാന് – അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് അടച്ചിരുന്ന ഗൾഫ് രാജ്യങ്ങളിലെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ അമേരിക്കൻ മിഷൻ ഓഫീസുകളാണ് തുറക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര വിദഗ്ധരും കുടുംബാംഗങ്ങളും തിരിച്ചെത്തി തുടങ്ങിയതായി പെന്റഗണ്‍ അറിയിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ മേഖലയിലുള്ള അമേരിക്കയുടെ നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന് തുടര്‍ച്ചയായി ആക്രമണം നടത്തിയതിന് പിന്നാലെ ആയിരുന്നു നടപടി. ഇതിനിടെ അടിയന്തിര മുന്നറിയിപ്പുകൾ തുടർന്ന് പ്രധാന ഉദ്യോഗസ്ഥരെല്ലാം നാട്ടിലേക്ക് മടങ്ങുകയും…
ഇന്ത്യയിൽ നിന്ന് വൻതോതിൽ പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യ; ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ പരിഹാരം തേടി ഇന്ത്യയിൽ നിന്നും കയറ്റുമതി
ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉൽപ്പാദകരിലൊന്നായ റഷ്യയ്ക്ക്, ആക്രമണങ്ങൾ കാരണം സ്വന്തം ആവശ്യത്തിനുള്ള പെട്രോളിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ തിരിച്ചടിയാണ് ഇന്റർനാഷണൽ ഡെസ്ക്: ഉക്രെയ്ൻ ആക്രമണത്തിൽ വ്യാപകമായി റിഫൈനറികൾ തകർന്നതോടെ കടുത്ത ഇന്ധനക്ഷാമം നേരിടുകയാണ് റഷ്യ. പരിഹാരമെന്നോണം ഇന്ത്യയിൽ നിന്ന് വൻതോതിൽ പെട്രോൾ ഇറക്കുമതി ചെയ്യുകയാണ് റഷ്യ. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഉപയോഗിച്ച് ഇന്ത്യയിൽ സംസ്കരിച്ച പെട്രോളാണ് റഷ്യ തിരികെ വാങ്ങുന്നത്. ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ രാജ്യത്തെ റിഫൈനറികൾ തകർന്നതോടെ കടുത്ത ഇന്ധനക്ഷാമം നേരിടുന്ന റഷ്യ, ഇന്ത്യ…

