ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷം, കനത്ത നഷ്ടം, ഖത്തറിൽ കുട്ടി ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്, ഹോർമുസിൽ കപ്പൽ തകർത്തു, ഇന്ത്യക്കാരനെ കാണാനില്ല
ദുബൈ: അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി ശക്തമാക്കിയതോടെ ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷം, വിവിധ ഗൾഫ് രാജ്യങ്ങളിൽ കനത്ത നാശ നഷ്ടം നേരിട്ടിട്ടുണ്ട്. ഇറാൻ തൊടുത്തുവിട്ട മിസൈൽ ഡ്രോൺ എന്നിവ തകർത്തതായി വിവിധ രാജ്യങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഖത്തറിൽ കുട്ടി ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്, ഹോർമുസിൽ ഇന്ത്യക്കാരനെ കാണാനില്ല2 ഇറാനിയൻ ആക്രമണങ്ങളെ തടയുന്നതിനിടയിൽ ഉണ്ടായ അവശിഷ്ടങ്ങൾ പതിച്ച് കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാൻ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും…
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ വൻ മിസൈൽ-ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ തടസ്സപ്പെട്ടു
ഗൾഫ് രാജ്യങ്ങളിൽ ജാഗ്രതാ നിർദേശം ദുബൈ: അമേരിക്ക ഇറാന് നേരെ മൂന്നാം ഘട്ട വ്യോമാക്രമണം നടത്തിയതിന് പ്രതികാരമായി, അയൽരാജ്യങ്ങളായ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ വൻതോതിൽ മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറഞ്ഞ ഡ്രോണുകളും വർഷിച്ചു. ഗൾഫിലെ അമേരിക്കയുടെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇറാന്റെ പ്രതികാരം. ഞായറാഴ്ച പുലർച്ചെയാണ് യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് ആക്രമണ പരമ്പരയുണ്ടായത്. ഗൾഫ് രാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ സൈനിക താവളങ്ങളെയും റഡാർ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് തങ്ങൾ ബാലിസ്റ്റിക് മിസൈലുകൾ അയച്ചതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. ഖത്തറിലെ…
എക്സ്ട്രാ ടൈമിൽ വലകുലുക്കി യൂലിയൻ അൽവാരസ്; ലീഡെടുത്ത് അർജന്റീന (2–1)
കാൻസസ് സിറ്റി: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീന– സ്വിറ്റ്സർലൻഡ് മത്സരം എക്സ്ട്രാ ടൈമിലേക്ക്. നിശ്ചിത സമയത്തും ഇൻജറി ടൈമിലും സ്കോർ സമനിലയിലായതോടെയാണ് മത്സരം അധികസമയത്തേയ്ക്ക് നീണ്ടത്. ഇരും ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചിരിക്കുകയാണ്. പത്താം മിനിറ്റിൽ നേടിയ ഗോളിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ലയണൽ മെസ്സി എടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ വായുവിൽ ഉയർന്നു ചാടി ഒരു ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഈ ലോകകപ്പിൽ അർജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്, ലിവർപൂൾ താരമായ…
സംഘർഷം രൂക്ഷം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
ടെഹ്റാൻ: സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ. ഹോർമുസിൽ കപ്പലുകളെ ആക്രമിക്കുന്ന ഇറാനുനേരെ സൈന്യം മൂന്നാംഘട്ട ആക്രമണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കടലിടുക്കിന്റെ തീരത്തുള്ള ബന്ദർ അബ്ബാസ്, സിരിക് എന്നീ നഗരങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കപ്പലുകൾക്കു നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്ന് യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ നടത്തിയ ആക്രമണത്തിൽ സൈപ്രസ് പതാകയുള്ള ഒരു കണ്ടെയ്നർ കപ്പലിന്റെ എൻജിൻ റൂമിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും ഒരു ജീവനക്കാരനെ കാണാതായെന്നും…
പത്താം മിനിറ്റിൽ വലകുലുക്കി മെസ്സിപ്പട; സ്വിറ്റ്സർലൻഡിനെതിരെ ലീഡ്
കാൻസസ് സിറ്റി: ഫിഫ ലോകകപ്പിൽ ക്വാർട്ടറർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ അർജന്റീനയ്ക്ക് ലീഡ്. പത്താം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്ററാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്. ലയണൽ മെസ്സി എടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ വായുവിൽ ഉയർന്നു ചാടി ഒരു ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇതിന് തൊട്ടുമുൻപ് അലിസ്റ്ററുടെ ഒരു ഗോൾശ്രമം ലക്ഷ്യത്തിലെത്താതെ പോയിരുന്നു. ഈ ലോകകപ്പിൽ അർജന്റീന നേടുന്ന അതിവേഗ ഗോളാണിത്. ലയണൽ മെസ്സിയുടെ ചിറകിലേറിയാണ് അർജന്റീന ക്വാർട്ടർ ഫൈനൽ വരെ എത്തിയത്. ഹാട്രിക് അടക്കം 8 ഗോളുകൾ നേടി…
പറന്നുയർന്നതിനു പിന്നാലെ തകരാറ്, തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ തകർന്ന് വിമാനം, മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു
നാസോ: ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാറ്. ബഹാമാസിൽ വിമാനം തകർന്ന് യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു.ബഹാമാസിലെ ലിൻഡൻ പിൻഡ്ലിംഗ് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് ചെറുവിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന 9 യാത്രക്കാരും പൈലറ്റും അടക്കം പത്ത് പേരും കൊല്ലപ്പെട്ടു. സാങ്കേതിക തകരാർ നേരിട്ടതിന് പിന്നാലെ എമർജൻസി ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം നിലം പൊത്തുകയായിരുന്നു. ബഹാമാസിന്റെ 53ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സെസ്ന 402 വിമാനമാണ് തകർന്നത്. ഫ്ലെമിംഗോ എയറിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകർന്നത്. അപകടത്തിന് പിന്നാലെ എയർലൈനിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്…









