മിസൈൽ–ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായേക്കും; സഊദിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി യുഎസ്
വാഷിംഗ്ടൺ: ഇറാനിൽ നിന്ന് മിസൈൽ–ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ സൗദി അറേബ്യയിലേക്കുള്ള യാത്ര അമേരിക്കൻ പൗരന്മാർ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി യുഎസ് സർക്കാർ. യെമൻ അതിർത്തി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. അതേസമയം, പുണ്യ നഗരമായ മക്കയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണം ഗള്‍ഫിൽ ആശങ്കയ്ക്ക് ഇടയാക്കി. മക്കയെ ലക്ഷ്യം വെച്ചെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ടെന്നാണ് സഊദി വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യം ഹൂതികള്‍ നിഷേധിച്ചു. പുണ്യനഗരത്തെ ലക്ഷ്യം വെച്ചിട്ടില്ലെന്നും സൗദിയിലെ ഓയിൽ, സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നുമാണ് ഹൂതികള്‍ പറയുന്നത്. മക്കയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ…
സഊദിയുടെ എഫ്-15 തകർത്ത് ഹൂതികൾ; പ്രതിരോധം തദ്ദേശീയ മിസൈൽ ഉപയോഗിച്ച്
റിയാദ് : സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതി വിമതർ. യെമനിലെ മാരിബ് പ്രവിശ്യയിൽ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് ആക്രമണങ്ങൾ നടത്തിയ യുദ്ധവിമാനമാണ് തകർത്തത്. തദ്ദേശീയമായി നിർമ്മിച്ച എയർ-ടു-എയർ മിസൈൽ ഉപയോഗിച്ച് പ്രതിരോധിച്ചതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി വ്യക്തമാക്കി. സൗദി അറേബ്യ അടുത്തിടെ യെമന്‍ നേരെ 450ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായും അദ്ദേഹം ആരോപിച്ചു. അതേസമയം ഹൂതികൾ വിശുദ്ധ നഗരമായ മക്ക ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണം സൈനിക വക്താവ് തള്ളി. ഹൂതികളുടെ ആക്രമണങ്ങൾ എണ്ണ ശാലകൾക്കും സൈനിക…
മക്ക ലക്ഷ്യമാക്കി ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം: ഡ്രോണ്‍ വെടിവെച്ചിട്ടതായി സഊദി അറേബ്യ
റിയാദ്: മക്കയുടെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഡ്രോണ്‍ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചു നശിപ്പിച്ചു. യെമനിലെ ഹൂതി വിമതരുടെ ഭാഗത്തുനിന്നുള്ള വലിയൊരു പ്രകോപനമായാണ് ഇതിനെ വിലയിരുത്തുന്നത്. കോടാനുകോടി മുസ്ലീങ്ങള്‍ വര്‍ഷംതോറും സന്ദര്‍ശിക്കുന്ന മക്കയ്ക്ക് തെക്കുഭാഗത്തുവെച്ച് ചൊവ്വാഴ്ച വൈകുന്നേരം 6:50-നാണ് (സൗദി സമയം) ഡ്രോണ്‍ തടഞ്ഞത്. ഇത് ഒരു 'ചുവന്ന വര' ലംഘിക്കുന്നതിന് തുല്യമാണെന്ന് യെമനിലെ നിയമപരമായ സര്‍ക്കാരിനെ തിരിച്ചുകൊണ്ടുവരാനുള്ള സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മല്കി ബുധനാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഇറാന്…
അമ്മൂമ്മയെ പേരമകന് കഴുത്തറുത്ത് കൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയില്‍ അമ്മൂമ്മയെ പേരമകന് കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശിനിയായ മേഴ്സി ആണ് കൊല്ലപ്പെട്ടത്. 80 വയസ്സായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട മേഴ്സിയുടെ മകളുടെ മകനായ ഷിബിന്‍ (28) ആണ് കൃത്യം ചെയ്തത്. ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മേഴ്സിയും ഷിബിനും വീട്ടില്‍ എന്നും വഴക്കാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെയും വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ഷിബിന്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മേഴ്സിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റ മേഴ്സിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതിയായ ഷിബിന്‍ സ്ഥിരം…
സഊദിയില്‍ വീണ്ടും ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുമായി ഹൂതികൾ
ജിദ്ദ: യമനിലെ ശിയാ സായുധ ഗ്രൂപ്പായ ഹൂതി സേന സൗദി അറേബ്യയിലേക്ക് നടത്തിയ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണ പരമ്പരയില്‍ 13 സാധാരണക്കാര്‍ക്ക് പരുക്ക്. ഇന്നലെ ഖമീസ് മുഷൈത്ത്, അബ്ഹ, തായിഫ് നഗരങ്ങളിലെ ജനവാസ മേഖലകളും സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള യമന്‍ സഖ്യസേന അറിയിച്ചു. ആക്രമണത്തില്‍ ഏഴ് വീടുകള്‍ക്കും രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അറബ്ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കൂ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരിൽ ചിലർ ഗുരുതര നിലയിൽ ആണെന്നും അദ്ദേഹം…
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ചെങ്കടലില്‍ സ്വാധീനം ശക്തമാക്കി ഹൂതികള്‍
സന്‍ആ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുന്നു. ഇറാന് പിന്തുണയുള്ള യമനിലെ ഹൂതി വിമതര്‍ ചെങ്കടലിലെ തന്ത്രപ്രധാനമായ ദ്വീപുകള്‍ പിടിച്ചെടുക്കുകയും സഊദി അറേബ്യയില്‍ വീണ്ടും ആക്രമണം നടത്തുകയും ചെയ്തു. സഊദിയില്‍ ഹൂതികള്‍ ആക്രമണം കടുപ്പിച്ചതോടെ, ഇറാനുമായി ഗള്‍ഫ് രാജ്യങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ഇതോടെ ആഗോള എണ്ണവിതരണം കൂടുതല്‍ പ്രതിസന്ധിയിലായി. യമന്‍ അതിര്‍ത്തിക്ക് സമീപമുള്ള സഊദിയിലെ ഖാമിസ് മുഷൈത്തിലെ കിംഗ് ഖാലിദ് വ്യോമതാവളത്തിലാണ് ഹൂതികള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയത്. എയര്‍ക്രാഫ്റ്റ് ഹാംഗറുകള്‍, റഡാര്‍ സംവിധാനം, റണ്‍വേ, ആയുധസംഭരണ കേന്ദ്രങ്ങള്‍ എന്നിവ തകര്‍ന്നുവെന്നും യമനില്‍ സഊദി നടത്തിയ…

