ഹോർമുസിനെ അമേരിക്ക ‘സംരക്ഷിക്കുമെന്ന്’ ട്രംപ്; ഇറാന് മേൽ വീണ്ടും നാവിക ഉപരോധം
ന്യൂയോർക്ക്: വീണ്ടും യുദ്ധഭീതി പരത്തി ഇറാന് മേലുള്ള നാവിക ഉപരോധം അമേരിക്ക പുന:സ്ഥാപിച്ചു. അമേരിക്ക ഹോർമുസ് കടലിടുക്കിന്റെ "സംരക്ഷകരാകുമെന്നും" ചരക്കു കപ്പലുകൾക്ക് 20 ശതമാനം തീരുവ ചുമത്തുമെന്നും പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. "ഞങ്ങൾ ഇറാനിയൻ ഉപരോധം പുനഃസ്ഥാപിക്കുകയാണ്, അമേരിക്ക ഇനി മുതൽ 'ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകൻ' എന്ന് അറിയപ്പെടും. എന്നാൽ, ഈ മേഖലയ്ക്ക് സുരക്ഷയും സംരക്ഷണവും നൽകുന്നതിന് ആവശ്യമായി വരുന്ന എല്ലാ ചെലവുകൾക്കുമായി, കൊണ്ടുപോകുന്ന എല്ലാ ചരക്കുകളുടെയും മൂല്യത്തിന്റെ 20%…
പ്രതീക്ഷിച്ചത് പോലെ തന്നെ; മലയാളിക്ക് 78 കോടി ‘ബംപർ’
അബുദാബി: പ്രതീക്ഷിച്ചത് പോലെ തന്നെ, ആ കോടീശ്വരൻ മലയാളി. യുഎഇ ലോട്ടറി അടുത്തിടെ പ്രഖ്യാപിച്ച 30 ദശലക്ഷം ദിർഹം നേടിയ വിജയി, സുനിൽകുമാർ എന്ന് സൂചന നൽകിയ വ്യക്തി മലയാളി തന്നെയാണെന്ന് അധികൃതർ വെളിപ്പെടുത്തി. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരുടെ ജന്മദിന തീയതികൾ ചേർത്തുവച്ച് എടുത്ത ഒരൊറ്റ ലോട്ടറി ടിക്കറ്റ് അബുദാബിയിലെ ഈ മലയാളി പ്രവാസിയുടെ ജീവിതം മാറ്റിമറിച്ചു. യുഎഇ ലോട്ടറിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ‘ലക്കി ഡേ ഡ്രോ’ ജാക്പോട്ടിലൂടെ ഏതാണ്ട് 78 കോടിയിലേറെ രൂപ(30 ദശലക്ഷം ദിർഹം) സുനിൽ കുമാർ സദാശിവൻ(52) സ്വന്തമാക്കിയത്.…
നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി ഉടൻ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. കേസിൽ ചെന്താമരയുടെ ശിക്ഷാവിധി ഉടൻ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയാണ് ഏക പ്രതി. ഈ മാസം ആറിന് വിധി പറയാനിരുന്ന കേസ്, വിചാരണാ കോടതി ജഡ്ജിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2025 ജനുവരി 27നായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊല…
ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷം, കനത്ത നഷ്ടം, ഖത്തറിൽ കുട്ടി ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്, ഹോർമുസിൽ കപ്പൽ തകർത്തു, ഇന്ത്യക്കാരനെ കാണാനില്ല
ദുബൈ: അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി ശക്തമാക്കിയതോടെ ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷം, വിവിധ ഗൾഫ് രാജ്യങ്ങളിൽ കനത്ത നാശ നഷ്ടം നേരിട്ടിട്ടുണ്ട്. ഇറാൻ തൊടുത്തുവിട്ട മിസൈൽ ഡ്രോൺ എന്നിവ തകർത്തതായി വിവിധ രാജ്യങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഖത്തറിൽ കുട്ടി ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്, ഹോർമുസിൽ ഇന്ത്യക്കാരനെ കാണാനില്ല2 ഇറാനിയൻ ആക്രമണങ്ങളെ തടയുന്നതിനിടയിൽ ഉണ്ടായ അവശിഷ്ടങ്ങൾ പതിച്ച് കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാൻ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും…
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ വൻ മിസൈൽ-ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ തടസ്സപ്പെട്ടു
ഗൾഫ് രാജ്യങ്ങളിൽ ജാഗ്രതാ നിർദേശം ദുബൈ: അമേരിക്ക ഇറാന് നേരെ മൂന്നാം ഘട്ട വ്യോമാക്രമണം നടത്തിയതിന് പ്രതികാരമായി, അയൽരാജ്യങ്ങളായ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ വൻതോതിൽ മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറഞ്ഞ ഡ്രോണുകളും വർഷിച്ചു. ഗൾഫിലെ അമേരിക്കയുടെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇറാന്റെ പ്രതികാരം. ഞായറാഴ്ച പുലർച്ചെയാണ് യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് ആക്രമണ പരമ്പരയുണ്ടായത്. ഗൾഫ് രാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ സൈനിക താവളങ്ങളെയും റഡാർ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് തങ്ങൾ ബാലിസ്റ്റിക് മിസൈലുകൾ അയച്ചതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. ഖത്തറിലെ…
എക്സ്ട്രാ ടൈമിൽ വലകുലുക്കി യൂലിയൻ അൽവാരസ്; ലീഡെടുത്ത് അർജന്റീന (2–1)
കാൻസസ് സിറ്റി: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീന– സ്വിറ്റ്സർലൻഡ് മത്സരം എക്സ്ട്രാ ടൈമിലേക്ക്. നിശ്ചിത സമയത്തും ഇൻജറി ടൈമിലും സ്കോർ സമനിലയിലായതോടെയാണ് മത്സരം അധികസമയത്തേയ്ക്ക് നീണ്ടത്. ഇരും ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചിരിക്കുകയാണ്. പത്താം മിനിറ്റിൽ നേടിയ ഗോളിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ലയണൽ മെസ്സി എടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ വായുവിൽ ഉയർന്നു ചാടി ഒരു ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഈ ലോകകപ്പിൽ അർജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്, ലിവർപൂൾ താരമായ…









