ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടക്കേണ്ട ചർച്ച മാറ്റിവെച്ചു
മസ്കറ്റ്: ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു. തിങ്കളാഴ്ച ഒമാനിലെ സലാലയിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് അറിയിച്ചത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണ് തിങ്കളാഴ്ചയിലെ ചർച്ച മാറ്റിവെച്ചതെന്നാണ് വിശദീകരണം. ചർച്ച മാറ്റിവെച്ച കാര്യം ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. മേഖലയിലെ ചില രാജ്യങ്ങളുടെ അഭ്യർഥനപ്രകാരമാണ് തിങ്കളാഴ്ചത്തെ ചർച്ച മാറ്റിവെച്ചതെന്നും ഒമാനും ഇറാനും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്നും ഇറാൻ വിദേശകാര്യ…
ഒമാൻ തീരത്ത് കപ്പലിനുനേരെ ആക്രമണം: 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: ഒമാൻ തീരത്ത് പനാമ പതാകയേന്തിയ എണ്ണക്കപ്പലായ 'എം.ടി എൽ ഗായാ'ക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ 14 ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തിയതായും കാണാതായ ഒരു ഇന്ത്യക്കാരനായുള്ള തിരച്ചിൽ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്താൻ പിന്തുണ നൽകിയ ഒമാൻ അധികൃതർക്ക് വിദേശകാര്യമന്ത്രാലയം നന്ദി പറഞ്ഞു. ഒമാനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമാൻ അധികൃതരുമായി സഹകരിച്ച് തിരച്ചിൽ ഏകോപിപ്പിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിൽ തുടരുന്ന സംഘർഷങ്ങൾക്ക് ഉടൻ അയവുവരുത്തണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടലുകൾ വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വ്യാപാരാവശ്യങ്ങൾക്കുള്ള…
‘യാ ശൈഖ്…’ മർക്കസിന്റെ തിരുമുറ്റത്ത് മലേഷ്യൻ ഭരണാധികാരി; അൻവർ ഇബ്റാഹീമിന് മർകസിൽ ഊഷ്മള വരവേൽപ്പ്
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായുള്ള ആത്മബന്ധം പുതുക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം മർകസ് സെൻട്രൽ ക്യാമ്പസിലെത്തിയപ്പോൾ അതൊരു ചരിത്ര മുഹൂർത്തമായി മാറി. ഊഷ്മളമായ വരവേൽപ്പാണ് അൻവർ ഇബ്റാഹീമിന് മർകസിൽ നൽകിയത്. വൈകീട്ട് അഞ്ച് മണിയോടെയാണ് തന്റെ ഔദ്യോഗിക വിമാനത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം കരിപ്പൂരിൽ എത്തിയത്. മന്ത്രി ടി സിദ്ദീഖീന്റെയും ഇ ടി മുഹമ്മദ് ബഷീർ എംപിയുടെയും എംഎൽഎമാരായ ടി വി ഇബ്റാഹീം, അഷ്റഫലി തുടങ്ങിയവരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹം മർകസ്…
സഊദിയിൽ വീണ്ടും ഹൂതി ആക്രമണം; പള്ളികളും വീടുകളും തകർന്നു, പരിക്ക് | VIDEO
റിയാദ്: സഊദി അറേബ്യയിലെ ജിസാന്‍ മേഖലയില്‍ ഹൂതി വിമതര്‍ തൊടുത്തുവിട്ട പ്രൊജക്ടൈല്‍ പതിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. അല്തുവാല് ഗവര്‍ണറേറ്റില്‍ ഇന്നലെ രാത്രിയോടെയുണ്ടായ ആക്രമണത്തില്‍ പള്ളിക്കും നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. അടിയന്തര രക്ഷാപ്രവര്‍ത്തന നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ആക്രമണം സഊദിയുടെ തെക്കന്‍ നജ്റാന് പ്രവിശ്യയിലെ ശറൂറയിലെ സൈനിക താവളമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ജിസാന്‍ മേഖലയിലെ…
ഇറാൻ ആക്രമണത്തിൽ ബഹ്റൈനിലെ യു.എസ് നാവിക താവളത്തിന് വലിയ നാശനഷ്ടം; അറ്റകുറ്റ പണികൾ പോലും സംശയം, തകർന്നത് മിഡിൽ ഈസ്റ്റിലെ യു.എസ് നാവിക പ്രവർത്തനങ്ങളുടെ പ്രധാന ലോജിസ്റ്റിക്സ് കേന്ദ്രം
വാഷിങ്ടൺ: ഇറാൻ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ ബഹ്റൈനിലെ പ്രധാന യു.എസ് നാവിക താവളമായ നേവൽ സപ്പോർട്ട് ആക്ടിവിറ്റി ബഹ്റൈന്‍ വ്യാപകമായ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. താവളം അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കണോ, അതോ മറ്റ് മാർഗങ്ങൾ തേടണോ എന്നത് യു.എസ് നാവികസേന പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. യു.എസ് നേവൽ ഫോഴ്സസ് സെൻട്രൽ കമാൻഡിന്റെയും യു.എസ് അഞ്ചാം കപ്പൽപ്പടയുടെയും ആസ്ഥാനമായ കേന്ദ്രം, മിഡിൽ ഈസ്റ്റിലെ യു.എസ് നാവിക പ്രവർത്തനങ്ങളുടെ പ്രധാന ലോജിസ്റ്റിക്സ് കേന്ദ്രമാണ്. താവളത്തിനുണ്ടായ നാശനഷ്ടം സംബന്ധിച്ച് ‘അവർ ബഹ്റൈനെ തകർത്തുകളഞ്ഞു’ എന്ന് യു.എസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി മാധ്യമങ്ങൾ…
ഹൂതികൾ ചെങ്കടലിന്റെ നിയന്ത്രണം പിടിച്ചു; പ്രധാന ക്രൂഡ് പൈപ്പ്ലൈൻ അടച്ച് സഊദി; എണ്ണവില കുതിക്കുന്നു
റിയാദ്: ചെങ്കടൽ മേഖലയിൽ തുടരുന്ന ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നു. സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് പൈപ്പ്ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. റിയാദ്, മദീന മേഖലകളിലാണ് വ്യാഴാഴ്ച മുതൽ ആക്രമണങ്ങളുണ്ടായത്. ഇറാഖിൽനിന്നാണ് ഡ്രോണുകൾ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അബ്ഖൈഖ് എണ്ണപ്പാടങ്ങളിൽനിന്ന് ചെങ്കടൽ തുറമുഖമായ യാൻബുവിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്ന 750 മൈൽ നീളമുള്ള പ്രധാന പാതയാണിത്. പ്രതിദിനം 50 ലക്ഷം മുതൽ 70 ലക്ഷം ബാരൽവരെ എണ്ണ കൊണ്ടുപോകാൻ ശേഷിയുള്ള പൈപ്പ്ലൈനാണിത്. ഹോർമുസിന് ബദലായി ഉപയോഗിക്കാനാവുന്ന…

