കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്… ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി, അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് ആറ് മാസത്തെ പ്രസവാവധി തിരുവനന്തപുരം: 16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആണ് നയപ്രഖ്യാപനം നടത്തുന്നത്. ലോക്ഭവന്റെ നിര്‍ദേശം തള്ളി വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്‍സയുടെ ബാന്റ് വാദ്യം മാത്രമാണ് കേരള പൊലീസ് വായിച്ചത്. വമ്പന്‍ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ദവളപത്രം ഇറക്കുമെന്ന് അറിയിച്ചു. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1,000…
ഒമാൻ പൊട്ടിത്തെറിക്കും; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്; ഒമാന്‍ സഹായം വാഗ്ദാനം ചെയ്ത് ഇറാൻ
ഇറാനുമായി കരാറിൽ ഏർപ്പെട്ടാൽ ഒമാൻ പൊട്ടിത്തെറിക്കും എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി. തെഹ്റാൻ: ഒമാനെതിരെയുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ വിമർശിച്ച് ഇറാൻ. ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ 'അപകടകരമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വിമർശിച്ചിരിക്കുന്നത്. 'പ്രാദേശിക സമാധാനത്തിലും സുരക്ഷയിലും എല്ലായ്പ്പോഴും ക്രിയാത്മകവും ഫലപ്രദവും ഉത്തരവാദിത്തമുള്ളതുമായ പങ്ക് വഹിക്കുകയും നയതന്ത്ര പ്രക്രിയകളിൽ ഒരു മധ്യസ്ഥനെന്ന നിലയിൽ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി വർഷങ്ങളായി അതിന്റെ മഹത്തായ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന രാജ്യമാണ് ഒമാനെ'ന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്.…
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് സർവീസുകൾ റദ്ദാക്കി; ഇന്ത്യൻ വ്യോമ ഗതാഗത മേഖലയ്ക്കും തിരിച്ചടി
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വ്യോമ ഗതാഗത മേഖലയ്ക്ക് വൻ തിരിച്ചടി. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധസാഹചര്യം കാരണം മുംബൈ വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. വിമാന നിരക്കുകൾ കുത്തനെ ഉയർന്നതും ഗൾഫ് സർവീസുകൾ ഉൾപ്പെടെ വ്യാപകമായി റദ്ദാക്കപ്പെട്ടതുമാണ് പ്രതിസന്ധിക്ക് കാരണം. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ വിമാനത്താവളത്തെ ഗുരുതരമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. യുദ്ധം കാരണം അന്താരാഷ്ട്ര റൂട്ടുകളിൽ വിമാന നിരക്കുകൾ കുത്തനെ ഉയരുകയും സർവീസുകളിൽ വലിയ തടസ്സങ്ങൾ നേരിടുകയും ചെയ്തു. ഇതേത്തുടർന്ന് 2026 മാർച്ചിൽ…
അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാന്; അമേരിക്കന്‍ വ്യോമതാവളം ആക്രമിച്ചു
വാഷിങ്ടൻ/ടെഹ്റാൻ: പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമാകുന്നു. സമാധാനചർച്ചകൾ സങ്കീർണമാക്കി വീണ്ടും യുഎസ്-ഇറാൻ ആക്രമണം. അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാന്. അമേരിക്കന്‍ വ്യോമതാവളത്തിനു നേരെയാണ് ഇറാന്റെ തിരിച്ചടി. യുഎസ് ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കൻ വ്യോമതാവളം ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് അറിയിച്ചു. എവിടെയുള്ള വ്യോമതാവളമാണ് ആക്രമിച്ചതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏത് വ്യോമതാവളമാണ് ആക്രമിച്ചതെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയില്ല പ്രാദേശികസമയം രാവിലെ 4.50-നായിരുന്നു പ്രത്യാക്രമണമെന്ന് ഐആര്‍ജിസി വ്യക്തമാക്കി. അതിനിടെ, കുവൈറ്റില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായി. പുലര്‍ച്ചെ ആക്രമണമുണ്ടായതായി കുവൈറ്റ് ആര്‍മി വ്യക്തമാക്കി. ആക്രമണം എവിടെ…
അബ്ദുൽ റഹീം ജന്മനാട്ടിൽ; കരിപ്പൂരിൽ വൻ സ്വീകരണം
കോഴിക്കോട്: വധശിക്ഷാ കേസിൽ നിന്നും മോചനം നേടിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം നാട്ടിൽ എത്തി. സൗദി സമയം രാത്രി 11.55-ന് റിയാദിൽ നിന്നും പുറപ്പെട്ട IAX 322 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട്ടെത്തിയത്. രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി. സഹായിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇന്നലെ ജയിൽ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കൂടെയുണ്ടായിരുന്നു. റഹീമിന്റെ ജയിൽ മോചന…
ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്; ഡ്രോണുകൾ വെടിവച്ചിട്ടു
വാഷിങ്ടൻ: ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണനീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിതെന്ന് അധികൃതർ പറഞ്ഞു. ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ തയാറെടുക്കുകയായിരുന്ന താവളത്തിന് നേരെ ആക്രമണം നടത്തിയതായും യുഎസ് ഉദ്യോഗസ്ഥർ അസോഷ്യേറ്റഡ് പ്രസ്സിനോട് പറഞ്ഞു. തിങ്കളാഴ്ച തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കും നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതോടെ, യുഎസ്–ഇറാൻ ചർച്ചകൾ കൂടുതൽ സങ്കീർണമായി. ആഴ്ചകൾ നീണ്ട വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ തങ്ങൾ സൈനിക…









