പറന്നുയർന്നതിനു പിന്നാലെ തകരാറ്, തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ തകർന്ന് വിമാനം, മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു
നാസോ: ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാറ്. ബഹാമാസിൽ വിമാനം തകർന്ന് യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു.ബഹാമാസിലെ ലിൻഡൻ പിൻഡ്ലിംഗ് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് ചെറുവിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന 9 യാത്രക്കാരും പൈലറ്റും അടക്കം പത്ത് പേരും കൊല്ലപ്പെട്ടു. സാങ്കേതിക തകരാർ നേരിട്ടതിന് പിന്നാലെ എമർജൻസി ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം നിലം പൊത്തുകയായിരുന്നു. ബഹാമാസിന്റെ 53ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സെസ്ന 402 വിമാനമാണ് തകർന്നത്. ഫ്ലെമിംഗോ എയറിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകർന്നത്. അപകടത്തിന് പിന്നാലെ എയർലൈനിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്…
പിതാവിന്റെ ഘാതകരോട് പ്രതികാരം ചെയ്യും, ഉന്നതർ മുതൽ താഴെ ഉള്ളവർ വരെ പിരമിഡ് പോലെ ലിസ്റ്റ് കയ്യിലുണ്ട്; പ്രതികാര ഭീഷണിയുമായി മകനും സുപ്രീം ലീഡറുമായ മുജ്തബ ഖാമിനഈ
തെഹ്റാൻ: എന്റെ പിതാവിനെ കൊലപ്പെടുത്തിയവരോടുള്ള പ്രതികാരം ആവശ്യകതയാണ്, പിരമിഡിന്റെ രൂപത്തിൽ മുകളിൽ നിന്ന് താഴെ വരെ കൊലയാളികളുടെ പേരുകളുടെ ഒരു പട്ടിക ഞങ്ങളുടെ പക്കലുണ്ട്, എതിരാളികൾക്ക് പുതിയ ഭീഷണിയുമായി ഇറാൻ ആത്മീയ നേതാവ് മുജ്തബ ഖാമിനഈ. തന്റെ പിതാവും മുൻ ഇറാനിയൻ സുപ്രീം നേതാവുമായ അലി ഖമേനിയുടെ ശവസംസ്കാരത്തിനുശേഷമുള്ള സന്ദേശത്തിലാണ് ഭീഷണി. പിതാവിന്റെ രക്തത്തിന് പ്രതികാരം ചെയ്യുന്നത് ജനങ്ങളുടെ ആവശ്യമാണെന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഖമേനിയുടെ രക്തത്തിന് പ്രതികാരം അദ്ദേഹം തുടർന്നു: "കുറ്റവാളികളും നിന്ദ്യരുമായ കൊലയാളികളോട് അദ്ദേഹത്തിന്റെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഞങ്ങൾ പ്രതിജ്ഞ…
കണ്ണൂർ ചാലോട് കാര്‍ മരത്തിലിടിച്ച് തകര്‍ന്നു: 2 മലയാളികൾ ഉൾപ്പെടെ 4 മരണം
കണ്ണൂർ: കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല് മരണം. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യു പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധ രാത്രിക്കാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്.
അനസ്തീസിയ നല്‍കിയതിലെ പിഴവ്; ചികില്‍സയിലായിരുന്ന ഒരു വയസുകാരന് മരിച്ചു
പയ്യന്നൂര്‍ ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ അനസ്തീസ്യ നല്‍കിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി മരിച്ചു. ഒരുവയസ്സുകാരന് ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. എരമം സ്വദേശികളായ സൂരജ്– വിജിഷ ദമ്പതികളുടെ ഏകമകനാണ്. മുഖത്തെ മുറിവിന് തുന്നലിടാനാണ് അനസ്തീസിയ നല്‍കിയത്. ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജൂലൈ അഞ്ചാം തീയതി വീണ് പരുക്കേറ്റതിന് പിന്നാലെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചുണ്ടിന് താഴെയും ചുണ്ടിലുമായി ചെറിയ രണ്ട് മുറിവുകള്‍ മാത്രമാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. മാതമംഗലത്തെ സ്വകാര്യ ക്ലിനിക്കില്‍ വച്ച് പ്രാഥമിക ചികില്‍സയ്ക്ക് ശേഷമാണ് പയ്യന്നൂരിലുള്ള ബേബി മെമ്മറി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് അനസ്തീഷ്യ…
കേസ് ഫയൽ വലിച്ചെറിഞ്ഞും ജഡ്ജിമാർക്കെതിരെ അസഭ്യവർഷം നടത്തിയും ഹർജിക്കാരൻ്റെ ആക്രോശം: സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ
ഡൽഹി: സുപ്രീം കോടതിയിൽ കടലാസുകൾ കീറിയെറിഞ്ഞ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് യുവാവ്. കേസ് വാദിക്കാനെത്തിയ ഹർജിക്കാരനാണ് ജഡ്ജിമാർക്കെതിരെ അസഭ്യവർഷം നടത്തി കടലാസുകൾ കീറിയെറിഞ്ഞത്. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അരാധേ എന്നിവർക്ക് മുന്നിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവം. നേരിട്ട് ഹാജരായ ഹർജിക്കാരൻ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നതിനിടെ അക്രമാസക്തമാകുകയായിരുന്നു. ലഖ്നൗ എസിപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നുവെന്നും ഇയാൾ പറഞ്ഞു. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ നടപടിയെടുക്കുകയും…
തുടർച്ചയായ മൂന്നാം തവണയും ഫ്രാൻസ് ലോകകപ്പ് സെമിയിൽ; ആഫ്രിക്കൻ കരുത്തരായ മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു
ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന തീപാറുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് സെമി ഫൈനലില്‍. കിലിയൻ എംബപെയും ഉസ്മാൻ ഡെംബലെയുമാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. ആഫ്രിക്കൻ കരുത്തരായ മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങൾ ഇതോടെ അവസാനിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ ഫ്രാൻസ് ആധിപത്യം പുലർത്തിയിരുന്നു. 26-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിലിയൻ എംബപെക്ക് മുതലാക്കാൻ കഴിഞ്ഞില്ലെങ്കിലും, രണ്ടാം പകുതിയിൽ ഫ്രഞ്ച് ആക്രമണം കൂടുതൽ ശക്തമായി. 60-ാം മിനിറ്റിൽ എംബപെയുടെ ഗോളിലൂടെ ഫ്രാൻസ് ലീഡ് നേടി. ടൂർണമെന്റിലെ എംബപെയുടെ എട്ടാമത്തെ ഗോളാണിത്. ഇതോടെ ലോകകപ്പിലാകെ എംബപെയുടെ…









