ഡൽഹിയിൽ കർശന സുരക്ഷ: സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം
ന്യൂഡൽഹി: എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു മുന്നോടിയായി സംസ്ഥാനത്തു സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിലും മാർക്കറ്റുകളിലും രാത്രികാല പട്രോളിങ് വർധിപ്പിച്ചു. തന്ത്രപ്രധാന സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചു നിരീക്ഷണം തുടങ്ങി. മോക് ഡ്രില്ലുകളും നടത്തുന്നുണ്ട്. ദേശീയഗീതത്തിന്റെ 150 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ ചടങ്ങുകളിൽ ആദ്യമായി വന്ദേമാതരം ആലപിക്കും. സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങൾ, മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തി. ഡൽഹി– ഹരിയാന അതിർത്തിയായ ആയാനഗറിൽ പൊലീസിനു പുറമേ അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. നഗരത്തിലേക്കു കടക്കുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ഈസ്റ്റ് ഡൽഹിയിലും…
ഹോർമൂസ് കടലിടുക്ക് പൂർണ നിയന്ത്രണത്തിൽ: അനുമതിയില്ലാതെ ഒരു കപ്പലും കടന്നുപോകില്ല: ഇറാൻ
തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം. ഇറാന്റെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായി ഹോർമൂസ് കടലിടുക്ക് കടന്നുപോകാനാവില്ലെന്ന് സൈന്യം വ്യക്തമാക്കി. മുൻകാലങ്ങളിലേത് പോലെ ഹോർമൂസ് കടലിടുക്ക് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പൂർണ നിയന്ത്രണത്തിലും ഭരണനിർവഹണത്തിലുമാണ് എന്നായിരുന്നു ഖത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാന്റെ സായുധ സേനയുടെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായ യാത്ര…
സഊദി അറേബ്യയിൽ ഇന്ത്യൻ പ്രവാസി ‘ബന്ദിയാക്കിയതിന് സമാനമായ’ സാഹചര്യത്തിലെന്ന്; കേന്ദ്ര സർക്കാർ സഹായം തേടി സ്റ്റേറ്റ് മുഖ്യമന്ത്രി
വാഹന അപകടവുമായി ബന്ധപ്പെട്ട് 2.29 കോടി രൂപ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട കുരുക്കാണ് ഇദ്ദേഹത്തിന് മേൽ എന്നാണ് റിപ്പോർട്ട് ഡെറാഡൂൺ (ഉത്തരാഖണ്ഡ്): സഊദി അറേബ്യയിൽ ബന്ദിയാക്കപ്പെട്ട സാഹചര്യത്തിൽ കഴിയുന്ന ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാളിൽ താമസിക്കുന്ന ഇന്ദ്രമണി നൗട്ടിയാലിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതി. നൗട്ടിയാലിന്റെ മോചനം ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമപരവും സാമ്പത്തികവുമായ സഹായം നൽകുന്നതിനും ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതിന് സൗകര്യമൊരുക്കുന്നതിനും ഉചിതമായ തലത്തിൽ ഫലപ്രദമായ ഇടപെടൽ മുഖ്യമന്ത്രി…
അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം: ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെ ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ പറന്ന് ട്രംപ്
ഇന്റർനാഷണൽ ഡസ്ക്: അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം. ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെയാണ് ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ ട്രംപ് പറന്നത്. അമേരിക്കൻ മാധ്യമമായ വാഷിങ്പുടൺ പോസ്റ്റ് തന്നെയാണ് ഇക്കാര്യം റിപ്പോർട്ട്പ്ര ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സന്ദർശനത്തിനുശേഷം തുർക്കി വിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അസാധാരണമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചത്. ഇറാനിൽ നിന്ന് വധഭീഷണി നേരിടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണിത്. ജെയിംസ് ബോണ്ട് സിനിമയെ അനുസ്മരിപ്പിക്കുന്ന ഏവരെയും ഫൂൾ ആക്കിയ ഒരു ഓപ്പറേഷനായിരുന്നെന്നാണ്…
ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; ആരെയും എതിർക്കുമെന്ന് നെതന്യാഹു
വാർത്തകൾക്കിടെ പരമോന്നത നേതാവ് മുജ്തബ ഖമനെയി നിർണായക നീക്കങ്ങൾ ആരംഭിച്ചു ടെഹ്‌റാൻ: ഇറാനെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാനാണ് പദ്ധതിയെന്ന ട്രംപിൻ്റെ നിലപാട് തള്ളി ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനെ ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച നെതന്യാഹു, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്നും പ്രഖ്യാപിച്ചു. ഹോർമുസ് തുറക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച ഇറാൻ കടലിടുക്ക് കൈകാര്യം ചെയ്യാനുള്ള ബില്ലിന്റെ രൂപ രേഖയ്ക്ക് അംഗീകാരം നൽകി. അമേരിക്കയ്ക്ക് വേണ്ടി ആയുധ ഉൽപ്പാദനം വർധിപ്പിക്കാൻ പെൻ്റഗൺ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനെ ആക്രമിക്കുന്ന കാര്യത്തിലും ഗസ സമാധാന പദ്ധതിയിലും അമേരിക്കൻ…
കൊളംബിയയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത, സംഭവം ഇന്ത്യൻ സമയം 6:04ന്
ബോഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ചോക്കോ പ്രവിശ്യയിൽ നാശമുണ്ടായി. ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബോഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു. കൂടാതെ, അയൽരാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സമയം വൈകുന്നേരം 6:04നാണ് സംഭവം. യുഎസ് ജിയോളജിക്കൽ സർവേയും കൊളംബിയയുടെ ജിയോളജിക്കൽ സർവീസും റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. സാൽ ജോസ് ഡെൽ പാൽമറാണ് പ്രഭവകേന്ദ്രം. പടിഞ്ഞാറൻ കൊളംബിയയിൽ വ്യാപക നാശമുണ്ടായതായി സിറ്റി മേയർ സ്ഥിരീകരിച്ചു. കാലിയിൽ 20 കെട്ടിടങ്ങൾ തകർന്നതായും…









