കൊച്ചി: അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു ലക്ഷം രൂപയാണ് നൽകുക. ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയ്യാറെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത് സുഹൃത്ത് ആണെന്ന് അർജുൻ ആയങ്കി പൊലീസിനോട് വെളിപ്പെടുത്തി. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ സുഹൃത്ത് പ്രണവും ഒപ്പമുണ്ടായിരുന്നു. തളിപ്പറമ്പിൽ നിന്ന് ഇന്നലെയാണ് പ്രണവ് മറ്റൊരിടത്തേക്ക് മാറിയതെന്നും അർജുൻ ആയങ്കി പറഞ്ഞു. അർജുൻ്റെ കൈശമുണ്ടായിരുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടത് ഈ ഫോണിൽ നിന്നാണോയെന്ന് പരിശോധിച്ചുവരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
