അധ്യാപികയുടെ മര്‍ദനമേറ്റു ആറ് വയസുകാരന് ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; ഇന്ത്യക്ക് നാണക്കേടായി അറബ് മീഡികളിലും വൻ വാർത്ത
ദുബൈ/അമരാവതി: അധ്യാപിക മര്‍ദിച്ചതിനെത്തുടര്‍ന്ന് ആറ് വയസുകാരന് ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ച ദാരുണ സംഭവത്തിന്റെ വാർത്ത അറബ് മീഡികളിലും വൻ വാർത്ത. വിശാഖപട്ടണത്തെ വണ്‍ടൗണ്‍ ഏരിയയിലുള്ള ‘ലിറ്റില്‍ ഗാര്ഡന്’ സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ഇന്ത്യക്ക് നാണക്കേടായി അറബ് മീഡികളിലും വൻ വാർത്ത പ്രചരിക്കുകയാണ്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ പ്രണയ് തേജയാണ് മരിച്ചത്. ഹോംവര്‍ക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക അടിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടി ക്ലാസ് മുറിയില്‍ വച്ച് അവശനിലയിലാകുകയായിരുന്നു. ഉടന്‍ തന്നെ വിശാഖപട്ടണം കിങ് ജോര്‍ജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.
അറബ് മാധ്യമത്തിൽ വന്ന വാർത്ത 👇
ഇന്ത്യയിലെ വിശാഖപട്ടണം നഗരത്തിൽ ഒരു ദാരുണമായ സംഭവം നടന്നു, കുട്ടികൾക്ക് നൽകിയ വർക്കുകൾ പൂർത്തിയാക്കാത്തതിന് അധ്യാപകൻ അടിക്കുകയും ശാസിക്കുകയും ചെയ്തതിനെ തുടർന്ന് ഒരു കുട്ടി മരിച്ചു.
സംഭവത്തെത്തുടർന്ന് കുട്ടി കടുത്ത ഭയത്തിലും പരിഭ്രാന്തിയിലും അകപ്പെടുകയും സ്കൂളിനുള്ളിൽ കുഴഞ്ഞുവീഴുകയും ചെയ്തുവെന്നും പെട്ടെന്നുള്ള ഹൃദയാഘാതം മൂലം മരണമടഞ്ഞതായും സംശയിക്കപ്പെടുന്നതായും പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.
സംഭവം പ്രതിഷേധത്തിന് കാരണമായി, അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
