ഓട്ടോ ഡ്രൈവറുടെ സംശയം കുരുക്കായി; പോലീസ് വാഹനത്തിലും അടങ്ങാതെ പരിഹാസം

News Desk
2 Min Read

കണ്ണൂർ: സർക്കാരിനേയും പോലീസിനേയും വെല്ലുവിളിച്ച് ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ ഒടുവിൽ പോലീസ് കണ്ണൂരിൽനിന്ന് പിടികൂടിയിരിക്കുകയാണ്. നഗരത്തിലെ ഒരു അഭിഭാഷകന്റെ അപ്പാർട്ട്‌മെന്റിൽവെച്ച് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആയങ്കിയെത്തേടി പോലീസ് സംസ്ഥാന വ്യാപകമായി തിരച്ചിലിലായിരുന്നു.

തൃശ്ശൂരിലുണ്ടെന്ന സൂചനയെത്തുടർന്ന് അവിടെ പരിശോധന നടത്തിയെങ്കിലും സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കണ്ണൂരിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. വളപട്ടണത്തുവെച്ച് അർജുൻ സഞ്ചരിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തതും കണ്ണൂരിലുണ്ടെന്ന നിഗമനത്തിലെത്താൻ പോലീസിനെ സഹായിച്ചു.

ഓട്ടോറിക്ഷയിലാണ് അഭിഭാഷകയെ കാണാനെത്തിയിരുന്നത്. ഓട്ടോ ഡ്രൈവർ ഈ സംശയം പോലീസിനെ അറിയിച്ചു. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾവഴി ഇത് സ്ഥിരീകരിക്കുകയും പുലർച്ചെയോടെ അപ്പാർട്ട്മെന്റ് വളഞ്ഞ് ഇയാളെ പിടികൂടുകയുമായിരുന്നു. പോലീസിനെ കണ്ട അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കി. 

രാമനാട്ടുകര സ്വർണം പൊട്ടിക്കൽ കേസിന് പിന്നാലെയാണ് അർജുൻ ആയങ്കി എന്ന പേര് വാർത്തകളിൽ പ്രധാനമായും നിറയുന്നത്. തുടർന്ന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ട ഇയാൾ, ഒളിവിൽ കഴിയുന്നതിനിടെ പിടിക്കാമെങ്കിൽ പിടിക്കൂ എന്ന് ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെ ആഭ്യന്തരവകുപ്പ് ആയങ്കിക്കായുള്ള അന്വേഷണം ഊർജിതമാക്കി.

അറസ്റ്റിലായി പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടയിലും പോലീസിനെ പരിഹസിക്കുന്ന നിലപാടാണ് അർജുൻ സ്വീകരിച്ചത്. ‘കടലിൽ കാണാതായവരെ കിട്ടിയോ?’ എന്നായിരുന്നു ഇയാളുടെ പരിഹാസ ചോദ്യം. താൻ ഒരുപക്ഷേ കടലിൽ കാണാതായ മനുഷ്യരുടെ കപ്പലിൽ ഉണ്ടായിരുന്നെങ്കിൽ പോലീസ് നേരത്തേ തന്നെ പിടികൂടുമായിരുന്നുവെന്നും, അങ്ങനെയെങ്കിൽ അവരുടെ ബന്ധുക്കൾക്ക് നീതി ലഭിക്കുമായിരുന്നുവെന്നും മുൻപ് ഇയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

കേസിൽ സി.പി.എം. കഴിഞ്ഞദിവസംതന്നെ ആയങ്കിയെ തള്ളി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷനേതാവ് പിണറായി വിജയനും എം.വി. ജയരാജനും അർജുൻ ആയങ്കിയെപ്പോലെയുള്ളവരെ ന്യായീകരിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

കോതമംഗലത്ത് നിയമവിരുദ്ധമായി സംഘം ചേർന്നതിനും തുടർന്ന് ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടിവന്നതിനും പിന്നാലെ അവിടത്തെ എസ്.എച്ച്.ഒ.യെ ഭീഷണിപ്പെടുത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് അർജുനെതിരേ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ ആഭ്യന്തര വകുപ്പിനേയും മന്ത്രിയേയും വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിലും ഇയാൾക്കെതിരെ കേസുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article