ജിദ്ദയിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ പോലീസിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞു, കൂടുതല്‍ പൊലിസെത്തി കീഴടക്കി, നാലു പേർ പിടിയിൽ

malayalampress
1 Min Read

കോഴിക്കോട്: മോചനദ്രവ്യം ആവശ്യപ്പെട്ട് ജിദ്ദയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ അക്രമി സംഘം പിടിയില്‍. വിഷ്ണു സല്‍മാന്‍, ആട് ഷമീര്‍, ഡേവിസ്, ജാംസണ്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ പ്രതികള്‍ ആക്രമിച്ചു.

ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പിടികൂടാനാണ് എസ്.ഐ.ടി സംഘം പെരുവയലിലുള്ള വീട്ടിലെത്തുന്നത്.

എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമി സംഘം തോക്കു ചൂണ്ടുകയും സ്‌ഫോടന വസ്തുക്കള്‍ എറിയുകയും ചെയ്തു ആക്രമണത്തില്‍ എഎസ്.ഐ.ടി സംഘത്തിലെ നാലു പൊലിസുകാര്‍ക്ക് പരുക്കേറ്റു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ജിദ്ദയിലെ പ്രവാസി വ്യവസായി ജെ.എൻ.എച്ച് മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികൾ പോലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്.

മുഖത്തും ശരീരത്തിലെ വിവിധ ഭാഗങ്ങളിലുമാണ് പരിക്കേറ്റത്. പിന്നീട്  മാവൂര്‍, കുന്ദമംഗലം സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പൊലിസ് സംഘം എത്തിയാണ് പ്രതികളെ പിടികൂടിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article