അയോധ്യ സംഭാവന കൊള്ള; വെള്ളി ശൂദ്ധീകരിക്കാന്‍ ചെലവാക്കിയത് 21 ലക്ഷം രൂപ

News Desk
1 Min Read

അയോധ്യ: അയോധ്യ രാമക്ഷേത്രത്തില്‍ സംഭാവന കൊള്ളയ്ക്കു പിന്നാലെ ക്ഷേത്രത്തില്‍ സംഭാവനായി ലഭിച്ച വെള്ളി ശുദ്ധീകരിക്കാന്‍ 21 ലക്ഷം രൂപ ചെലവഴിച്ച കണക്കിലും ദുരൂഹത. വിവിധ രൂപങ്ങളില്‍ ഭക്തരില്‍ നിന്ന് സംഭാവനയായി ലഭിച്ച 900 കിലോഗ്രാമിലധികം വെള്ളി, ഹൈദരാബാദിലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു എന്ന ട്രസ്റ്റിന്റെ വാദമാണ് ഇപ്പോള്‍ അധികൃതര്‍ പരിശോധിക്കുന്നത്.

വെള്ളിയുടെ ശുദ്ധി പരിശോധിക്കുന്നതിനും ഉരുക്കുന്നതിനുമായി 900 കിലോ വെള്ളി അയച്ചു എന്നാണ് രേഖകള്‍ വിശദമാക്കുന്നത്. 21 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു എന്ന് കണക്കുകള്‍ പറയുന്നു. വിവിധ രൂപങ്ങളില്‍ കാണിക്കയായി ലഭിച്ച ആയിരം കിലോയോളമുള്ള വെള്ളി പരിശോധനയ്ക്ക് അയച്ചപ്പോള്‍, അതിലെ അഴുക്കുകളും മറ്റ് അശുദ്ധികളും നീക്കം ചെയ്ത ശേഷമുള്ള അറ്റകുറ്റത്തൂക്കം 900 കിലോഗ്രാമായി കുറയുകയാണ് ചെയ്തത്.

ഈ വെള്ളിയുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഏകദേശം 90 ശതമാനത്തോളം ശുദ്ധി കണ്ടെത്തുകയും ചെയ്തിരുന്നു. നിലവില്‍ ഈ ശുദ്ധിപരിശോധനയ്ക്കും ഉരുക്കുന്നതിനുമായി ഇത്രയും വലിയ തുക ചെലവഴിച്ചെന്ന വാദങ്ങളുടെ സത്യാവസ്ഥയാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

ആഭരണങ്ങളും സ്വര്‍ണ്ണവും ഇതു പോലെ പരിശോധിച്ചിരുന്നോ എന്ന് എസ് ഐ ടി വിലയിരുത്തും.തനിക്ക് സംഭാവന സ്വീകരിക്കുന്നതില്‍ ഒരു പങ്കുമില്ലെന്ന് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി വിശദമാക്കുന്നത്. ഓഡിറ്റ് ചെയ്ത കണക്കുകള്‍ സൂക്ഷിക്കുന്നത് മാത്രമാണ് ചുമതല. ചെലവുകള്‍ ബാങ്ക് ഇടപാട് വഴി മാത്രമാണ് നടത്തിയതെന്നുമാണ് വിശദീകരണം.ഇന്നത്തെ യോഗത്തിന്റെ അജണ്ടയില്‍ ചമ്പത് റായിയുടെ രാജി പരിഗണിക്കുന്നത് ആദ്യ അജണ്ട.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article