പറക്കാൻ ഒരുങ്ങവെ സഊദി എയർലൈൻസും ഫിലിപ്പൈൻ എയർലൈൻസും തമ്മിൽ റൺവെയിൽ കൂട്ടിയിടിച്ചു, സഊദിയയിൽ 252 യാത്രക്കാർ 

malayalampress
1 Min Read
  • അപകടസമയത്ത് ഫിലിപ്പൈൻ എയർലൈൻസ് വിമാനത്തിൽ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല

മനില: ഫിലിപ്പീൻസിലെ മനില നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സഊദി അറേബ്യൻ എയർലൈൻസ് വിമാനവും ഫിലിപ്പൈൻ എയർലൈൻസ് വിമാനവും തമ്മിൽ കൂട്ടിയിടിച്ചു. 252 യാത്രക്കാരുമായി മനിലയിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെടാൻ റൺവേയിലേക്ക് നീങ്ങുകയായിരുന്ന സഊദിയ എയർലൈൻസിന്റെ ബോയിംഗ് 787 (ഫ്ലൈറ്റ് SV871) വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച (ജൂലൈ 7, 2026) രാത്രി 11.38 ഓടെയാണ് വിമാനത്താവളത്തിലെ ടാക്സിവേയിൽ അസാധാരണമായ ഈ അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. റൺവേയിലേക്ക് നീങ്ങുന്നതിനിടെ സഊദി വിമാനത്തിന്റെ ഇടത് ചിറകിന്റെ അഗ്രഭാഗം, പാർക്കിങ് ബേയിൽ നിർത്തിയിട്ടിരുന്ന ഫിലിപ്പൈൻ എയർലൈൻസിന്റെ എയർബസ് A320 വിമാനത്തിന്റെ വാലിൽ വന്ന് ശക്തമായി ഇടിക്കുകയായിരുന്നു.

അപകടസമയത്ത് ഫിലിപ്പൈൻ എയർലൈൻസ് വിമാനത്തിൽ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. ചിറക് വന്ന് ഇടിച്ചതിനെത്തുടർന്ന് പാർക്ക് ചെയ്തിരുന്ന വിമാനത്തിന്റെ വാലിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. സഊദി വിമാനത്തിന്റെ ചിറകിനും തകരാർ സംഭവിച്ചിട്ടുണ്ട്.

അപകടത്തെത്തുടർന്ന് ഇരു വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതിനാൽ സാങ്കേതിക പരിശോധനകൾക്കായി ഇവ സർവീസിൽ നിന്നും താൽക്കാലികമായി മാറ്റി. ഇതേത്തുടർന്ന് 252 യാത്രക്കാരുമായി പോകേണ്ടിയിരുന്ന സൗദി എയർലൈൻസിന്റെ ജിദ്ദ സർവീസ് റദ്ദാക്കി. യാത്രക്കാരെ പിന്നീട് സുരക്ഷിതമായി വിമാനത്തിൽ നിന്നും പുറത്തിറക്കി.

പൈലറ്റുമാരും എയർ ട്രാഫിക് കൺട്രോളും തമ്മിലുള്ള ആശയവിനിമയത്തിൽ വന്ന പിഴവാണോ അപകടത്തിന് കാരണമെന്ന് കണ്ടെത്താൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോ 👇

വീഡിയോ 1

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article