വ്യാജ ആധാര്‍ നൽകി മുക്കുപണ്ടം പണയം വച്ചു; കോടികള്‍ തട്ടിയ യുവതിയും ആൺസുഹൃത്തും പിടിയില്‍

News Desk
0 Min Read

കൊല്ലം: ചിതറയിൽ വ്യാജ ആധാർ കാർഡ് നിർമിച്ച് വൻ തട്ടിപ്പ്. വ്യാജ ആധാർ നൽകി മുക്കുപണ്ടം പണയം വെച്ച് കോടികളാണ് ബാലരാമപുരം സ്വദേശി രമ്യ, ചിറയിൻകീഴ് സ്വദേശി സജിത്ത്, കണ്ണനല്ലൂർ സ്വദേശി ഷെമീർ എന്നിവരാണ് പിടിയിലായത്. യുവതിയും സുഹൃത്തുക്കളും ചേർന്ന് തട്ടിയെടുത്തത്.

തട്ടിപ്പിൽ കൂടുതൽ പേർ കണ്ണികളായി ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. ചിതറയിലെ ഫിനാൻസ് സ്ഥാപന ഉടമയാണ് പ്രതികളെ തന്ത്രപരമായി കുടുക്കിയത്. പ്രതികൾക്ക് വ്യാജ സ്വർണാഭരണം നൽകിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article