അറഫ: ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി അറഫ. ഹജിന്റെ മർമ്മ പ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന് ( ചൊവ്വ). ഇന്നലെ മിനായിലേക്കുള്ള മുഴുവന്‍ വഴികളും തല്‍ബിയത്ത് മന്ത്രങ്ങളുമായി ഹാജിമാരെക്കൊണ്ട് നിറഞ്ഞിരുന്നു.
ഇന്ന് പുലർച്ചെ മുതൽ ഹാജിമാർ അറഫലക്ഷ്യം വെച്ച് നീങ്ങികൊണ്ടിരിക്കുകയാണ്. അറഫ ദിനത്തിലൊഴികെ ഹജ് അവസാനിക്കുന്ന ദുല്‍ഹിജ 13 വരെ(ശനി )തീര്‍ഥാടകര്‍ മിനായിലാണ് താമസിക്കുക.
ഇന്ന് ഉച്ച നിസ്‌കാരത്തിന് മുൻപായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും.
അറഫാ പ്രഭാഷണം ഷെയ്ഖ് അലി ബിൻ അബ്ദുൽ റഹ്മാൻ ഹുദൈഫി നിർവഹിക്കും. അറഫ പ്രഭാഷണം മലയാളം ഉൾപ്പെടെ 35 അന്താരാഷ്ട്ര ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് തത്സമയം സംപ്രേഷണം ചെയ്യും. നിർദിഷ്ട ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, റേഡിയോ തരംഗങ്ങൾ, വിവിധ മാധ്യമ ചാനലുകൾ എന്നിവ വഴി ലോകത്തിന്റെ വിവിധ കോണുകളിലുള്ള ലക്ഷക്കണക്കിന് ആളുകളിലേക്ക് വിവർത്തനം ലഭ്യമാക്കും.
ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് ഹജ്ജ് നിർവഹിക്കാനെത്തിയത്. ഇതിൽ 13,194 പേർ കേരളത്തിൽ നിന്നുള്ളവരാണ്.
18 ലക്ഷത്തിലധികം തീർഥാടകർ ഒരു പകൽ സംഗമിക്കുന്ന പ്രധാന ചടങ്ങാണിത്. പശ്ചാത്താപവും, പ്രായശ്ചിത്തവും പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിയും.
ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അതികം വിസ്തൃതി യുള്ള നമീറ പള്ളിയും, 800ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള അറഫ നഗരി നിറഞ്ഞു കവിയും. തുടർന്ന് ളുഹർ, അസർ, നിസ്കാരങ്ങൾ ഒന്നിച്ച് സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേക്ക് രാപാർക്കാൻ പോകും.
ബലി പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം. പ്രാര്‍ഥാന നിര്‍ഭരമായ മനസ്സുമായി ദൈവസ്മരണയും ഖുര്‍ആന്‍ പാരായണവും നമസ്കാരവുമായി ഹാജിമാര്‍ തമ്പുകളെ ധന്യമാക്കും. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. ദുൽഹജ്ജ് 13ന് (ശനി) വിടവാങ്ങൽ പ്രദിക്ഷണം നിർവ്വഹിച്ച് ഹാജി മാർ മക്കയോട് വിടപറയും.
സ്നേഹവും,സഹകരണവും, ത്യാഗവും, സമന്നയിപ്പിക്കുന്ന ആരാധനയാണ് ഹജ്. നാളെയാണ് ബലി പെരുന്നാൾ (ബുധൻ). ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശം കൂടിയാണിത്. ദൈവേച്ഛക്ക് മുന്നിൽ തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ബലിയായി നൽകാൻ തയ്യാറായ പിതാവിന്റെയും, അതു ശിരസാവഹിച്ച പുത്രന്റെയും, അല്ലാഹുവിന്റെ കല്പ്പന അനുസരിച്ച് മകനെ ബലിനൽകാൻ തയ്യാറായ ഹാജറ ബീവിയുടെയും ചരിത്രസ്മരണകളാണ് ഹജും , ബലി പെരുന്നാളും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
