ഗൾഫ് ഡസ്ക്: ഇറാനോട് അടുപ്പമുള്ള ഇറാഖി വിഭാഗങ്ങൾ സഊദി അറേബ്യയെ ലക്ഷ്യം വയ്ക്കാൻ പദ്ധതിയിടുന്നതായി വെള്ളിയാഴ്ച പുറത്തുവന്ന രഹസ്യാന്വേഷണ വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇറാഖിലെ ഇറാൻ നേതൃത്വത്തിലുള്ള സായുധ സംഘങ്ങൾ “മണിക്കൂറുകൾക്കുള്ളിൽ” സഊദി അറേബ്യയെ ലക്ഷ്യമിടാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങളുടെ വെളിപ്പെടുത്തൽ അൽ അറേബ്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റാലിജൻസ് ഉറവിടങ്ങൾ പ്രകാരം, ഇറാഖി വിഭാഗങ്ങൾ വരും മണിക്കൂറുകളിൽ സഊദിയിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ് വിവരം.
ഇറാഖി പ്രദേശത്ത് നിന്നുള്ള സായുധ സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിലാണ് ഈ വിവരം ലഭിക്കുന്നത്. അതേസമയം, ഇറാഖിൽ നിന്ന് രാജ്യത്തിനുള്ളിലെ ലക്ഷ്യങ്ങളിലേക്ക് വിക്ഷേപിച്ച ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിക്കുമെന്ന് നേരത്തെ സഊദി അറേബ്യ പ്രഖ്യാപിച്ചിരുന്നു.
ഇറാനുമായി സഖ്യമുള്ള ഇറാഖിലെ മിലിഷ്യകൾ മുമ്പ് സഊദി അറേബ്യയിൽ ആക്രമണം നടത്തിയിട്ടുണ്ട്. ജൂലൈയിൽ, കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിടാൻ ശ്രമിച്ച നിരവധി ഡ്രോണുകൾ സഊദി വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി സഊദി പ്രസ് ഏജൻസി (എസ്‌പിഎ) പ്രസിദ്ധീകരിച്ച പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാൽക്കിയുടെ പ്രസ്താവനകൾ പറഞ്ഞു.
ഇറാഖി പ്രദേശത്ത് നിന്ന് പ്രവർത്തിക്കുന്നതും ആക്രമണങ്ങളുമായി ബന്ധമുള്ളതുമായ മിലിഷ്യകളുടെ കേന്ദ്രങ്ങൾക്കെതിരെ ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണങ്ങൾ നടത്തിയാണ് സഊദി അറേബ്യ പ്രതികരിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
