വിവാഹം കഴിഞ്ഞ് മൂന്ന് മാസം; യുവതി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു, സ്ത്രീധന പീഡനമെന്ന് കുടുംബം

News Desk
1 Min Read

കൊച്ചി: സിഎംആർഎൽ -എക്സാലോകിജ് കമ്പനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ച നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ എസ്എൻ ശശിധരൻ കർത്ത, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെഎസ് സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള, എന്നിവരാണ് മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ഇഡി നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ഇഡി നൽകിയ സമൻസ് റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ ആരോപണങ്ങളിൽ സിഎംആർഎൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു ഇ ഡിയുടെ നിലപാട്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിൻെറ കമ്പനിയായ എക്സലോജിക് സൊല്യൂഷൻസുമായി സിഎംആർഎൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് പരാതി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!