റിയാദ്: രണ്ട് ഓയില്‍ ഫീല്‍ഡ് സേവന കരാറുകാര്‍ക്ക് താല്‍ക്കാലിക സസ്പെന്‍ഷന്‍ നോട്ടീസ് നല്‍കി അരാംകോ. ബോര്‍ ഡ്രില്ലിംഗ്, അറേബ്യന്‍ ഡ്രില്ലിംഗ് എന്നീ രണ്ട് കമ്പനികള്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. തങ്ങളുടെ സസ്‌പെന്‍ഷന്‍ ഈ മാസം ആരംഭിച്ച് ഒരു വര്‍ഷത്തേക്ക് നീണ്ടുനില്‍ക്കും എന്നാണ് ബോര്‍ ഡ്രില്ലിംഗ് ലിമിറ്റഡ് പറയുന്നത്. സഊദി അറേബ്യയില്‍ അറേബ്യ ഐ റിഗ് പ്രവര്‍ത്തിപ്പിക്കുന്നത് ബോര്‍ ഡ്രില്ലിംഗ് ആണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സസ്‌പെന്‍ഷന്‍ കാലയളവില്‍ റിഗ് മറ്റെവിടെയെങ്കിലും മാറ്റാന്‍ ശ്രമിക്കുമെന്ന് കമ്പനി വ്യക്തമാക്കി. സഊദി അറേബ്യയില്‍ ജോലി ചെയ്യുന്ന അറേബ്യ ഐയുടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി അറിയിപ്പ് ലഭിച്ചതായി ബോര്‍ ഡ്രില്ലിംഗ് ഓസ്ലോ ബോഴ്സിന്റെ ഫയലിംഗില്‍ പറഞ്ഞു. രാജ്യത്തിന്റെ എണ്ണ – വാതക ഭീമനായ സഊദി അരാംകോയ്ക്ക് ജാക്കപ്പ് കരാര്‍ നല്‍കിയിട്ടുണ്ട്.
താല്‍ക്കാലിക സസ്‌പെന്‍ഷന്‍ രണ്ടാം പാദത്തില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ഒക്ടോബര്‍ മുതല്‍ സൗദി അരാംകോയുമായി അറേബ്യ ഐ കരാറിലാണ്. കരാര്‍ 2025 ഒക്ടോബറില്‍ അവസാനിക്കേണ്ടതായിരുന്നു. സൗദി കമ്പനിക്കും കരാര്‍ നീട്ടാനുള്ള ഓപ്ഷനുണ്ടായിരുന്നു. അറേബ്യന്‍ ഡ്രില്ലിംഗിനും സസ്‌പെന്‍ഷനുകള്‍ 12 മാസം വരെയായിരിക്കും. എന്നാല്‍ ബാധിക്കപ്പെടുന്ന റിഗുകളും സസ്‌പെന്‍ഷനുകളുടെ സമയവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ ഈ വര്‍ഷമാദ്യം പ്രതിദിന ഉല്‍പ്പാദനശേഷി 13 ദശലക്ഷം ബാരലായി ഉയര്‍ത്താനുള്ള പദ്ധതികള്‍ ഉപേക്ഷിച്ചതായി അരാംകോ അറിയിച്ചിരുന്നു. ശേഷി വര്‍ധിപ്പിക്കുന്ന ജോലികള്‍ നിര്‍ത്തിവെക്കാനും പരമാവധി സുസ്ഥിര ശേഷി 12 ദശലക്ഷം ബി പി ഡിയില്‍ നിലനിര്‍ത്താനും ഉത്തരവിട്ടു എന്നായിരുന്നു കമ്പനി പറഞ്ഞത്. 2021 ല്‍ പ്രഖ്യാപിച്ച വിപുലീകരണ പദ്ധതി 2027-ഓടെ പൂര്‍ത്തിയാകേണ്ടതായിരുന്നു.
എന്നാല്‍ വിപണി വിലയിലെ ചലനങ്ങള്‍ എല്ലായ്‌പ്പോഴും അരാംകോയ്ക്ക് അനുകൂലമായിരുന്നില്ല. പ്രതീക്ഷിക്കുന്ന ഡിമാന്‍ഡ് ട്രെന്‍ഡുകളുടെ വെളിച്ചത്തില്‍ ലോകത്തെ എണ്ണ ഉല്‍പ്പാദന ശേഷി അപര്യാപ്തമാണെന്നും ഡിമാന്‍ഡും വിതരണവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്നും അരാംകോ ഉദ്യോഗസ്ഥര്‍ നിരവധി അവസരങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രവര്‍ത്തന മേഖലകളിലെ സ്വാഭാവികമായ ഇടിവ് കാരണം പ്രതിദിനം 6 ദശലക്ഷം ബാരല്‍ ആഗോള എണ്ണ ഉല്‍പ്പാദനം ഓരോ വര്‍ഷവും നഷ്ടപ്പെടുന്നു എന്നും അത് മാറ്റിസ്ഥാപിക്കേണ്ടതാണെങ്കിലും സംഭവിക്കുന്നില്ല എന്നും ഫെബ്രുവരിയില്‍, അരാംകോയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പറഞ്ഞിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക