പെർത്ത്: ഓസ്ട്രേലിയയിൽ വീണ്ടും സ്രാവിന്റെ ആക്രമണത്തിൽ മരണം. വെള്ളിയാഴ്ച പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിനടുത്തുള്ള ജനപ്രിയ ബീച്ചായ സൊറെന്റോ ബീച്ചിൽ നീന്തുന്നതിനിടെ പ്രമുഖ നീന്തൽതാരമായ ഗ്രെഗ് ഒനീൽ(63) മരിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. അദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തെത്തുടർന്ന് ആക്രമണകാരിയായ ഗ്രേറ്റ് വൈറ്റ് സ്രാവിനെ പിടികൂടി കൊന്നൊടുക്കാൻ അധികൃതർ ഉത്തരവിട്ടു. സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഗ്രേറ്റ് വൈറ്റ് സ്രാവുകളെ കൊല്ലാന്‍ ഉത്തരവിടുന്നത് ഓസ്ട്രേലിയയിൽ അത്യപൂർവവും ഏറെ വിവാദപരവുമാണ്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പെർത്ത് ഉൾപ്പടെയുള്ള മേഖലകളിലെ ബീച്ചുകൾ തത്കാലത്തേക്ക് അടച്ചിടാൻ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
ഈ വർഷം ഓസ്ട്രേലിയയിലുടനീളം സ്രാവിന്റെ ആക്രമണത്തിൽ അഞ്ചുപേരാണ് മരിച്ചത്. സിഡ്നി ഹാർബറിൽ ജനുവരിയിൽ 12 വയസുകാരനും മേയ്-ജൂൺ മാസങ്ങളിൽ വിവിധയിടങ്ങളിലായി മൂന്ന് മുങ്ങൽവിദഗ്ധരും സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
