- ബോംബ് ഭീഷണി: ലക്നോ-ദമാം ഇൻഡിഗോ വിമാനം വൈകുന്നേരം അഹമ്മദാബാദിൽ ഇറക്കിയിരുന്നു
ദമാം: ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു. വ്യാഴാഴ്ച വൈകുന്നേരം 7:25 ന് ദമാമിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറപ്പെടാൻ കഴിയാതെ നിൽക്കുന്നത്. യാത്രക്കാർ ദമാം വിമാനത്താവളത്തിൽ കഴിയുകയാണ്.
വ്യാഴാഴ്ച വൈകുന്നേരം 7:25 ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6E വിമാനം ആദ്യം 9 മണിക്ക് പുറപ്പെടുമെന്നും പിന്നീട്വെ 11 മണിക്ക് പുറപ്പെടുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. അവസാനം ഏറ്റവും ഒടുവിൽ വെള്ളിയാഴ്ച പുലർച്ചെ 4:20 ന് പുറപ്പെടുമെന്നാണ് ഒടുവിൽ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
അതേസമയം, വിമാനം അനിശ്ചിതമായി വൈകുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമല്ല. ടെക്നിക്കൽ തകരാർ മൂലമാണോ അതോ മറ്റുവല്ല സാങ്കേതിക പ്രശ്നങ്ങൾ മൂലമാണോ എന്നും വ്യക്തമല്ല. ദമാമിൽ നിന്ന് ലക്‌നോലേക്ക് പുറപ്പെട്ട വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു.
ബോംബ് ഭീഷണിയെത്തുടർന്ന് ലക്നോ-ദമാം ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി. ടിഷ്യു പേപ്പറിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. വൈകുന്നേരം 5.45നാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കിയത്. പരിശോധനയിൽ സംശയാസ്പമായി ഒന്നും കണ്ടെത്താനായില്ല. 107 യാത്രക്കാരും ആറു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
