ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയും വിമർശനവും പുകയുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അംഗങ്ങൾ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന വികാരമാണ് യോഗത്തിൽ ഭൂരിഭാഗം പേരും പങ്കുവെച്ചത്.
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച പാർട്ടി തീരുമാനം തെറ്റായിപ്പോയെന്ന് യോഗത്തിൽ വിമർശനമുയർന്നു. അദ്ദേഹം ഈ പദവി എത്രയും വേഗം ഒഴിയണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലെ പൊതുവികാരം.
ഗോവിന്ദനെതിരെ ‘ബ്രാഞ്ച് സെക്രട്ടറി’ പരാമർശം
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ശൈലിക്കെതിരെയും യോഗത്തിൽ കടുത്ത ആക്ഷേപമുയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസാരിക്കുന്നതെന്നായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി തിരുത്തലുകൾ ഉണ്ടാകണമെന്നും, നിലവിലെ രീതികളുമായി മുന്നോട്ട് പോയാൽ കേരളത്തിൽ ഇനിയൊരിക്കലും പാർട്ടിക്ക് അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
