സഊദിക്ക് അമേരിക്കയുടെ വൻ അത്യാധുനിക ആയുധങ്ങൾ; രണ്ട് ബില്യൻ ഡോളർ ആയുധ കച്ചവടത്തിന് അമേരിക്കൻ അംഗീക്കാരം

malayalampress
2 Min Read

റിയാദ്: മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സഊദി അറേബ്യക്ക് ആയുധം നൽകാൻ അമേരിക്കൻ തീരുമാനം. സഊദി അറേബ്യയുടെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഏകദേശം 1.96 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച അംഗീകാരം നൽകി. അമേരിക്കൻ സഖ്യ രാജ്യമായ സഊദി അറേബ്യയുടെ സുരക്ഷ മുൻ നിർത്തിയാണ് ആയുധം വിൽക്കാൻ അമേരിക്ക തീരുമാനിച്ചത്.

“ഈ നിർദ്ദിഷ്ട വിൽപ്പന ഗൾഫ് മേഖലയിലെ രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക പുരോഗതിക്കും ഒരു ശക്തിയായ നാറ്റോക്ക് പുറത്തുള്ള പ്രധാന സഖ്യകക്ഷിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലൂടെ അമേരിക്കയുടെ വിദേശനയത്തെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കും,” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു. നിർദിഷ്ട വിൽപ്പന സഊദി അറേബ്യയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലൂടെയും യുഎസ് സേനകളുമായും മറ്റ് പ്രാദേശിക, നാറ്റോ സേനകളുമായും പരസ്പര പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെയും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ തടയാനുള്ള കഴിവ് മെച്ചപ്പെടുത്തും,” പ്രസ്താവനയിൽ പറയുന്നു.

സഊദി അറേബ്യ ആവശ്യപ്പെടുന്ന ആയുധങ്ങളിൽ 20,000 വരെ അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങളും അവയുടെ വാർഹെഡുകളും ഉൾപ്പെടുന്നതായി പ്രതിരോധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത പോരാട്ടത്തിൽ കൊളാറ്ററൽ നാശനഷ്ടങ്ങൾ പരിമിതപ്പെടുത്തിക്കൊണ്ട് ലക്ഷ്യങ്ങൾ നശിപ്പിക്കുന്നതിനുള്ള ഒരു ചെലവുകുറഞ്ഞ മാർഗം.” എന്ന് യുഎസ് നാവികസേനയുടെ വെബ്‌സൈറ്റ് വിശേഷിപ്പിക്കുന്ന വൻ അത്യാധുനിക ആയുധമാണിത്. ന്യൂജേഴ്‌സിയിലെ നാഷുവയിലുള്ള ബിഎഇ സിസ്റ്റംസ് ആയിരിക്കും പ്രധാന കരാറുകാരൻ എന്ന് യു എസ് പ്രതിരോധ വകുപ്പ് പറഞ്ഞു.

തിങ്കളാഴ്ച തെക്കൻ സഊദി നഗരമായ അബഹയിലെ ഒരു വിമാനത്താവളത്തിൽ മിസൈലുകൾ പ്രയോഗിച്ചതിനെ തുടർന്ന് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തികളുമായി സൗദി അറേബ്യ വീണ്ടും യുദ്ധത്തിന്റെ വക്കിലാണെന്ന് തോന്നുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഊദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനും തമ്മിൽ ടെലഫോൺ ചർച്ചകളും നടത്തിയിരുന്നു.

ഇറാനിയൻ പരമോന്നത നേതാവിന്റെ മയ്യത്ത്സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹൂത്തി പ്രതിനിധി സംഘവുമായി മടങ്ങുകയായിരുന്ന വിമാനം വഴിതിരിച്ചുവിടാൻ യെമൻ സർക്കാർ സൻആ വിമാനത്താവളത്തിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹൂത്തികളുടെ സഊദി ആക്രമണം. വിമാനം ഇറക്കാതിരിക്കാൻ സൻആ വിമാനത്താവള ആക്രമണത്തിന് ഹൂത്തികൾ സഊദി അറേബ്യയെയാണ് കുറ്റപ്പെടുത്തുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article