ദുബൈ/റിയാദ്: സഊദി അറേബ്യ, യുഎഇയിൽ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 15 മുതൽ Midday Break പ്രാബല്യത്തിൽ വരുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു. കടുത്ത ചൂട് അനുഭവപെപ്പടുന്ന ഈ കാലങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലെ ജോലികൾക്ക് വിലക്ക് എര്പെപ്പടുത്തിയ മന്ത്രാലയങ്ങൾ വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്നും മുന്നയിരിപ്പ് നൽകി. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിലും തുറസ്സായ ഇടങ്ങളിലും ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:00 മണി വരെ ജോലി ചെയ്യുന്നത് നിരോധിച്ചതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ നിയന്ത്രണം. തുടർച്ചയായ 22-ാം വർഷമാണ് രാജ്യം ഈ നിയമം നടപ്പിലാക്കുന്നത്. സാങ്കേതിക കാരണങ്ങളാലോ പൊതുജനതാൽപ്പര്യം മുൻനിർത്തിയോ നിർത്തിവെക്കാൻ സാധിക്കാത്ത ചില നിർദ്ദിഷ്‌ട ജോലികൾക്ക് ഈ നിരോധനത്തിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.
പ്രധാനമായും താഴെ പറയുന്ന ജോലികൾക്കാണ് ഇളവുള്ളത്.
- തുടർച്ചയായി ചെയ്യേണ്ടിവരുന്ന അസ്‌ഫാൽറ്റ് ഇടൽ, കോൺക്രീറ്റ് മിക്‌സിംഗ് തുടങ്ങിയ ജോലികൾ.
- ജലവിതരണം, വൈദ്യുതി, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുന്നതിനുള്ള അടിയന്തര ജോലികൾ.
- പൊതുജനജീവിതത്തെയും ഗതാഗതത്തെയും ബാധിക്കുന്നതിനാൽ, സർക്കാർ അധികാരികളുടെ പ്രത്യേക അനുമതിയോടെ ചെയ്യുന്ന പ്രവർത്തനങ്ങൾ.
സുരക്ഷാ സൗകര്യങ്ങൾ നിർബന്ധം; ലംഘിച്ചാൽ പിടിവീഴും
ഇളവുകൾ ലഭിച്ചിട്ടുള്ള കമ്പനികൾ പോലും ഇടവേളകളിലോ അനുവദനീയമായ സമയത്തോ തൊഴിലാളികളെ നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. തൊഴിലുടമകൾ താഴെ പറയുന്ന സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കേണ്ടതുണ്ട്:
- തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള പ്രദേശങ്ങൾ.
- ജോലിസ്ഥലങ്ങളിൽ ഫാനുകൾ ഉൾപ്പെടെയുള്ള തണുപ്പിക്കൽ സംവിധാനങ്ങൾ.
- ആവശ്യത്തിന് കുടിവെള്ളം, മറ്റ് ഹൈഡ്രേഷൻ സപ്ലിമെന്റുകൾ.
- ആവശ്യമായ പ്രഥമശുശ്രൂഷാ (First Aid) ഉപകരണങ്ങൾ.
സ്‌മാർട്ട് ഡിജിറ്റൽ സംവിധാനങ്ങളും പ്രത്യേക ഫീൽഡ് പരിശോധനകളും വഴി നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് മന്ത്രാലയം നിരീക്ഷിക്കും.”തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളോടുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ നയം പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ 99 ശതമാനത്തിലധികം കമ്പനികളും ഈ നിയമം കൃത്യമായി പാലിച്ചിട്ടുണ്ട്.” തൊഴിൽ സംരക്ഷണ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയായ ദലാൽ അൽ ഷെഹി പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
