Saturday, 27 July - 2024

കൊവിഡ് കുറയുന്നു; ഖത്തറിൽ ഇളവുകൾ പ്രഖ്യാപിച്ചു, മൂന്ന് ഘട്ടമായി നൽകുന്ന ഇളവുകൾ ഇങ്ങനെ 

ദോഹ: രാജ്യത്ത് കൊവിഡ് രോഗികൾ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടം നാളെ മുതൽ തുടങ്ങും. വാക്സിൻ രണ്ടു ഡോസും എടുത്തവർക്ക് നിരവധി ഇളവുകളാണ് ലഭിക്കുക. മൂന്ന് ആഴ്ചകൾ നീളുന്ന നാലു ഘട്ടങ്ങളായി എല്ലാ നിയന്ത്രണങ്ങളും നീക്കും. രണ്ടാം ഘട്ട നിയന്ത്രണങ്ങൾ നീക്കൽ ജൂൺ 18 മുതലും മൂന്നാംഘട്ടം ജൂലൈ ഒമ്പതു മുതലും നാലാം ഘട്ടം ജൂലൈ 30 മുതലുമാണ് നടപ്പാക്കിത്തുടങ്ങുക.

ബാർബർ ഷോപ്പ്, ജിംനേഷ്യം, സിനിമ തിയറ്റർ, മസ്സാജ് പാർലറുകൾ എന്നിവയിൽ വാക്സിന് എടുത്തവർക്ക് പ്രവേശനം നൽകും. ഈ സ്ഥാപനങ്ങൾ ആകെ ശേഷിയുടെ 30 ശതമാനത്തിലാണ് പ്രവർത്തനം പുനഃരാരംഭിക്കേണ്ടത്. ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരാകണമെന്നത് നിർബന്ധമാണ്.

മറ്റു ഇളവുകൾ ഇങ്ങനെ: കാറിൽ ഒരേ കുടുംബമാണെങ്കിൽ ആരും മാസ്ക് ധരിക്കേണ്ടതില്ല, ഒറ്റക്കുള്ള യാത്രയിലും മാസ്ക് വേണ്ട. പൊതുസ്ഥലത്ത് വാക്സിൻ എടുത്ത പത്ത് പേർക്കും അടച്ചിട്ട സ്ഥലങ്ങൾ, വീടുകൾ, മജ്ലിസുകൾ എന്നിവിടങ്ങളിൽ വാക്സിൻ എടുത്തവർ ആണെങ്കിൽ പരമാവധി അഞ്ചുപേർക്കും ഒത്തുകൂടാം. എന്നാൽ, പൊതുസ്ഥലങ്ങളിൽ വാക്സിൻ എടുക്കാത്തവർ ആണെങ്കിൽ അഞ്ചുപേർക്ക് വരെയാണ് ഒത്തുകൂടാൻ അനുമതി. സർക്കാർ –സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളിൽ അമ്പതുശതമാനം ജീവനക്കാർ മാത്രമേ ഓഫിസുകളിൽ നേരിട്ടെത്തി ജോലി ചെയ്യാവൂ.

പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ അഞ്ച് ആളുകളുള്ള ചെറിയ ഗ്രൂപ്പുകൾക്കും ഒരേ കുടുംബത്തിൽ നിന്നുള്ളവർക്കും പ്രവേശനം ഉണ്ടാകും. 30 ശതമാനം ശേഷിയിലാണ് ഇവ പ്രവർത്തിക്കേണ്ടത്. സൂഖുകൾ വെള്ളി, ശനി ദിവസങ്ങളിലും പ്രവർത്തിക്കാം. ആഴ്ചയിൽ ഏഴു ദിവസവും 30 ശതമാനം ശേഷിയിൽ ആയിരിക്കണം ഇത്. 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം ഇല്ല. സ്കൂളുകളിൽ ഓൺലൈൻ, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള ബ്ലെൻഡഡ് പഠനസമ്പ്രദായം 30 ശതമാനം ശേഷിയിൽ തുടങ്ങാം. 30 ശതമാനം ശേഷിയിൽ ഡ്രൈവിങ് സ്കൂളുകൾക്ക് പ്രവർത്തിക്കാം.

എല്ലാ ജീവനക്കാരും വാക്സിൻ എടുത്തവർ ആകണം. ഹോൾസെയിൽ മാർക്കറ്റുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 12 വയസ്സിനു താഴെയുള്ളവർക്ക് പ്രവേശനം ഇല്ല. ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രം വാടകബോട്ടുകൾ, വിനോദസഞ്ചാര യാനങ്ങൾ, ഉല്ലാസനൗകകൾ എന്നിവ ഉപയോഗിക്കാം. മറ്റുള്ളവർക്ക് ഈ സേവനം നൽകുന്നതിലുള്ള നിരോധം തുടരും. വ്യക്തിഗത ബോട്ടുകൾ പരമാവധി 10 പേർക്ക് ഉപയോഗിക്കാം. വാക്സിൻ എടുക്കാത്ത നാലുപേരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ബോട്ടിലെ എല്ലാ ജീവനക്കാരും നിർബന്ധമായും വാക്സിൻ എടുത്തവരാകണം.

എന്നാൽ, വാണിജ്യവ്യവസായമന്ത്രാലയത്തിന്റെ നിരീക്ഷണത്തിനു ശേഷം സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ഇളവുകൾ നേടാനാകും. ആകെ ജീവനക്കാരിൽ പകുതിപേർക്കും ജോലിക്കെത്താം. വാക്സിൻ സ്വീകരിച്ച 15 പേരെ വെച്ച് ബിസിനസ് യോഗങ്ങൾ ചേരാം.

അതേസമയം, എന്തുകാര്യത്തിന് പുറത്തിറങ്ങിയാലും എല്ലാവരും മാസ്ക് ധരിക്കൽ നിർബന്ധമാണ്. മൊബൈലിൽ ഇഹ്തിറാസ് ആപ് വേണം എന്നീ ഉത്തരവുകളിൽ മാറ്റമില്ല. കല്യാണ ചടങ്ങുകൾ നടത്താൻ അനുമതിയില്ല. ഇതിനുള്ള നിരോധനം തുടരും.

Most Popular

error: