ദമാം: 18 വർഷം ഉമ്മയുമായി മിണ്ടാതെ നടന്ന യുവാവിനെ മായപ്പെടുത്തി ബന്ധം വിളക്കി ചേർത്ത് കെഎംസിസി. കിഴക്കൻ പ്രാവിശ്യ കാസർഗോഡ് ജില്ലാ കെഎംസിസിയാണ് വേറിട്ട പ്രവർത്തനം കാഴ്ചവെച്ച് ശ്രദ്ധേയമായത്. ഒരു നിലക്കും ഉമ്മയുമായി മിണ്ടില്ലെന്ന യുവാവിന്റെ ദുർവാശിക്ക് മുന്നിൽ പതറിപ്പോയ സംഘം പിന്നീട് നടത്തിയ നീക്കം വിജയിക്കുകയറിയിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
18 വർഷമായി, നാട്ടിൽ പോകാതെയും ഒന്ന് ഫോൺ വിളിക്കാൻ പോലും കൂട്ടാക്കാതെ സ്വന്തം ഉമ്മയുമായി അകന്നു നിന്ന മകനെയാണ് ഏറെ പരിശ്രമങ്ങൾക്കൊടുവിൽ മനസ് അലിയിച്ചു ഉമ്മയിലേക്ക് ചേർത്ത് വെച്ചത്. 18 വർഷമായി മകന്റെ ശബ്ദം പോലും കേൾക്കാൻ കഴിയാത്ത ഉമ്മാന്റെ വിഷമം തീർത്ത ചാരിഥാർഥ്യത്തിലാണ് ഈസ്റ്റേൺ പ്രാവിശ്യ കാസർഗോഡ് കെഎംസിസി. 18 വർഷമായി സ്വന്തം മോന്റെ ശബ്ദം പോലും കേൾക്കാൻ കഴിയാത്ത വിഷമം അറിഞ്ഞതോടെ അത് മാറ്റിക്കൊടുക്കാനുള്ള പ്രവർത്തനം തുടങ്ങുകയായിരുന്നു സംഘം
ഉമ്മയുമായി ചേരാൻ ഒരു നിലക്കും സഹകരിക്കാൻ തയ്യാറാവത്ത മകനെ മനസ്സ് അലിയിക്കാൻ നന്നേ പാട് പെട്ടു. മക്കയിലേക്ക് പോകാമെന്നത് ഉൾപ്പെടെയുള്ളവ പറഞ്ഞെങ്കിലും മകൻ തയ്യാറായില്ല. ഒടുവിൽ ഉമ്മാനെ ദമാമിൽ എത്തിച്ച ശേഷം നടത്തിയ ശ്രമം വിജയം കണ്ടു. ഉമ്മയെ ഇവിടെ എത്തിച്ച് മകനുമായി ചേർത്ത് വെക്കാൻ അള്ളാഹുവിന്റെ കാരുണ്യത്താൽ സാധ്യമായി. ബുധനാഴ്ച പുലർച്ചെ പ്രസിഡന്റ് അറഫാത്, ആക്ടിങ് സെക്രട്ടറി റസാക്ക് തൃകരിപ്പൂർ, കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ആഷി നെല്ലിക്കുന്നു എന്നിവരുടെ നേതൃത്വത്തിൽ, 18 വർഷത്തെ ഉമ്മാന്റെ സന്തോഷ കണ്ണീരിന് ദമാമിന്റെ മണ്ണ് സാക്ഷ്യം വഹിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക