കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽനിന്ന് പാറ്റയെയും കിട്ടി; മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് നൽകുന്നത് വൃത്തിഹീനമായ ഭക്ഷണം

News Desk
1 Min Read

തെലങ്കാന: മൈസൂരിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിതം. 5 കോളേജുകളിൽ നൽകുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന പരാതിയുമായി വിദ്യാർഥികൾ. ഭക്ഷ്യ വിഷബാധ പതിവെന്നും വിദ്യാർഥികൾ പറഞ്ഞു. വിദ്യാർത്ഥികൾക്ക് നൽകുന്നത് കോമൺ മെസ്സിൽ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ്. കോഴിക്കറിയിൽ തൂവലും ചോരയും അടക്കും ഉണ്ടാകും.

കഴിഞ്ഞ ദിവസം ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കിട്ടി. ചോറിൽനിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികൾ പറയുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ സ്വീകരിക്കും. ഇന്റേണൽമാർക്ക് കട്ട് ചെയ്യുകയും സർട്ടിഫിക്കറ്റുകൾ നൽകില്ല എന്ന് പറയുകയും ചെയ്യും.

കോളേജുകളുമായി ഒത്തുകളിക്കുകയാണ് ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളെ സംഘടിപ്പിച്ചു നൽകുന്നതിന് പ്രതിഫലമായി കോളേജുകൾ ഭക്ഷണം ഇവരിൽ നിന്നുമാണ് വാങ്ങുന്നത്. ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് 5 കോളേജുകൾക്കാണ് ഭക്ഷണം എത്തിക്കുന്നത്. കോമൺ മെസ്സിലെ സാഹചര്യം അതിദയനീയമാണ്. ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പരാതിപ്പെട്ടാലും എല്ലാം പഴയ പടി തന്നെ ആയിരിക്കും. അതേസമയം മെസ്സ് നടത്തുന്നത് മലയാളികളാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!