സിർസയിൽ പാക്കിസ്ഥാന്റെ മിസൈൽ വീഴ്ത്തി ഇന്ത്യ; പാക്ക് വ്യോമതാവളങ്ങളിൽ കനത്തപ്രഹരമേൽപിച്ച് മറുപടി
ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. ‘ബുര്യാൻ ഉൽ മസൂർ’ എന്നാണ് സൈനിക നീക്കത്തിനു പേരിട്ടിരിക്കുന്നത്. ‘തകർക്കാനാകാത്ത മതിൽ’ എന്നാണ് ഈ വാക്കിന്റെ അർഥം. പാക്കിസ്ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായി നാല് പാക്ക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്ക് സൈന്യത്തിന്റെ നീക്കം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കശ്മീർ അതിർത്തിയിൽ ഇന്ത്യ–പാക്ക് പോർവിമാനങ്ങൾ പരസ്പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്) പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിരുന്ന പാക്കിസ്ഥാന്റെ സൈനിക ലോഞ്ച് പാഡുകൾ ഇന്ത്യൻ ആക്രമണത്തിൽ തകർന്നു.
പാക്കിസ്ഥാനിലെ റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പാക്കിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചു. ഇസ‌്‌ലാമാബാദിൽനിന്നും 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് നുർ ഖാൻ വ്യോമതാവളം. വൻ സ്ഫോടനത്തെ തുടർന്ന് നുർ ഖാൻ വ്യോമതാവളത്തിൽ തീ പടരുന്നതിന്റെ ദൃശ്യങ്ങൾ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിടുന്നുവെന്നാണ് വിവരം. എന്നാൽ ഇവയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല. ചക്‌ലാല വ്യോമതാവളമെന്ന് നേരത്തെ അറിയപ്പെട്ടിരുന്ന നുർ ഖാൻ പാക്കിസ്ഥാന്റെ സുപ്രധാന വ്യോമതാവളങ്ങളിലൊന്നാണ്.
ജമ്മു കശ്മീരിലെയും രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെയും അതിർത്തി മേഖലകളിൽ പാക്ക് പ്രകോപനം തുടരുകയാണ്. കശ്മീരിലെ രജൗറിയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീർ അഡിഷനൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണർ രാജ്കുമാർ ഥാപ്പ കൊല്ലപ്പെട്ടു.
എല്ലാ വ്യോമഗതാഗതവും പാക്കിസ്ഥാനിൽ നിർത്തിവച്ചിരിക്കുകയാണ്. ഡ്രോൺ ആക്രമണങ്ങൾക്കായി യാത്രാ വിമാനങ്ങളെ മറയാക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം ഉയർന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചത്. ‘നോട്ടിസ് ടു എയർമെൻ’ (എൻഒടിഎഎം) വഴിയാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനിടയിൽ വ്യോമാതിർത്തി തുറന്നിടുന്ന പാക്കിസ്ഥാന്റെ നടപടി രാജ്യാന്തര വ്യോമഗതാഗതത്തിനു ഭീഷണിയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വനിതാ അസി.പ്രഫസർക്ക് സസ്പെൻഷൻ. തിരഞ്ഞെടുപ്പ് ലാഭത്തിനു വേണ്ടി നിരപരാധികളെ കൊല്ലുന്നത് ധീരതയല്ലെന്നും ഇത് ആക്രമണമാണെന്നും ധനനഷ്ടം, ഭക്ഷ്യക്ഷാമം ഉൾപ്പെടെയുള്ളവയിലേക്ക് ഇത് നയിക്കുമെന്നുമായിരുന്നു വിമർശനം. പരാതി ഉയർന്നതോടെയാണ് എസ്ആർഎം ഇവരെ സസ്പെൻഡ് ചെയ്തത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിലുണ്ടായിരുന്ന ഇന്ത്യ ജനനായക കക്ഷിയുടെ (ഐജെകെ) സ്ഥാപകൻ ടി.ആർ.പാരിവേന്ദറിന്റെ ഉടമസ്ഥതയിലുള്ളതാണ് എസ്ആർഎം.
പാക്കിസ്ഥാനെതിരെ പോരാടുന്ന ഇന്ത്യൻ സായുധ സേനയ്ക്കു പിന്തുണയുമായി ഇന്നു നഗരത്തിൽ ഡിഎംകെ ഐക്യദാർഢ്യ മാർച്ച് നടത്തും. വൈകിട്ട് 5നു ഡിജിപി ഓഫിസ് മുതൽ യുദ്ധ സ്മാരകം വരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലാണ് റാലി നടത്തുക. മുൻ സൈനികർ, മന്ത്രിമാർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളാകും. ഇന്ത്യൻ സായുധ സേനയുടെ ധീരത, സമർപ്പണം, ത്യാഗം എന്നിവ ആദരിക്കാനും ദേശീയ അഖണ്ഡത കൂടുതൽ ശക്തിപ്പെടുത്താനുമാണ് റാലി സംഘടിപ്പിക്കുന്നതെന്ന് സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്നാട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ റാലിയിലും ഒട്ടേറെപ്പേർ പങ്കാളികളായി.
സിർസയിൽ പാക്കിസ്ഥാന്റെ മിസൈൽ വീഴ്ത്തി ഇന്ത്യ; പാക്ക് വ്യോമതാവളങ്ങളിൽ കനത്തപ്രഹരമേൽപിച്ച് മറുപടി
ഹരിയാനയിലെ സിർസയിൽ പാക്കിസ്ഥാന്റെ മിസൈൽ തകർത്ത് ഇന്ത്യ. ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്. ഡൽഹിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് സിർസ. ഡൽഹി ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്റെ മിസൈലാക്രമണശ്രമമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനു മറുപടിയായാണ് പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയത്. പാക്കിസ്ഥാനിലെ റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
തുടർച്ചയായ രണ്ടാം ദിവസവും പാക്കിസ്ഥാൻ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി. ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകൾ രാജ്യത്ത് 26 ഇടങ്ങളിൽ കണ്ടെത്തിയതായാണു വിവരം. വടക്ക് ബാരാമുള്ള മുതൽ തെക്ക് ഭുജ് വരെയുള്ള ഇടങ്ങളിലാണു ഡ്രോണുകൾ കണ്ടെത്തിയത്. രാജ്യാന്തര അതിർത്തിയിലും നിയന്ത്രണരേഖയിലും ഡ്രോണുകളുടെ സാമീപ്യമുണ്ടായെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക