വീടിനടുത്തുള്ള ക്ഷേത്രത്തിലെ ലൗഡ്‌സ്പീക്കര്‍ കാരണം സഹികെട്ടെന്ന നടി അഹാന കൃഷ്ണയുടെ പ്രതിഷേധം ഇന്‍സ്റ്റഗ്രാം സ്റ്റേറിയായി പുറത്തുന്നത് കഴിഞ്ഞ ദിവസമാണ്. സാഹചര്യം നോക്കാതെ ആരാധനായലങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ചാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അഹാന പങ്കുവച്ച വിഡിയോയും കുറിപ്പുകളും മിനിറ്റുകള്‍ കൊണ്ട് വലിയ ചര്‍ച്ചയായി.
ആരാധനായലങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ചാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്
ഇപ്പോഴിതാ അഹാനയുടെ പോസ്റ്റിനെ ചൊല്ലിയാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ച. അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചയാണ് നടക്കുന്നത്. അഹാന പറഞ്ഞതിനോട് വളരെയധികം യോജിക്കുന്നുവെന്നും.
പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ശബ്ദ സംവിധാനങ്ങൾ മാത്രമേ അനുവദിക്കാവു എന്നും ആരാധനാലയങ്ങളിൽ സ്പീക്കര്‍ നിയന്ത്രിക്കണമെന്നും കമന്‍റുകളുണ്ട്. ബിജെപി നേതാവ് കൃഷ്ണകുമാറിന്‍റെ മകളായിട്ടും ക്ഷേത്രത്തിലെ നിയമവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടാൻ തയ്യാറായത് തികച്ചും സ്വാഗതാർഹമാണെന്ന് പറയുന്നവരും ഉണ്ട്.
എന്നാല്‍ ഇന്ന് മുതൽ നീ അഹാനയല്ല ആമിനയാണെന്നും അച്ഛന് ഇനി പാര്‍ട്ടി സീറ്റ് തരില്ലെന്നും അമ്പലത്തിൽ വർഷങ്ങളായി പാട്ട് വെക്കുന്നു. ഇതുവരെ പ്രശ്നമില്ലെന്നും ഇനി പാക്കിസ്ഥാനിലേയ്ക്ക് പോകു എന്ന് വിമര്‍ശിക്കുന്നവരും ഉണ്ട്. ഇന്‍സ്റ്റയില്‍ ഇട്ട സ്റ്റോറിയില്‍ സ്പീക്കറില്‍ നിന്ന് ‘സരക്ക് വച്ചിരുക്കാ’ എന്ന സിനിമാ ഗാനം കേള്‍ക്കുന്ന വീഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്.
‘അമ്പലത്തില്‍ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്, ഹര ഹരോ ഹര ഹര’ എന്ന കാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘എനിക്കും എന്‍റെ ഫോണിനും ഈ മ്യൂസിക് ബീറ്റിനൊപ്പം വൈബ് അടിക്കണം’ എന്നാണ് മറ്റൊരു സ്റ്റോറിയില്‍ താരത്തിന്‍റെ പരാമര്‍ശം. പിറ്റേ ദിവസം രാവിലെ തന്നെ അമ്പലത്തിലെ പാട്ട് കച്ചേരി ആരംഭിച്ചതിനെ വിമര്‍ശിച്ചും അഹാന വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘ഗുഡ് മോണിങ്, ഇതാണോ കാവിലെ പാട്ട് മത്സരം എന്ന് പറയുന്ന സാധനം?’ എന്ന് ചോദിച്ചു കൊണ്ടാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. ‘വയ്യ എനിക്ക് ഈ പാട്ടുകാരെക്കൊണ്ട്’ എന്ന ക്യാപ്ഷനോടെ സ്വന്തം ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്. സിനിമാതാരവും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകളാണ് അഹാന കൃഷ്ണ.