Wednesday, 14 May - 2025

അധ്യാപകനും എട്ടാം ക്ലാസുകാരിയും ആത്മഹത്യ ചെയ്ത നിലയില്‍

പെണ്‍കുട്ടിയുമായി അധ്യാപകന്‍ പ്രേമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു

ലഖ്‌നൗ: സ്വകാര്യ സ്‌കൂള്‍ അധ്യാപകനെയും എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയും ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ അലീഗഢില്‍ റൊറാവര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലോഡ്ജിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗനമം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ചന്ദ്രബെന്‍ കുമാര്‍ എന്ന അധ്യാപകനാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിക്കൊപ്പം അലീഗഢിലെ ഒരു ഹോട്ടലില്‍ തിങ്കളാഴ്ച മുറിയെടുത്തത്. ഇരുവരുടെയും ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചാണ് ഹോട്ടലുകാര്‍ മുറു നല്‍കിയത്. എന്നാല്‍ ഇതില്‍ പെണ്‍കുട്ടിയുടേത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആയിരുന്നു. മുറിയില്‍ കയറി മണിക്കൂറുകള്‍ കഴിഞ്ഞും ഇരുവരും പുറത്തുവരാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ കതകില്‍ ഏറെനേരം മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന്, ഹോട്ടലില്‍ സൂക്ഷിക്കുന്ന താക്കോല്‍ കൊണ്ട് റൂം തുറന്നുനോക്കിയപ്പോള്‍ ഇരുവരും മരിച്ചു കിടക്കുന്നതാണ് കണ്ടത്.

പെണ്‍കുട്ടിയുമായി അധ്യാപകന്‍ പ്രേമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ കുടുംബം നേരത്തേ ഇക്കാര്യം അറിഞ്ഞപ്പോള്‍ അതിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. കുട്ടിയെ ട്യൂഷന് പോകുന്നതില്‍നിന്ന് കുടുംബം വിലക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ ആധാര്‍ കാര്‍ഡ് അധ്യാപകന്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലില്‍ മുറിയെടുക്കാന്‍ വേണ്ടിയാണ് ഈ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: