Monday, 12 May - 2025

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിച്ചശേഷം സ്വയം തീകൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു. വെങ്ങാനൂർ പനങ്ങോട് ഡോ.അംബേദ്കർ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടി (72) ആണ് മരിച്ചത്. മുറ്റത്ത് പാർക്കുചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം കിടപ്പുമുറിയിൽ കയറി ശരീരത്തിൽ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതര പൊളളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കൃഷ്ണൻകുട്ടിയുടെ പക്കൽ നിന്ന് മൂത്തമകൾ സന്ധ്യ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകിയതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം മുൻപ് വീട്ടിൽ വഴക്കുണ്ടായിരുന്നതായും സമീപവാസികൾ പറഞ്ഞു. വീട്ടുവളപ്പിൽ കൃഷ്ണൻ കുട്ടി നിർമ്മിച്ചിട്ടുളള മറ്റൊരു വീട് സന്ധ്യയ്ക്ക് വാടകയ്ക്ക് നൽകിയിട്ടുമുണ്ട്. കഴിഞ്ഞ ആഴ്ച കൃഷ്ൺകുട്ടി ഭാര്യ വസന്തയെ ഉരുളികൊണ്ട് മുതുകിന് അടിച്ചുപരിക്കേൽപ്പിച്ച സംഭവമുണ്ടായിരുന്നു. തടയാനെത്തിയ സന്ധ്യയേയും കൃഷ്ണൻകുട്ടി ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. വഴക്കിനുശേഷം കൃഷ്ണൻകുട്ടി വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെയായി.

ശനിയാഴ്ച വൈകിട്ടോടെ രണ്ട് ചെറിയ കന്നാസുകളിൽ പെട്രോൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് രാത്രി വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന കൃഷ്ണൻകുട്ടിയുടെയും മൂത്തമകൾ സന്ധ്യയുടെയും സ്‌കൂട്ടറുകൾ പെട്രോളൊഴിച്ച് കത്തിച്ചു. എല്ലാവരും ഉറക്കമായതിനാൽ ആരും സംഭവം അറിഞ്ഞില്ല. വാഹനങ്ങൾ കത്തിച്ചശേഷം കിടപ്പുമുറിയിൽ കയറി കതകടച്ചശേഷം ശരീരത്തിലൂടെ പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യചെയ്തുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. തീ ആളിപ്പടർന്ന് മുറിക്കുളളിലുണ്ടായിരുന്ന സാധനങ്ങളും കത്തിനശിച്ചു. ഇതേ വീട്ടിലെ അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യ വസന്ത പെട്രോളിന്റെ ഗന്ധവും പുകയും പടർന്നതോടെ എണീറ്റു. കൃഷ്ണൻകുട്ടിയുടെ മുറിയിൽനിന്ന് തീയും പുകയും വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്ന ഇളയമകൾ സൗമ്യയെ വസന്ത വിളിച്ചുണർത്തി.


കിടപ്പുമുറിയിലെ സാധനങ്ങള്‍ കത്തിയ നിലയില്‍
ഇവർ ബഹളം വെച്ചതോടെ സമീപവാസികൾ ഓടിയെത്തി. വെളളമൊഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയെ അറിയിച്ചു. അവരെത്തിയാണ് തീ പൂർണമായും അണച്ചത്. തുടർന്ന് കോവളം പോലീസെത്തി ഗുരുതര പൊളളലേറ്റ കൃഷ്ണൻകുട്ടിയെ മെഡിക്കൽ കോളെജിലെത്തിച്ചു. ചികിത്സയിൽ കഴിയവെ ഞായറാഴ്ച രാവിലെ 9.40 -ഓടെ മരിച്ചതായി കോവളം എസ്എച്ച്ഒ വി. ജയപ്രകാശ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കോവളം പോലീസ് കേസെടുത്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: