Wednesday, 14 May - 2025

സഊദി പോലീസിന്റെ പിടിയിലായ മലയാളിയെ നാട് കടത്തിയതോടെ സന്ദർശക വിസയിലെത്തിയ മൂന്ന് മക്കളുൾപ്പെടുന്ന കുടുംബം കണ്ണീരിലായി; ഒടുവിൽ KMCC ഇടപെടലിൽ നൂലാമാകൾ അഴിച്ച് നാട്ടിലേക്ക് മടങ്ങി

ഇതിനിടെ നാട്ടിലേക് ഒരുങ്ങിയ കുടുംബത്തെ പല പരീക്ഷണങ്ങളും വേട്ടയാടിയതോടെ പല തവണ യാത്ര മുടങ്ങി

മക്ക: സഊദിയിൽ കുടുങ്ങിയ കുടുംബത്തെ കെഎംസിസി ഇടപെടലിൽ നാട്ടിൽ എത്തിച്ചു. പേരാമ്പ്ര സ്വദേശിയുടെ കുടുംബമാണ് ദുരിതത്തിനൊടുവിൽ നാടണഞ്ഞത്. പേരാമ്പ്ര സ്വദേശിയായ വ്യക്തി തന്റെ അറിവില്ലായ്മകൊണ്ട് സംഭവിച്ച നിയമ ലംഘനത്തിന്റെ പേരിൽ പോലീസ് പിടിയിലകപ്പെടുകയും പിന്നീട് അദ്ദേഹത്തെ നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തതോടെയാണ് സന്ദർശക വിസയിൽ എത്തിയ കുടുംബം കണ്ണീർ കയത്തിൽ മുങ്ങിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കുടുംബ നാഥൻ പോലീസ് പിടിയിൽ അകപ്പെട്ടതോടെ സംഭവത്തിന്റെ ഒരു മാസം മുമ്പ് മാത്രം സന്ദർശക വിസയിൽ എത്തിയ അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് മക്കളും എന്ത് ചെയ്യണം എന്ന് അറിയാതെ ജീവിതം മുന്നോട്ട് നീക്കാൻ ഭക്ഷണം പോലും ഇല്ലാതെ മക്കയിൽ കുടുങ്ങുകയും ചെയ്തു. കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ യൂത്ത്ലീഗ് നേതാവ് സഈദ് അയനിക്കൽ മക്ക കെഎംസിസി ഹജ്ജ് വളണ്ടിയർ കൂടി ആയ ഇസ്മായിൽ വെള്ളിയൂരിനെ ബന്ധപ്പെടുകയും അദ്ദേഹം മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിനെ  വിവരങ്ങൾ അറിയിക്കുകയും ചെയ്‍തതോടെ ഇവരെ കണ്ടെത്താനുള്ള ശ്രമമായി. അന്വേഷണത്തിനൊടുവിൽ കുടുംബത്തെ കണ്ടെത്തി കെഎംസിസി നേതാവ് അലി പുതുപ്പാടി യുടെ വീട്ടിൽ താമസിപ്പിക്കുകയും ചെയ്തു.

പിന്നീട് അവരെ നാട്ടിൽ എത്തിക്കാനുള്ള ശ്രമമായിരുന്നു. അഹമദ് പാളയാട്ട് അടക്കമുള്ളവരുടെ നേതൃത്വത്തിൽ പേപ്പർ നടപടികൾ പൂർത്തിയാക്കുകയും കോഴിക്കോട് ലീഗ് കൂട്ടായ്മ നൽകിയ 4 ടിക്കറ്റിൽ നാട്ടിലേക്ക് പോവാൻ വേണ്ടി എയർപോർട്ടിൽ എത്തുകയും ചെയ്തെങ്കിലും ചില നിയമ പ്രശ്നങ്ങൾ കൊണ്ട് കൊണ്ട് യാത്ര മുടങ്ങി.

ഇതിനിടെ, ജിദ്ദ കെഎംസിസി പേരാമ്പ്ര മണ്ഡലം കമ്മിറ്റി യുടെ ഇടപെടലിലൂടെ സഊദിയിലെ ഏഷ്യൻ പോളി ക്ലിനിക്ക് ഉദ്ഘാടനത്തിന് എത്തിയ വടകര എം പി ഷാഫി പറമ്പിലിന്റെ ശ്രദ്ധയിൽ വിഷയമെത്തി. ഇസ്മായിൽ വെള്ളിയൂർ എം പി യെ നേരിട്ട് കണ്ടു വിഷയങ്ങൾ അവതരിപ്പിച്ചു. തുടർന്ന് എം പി യുടെ ഇടപെടലിലൂടെ എംബസി ജീവനക്കാരൻ ആയ ഇഖ്ബാൽ ആവശ്യമായ രേഖകൾ ശരിയാക്കി.

പക്ഷെ, വിധി ഇവിടെയും ഇവരെ വേട്ടയാടി. എല്ലാ കാര്യങ്ങളും റെഡിയായ  സമയത്ത് ഇവരുടെ ഒരു മകന് ഒരു പകർച്ച വ്യാധി ഉണ്ടായതോടെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നു.പിന്നീട് മക്ക കെഎംസിസിയും, സഊദി കെഎംസിസിപ്രസിഡന്റ് കുഞ്ഞിമോൻ കക്കിയയുടെ നേതൃത്വത്തിൽ അവരെ ഒരു റൂം എടുത്തു താമസിപ്പിക്കുകയും  ദിവസങ്ങളോളം ഇസ്മായിൽ വെള്ളിയൂർ അവർക്ക് വേണ്ട ഭക്ഷണവും കുട്ടിക്കുള്ള മരുന്നും റൂമിൽ എത്തിച്ചു നൽകുകയുംചെയ്തു.

കുട്ടിയുടെ അസുഖം ഭേദമായതോടെ ഷാഫി പറമ്പിൽ എം പി യുടെ ശ്രമ ഫലമായി ഏഷ്യൻ പൊളി ക്ലിനിക് ഉടമ തങ്ങളും ഭാര്യയും എടുത്തു നൽകിയ 4 ടിക്കറ്റിൽ ആ കുടുംബം  നാട്ടിലേക്ക് യാത്രയാവാൻ വേണ്ടി എയർപോർട്ടിൽ എത്തുകയും വീണ്ടും വിധി ഇവരെ വേട്ടയാടി. നിയമ പ്രശ്നത്താൽ ഇത്തവണയും യാത്ര മുടങ്ങി.
പിന്നീട് വീണ്ടും ഏറെ ദിവസത്തെ നടത്തത്തിനൊടുവിൽ കാര്യങ്ങൾ എല്ലാം ശരിയായി. വ്യവസായ പ്രമുഖനും കെഎംസിസി നേതാവുമായ കുഞ്ഞിമോൻ കാക്കിയ നൽകിയ മൂന്ന് ടിക്കറ്റും ടിക്കറ്റ് പേരാമ്പ്ര സ്വദേശി ആയ ഒരു വ്യാപാരി നൽകിയ ഒരു ടിക്കറ്റും ഉൾപ്പെടെ നാല് ടിക്കറ്റുകളുമായി ഒടുവിൽ കുടുംബം വിമാനം കയറി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: