ജയിൽ ശിക്ഷക്ക് പകരം പുതിയ പദ്ധതി, സഊദിയിൽ ജയിൽവാസ ബദൽ പദ്ധതി നടപ്പിലാക്കുന്നു

0
3677

ജിദ്ദ: മക്ക അമീറും രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഞായറാഴ്ച മക്ക പ്രവിശ്യ ഓഫീസിൽ നടന്ന ചടങ്ങിൽ ജയിൽ ശിക്ഷകൾക്ക് പകരം നടപ്പിലാക്കുന്ന ബദൽ പദ്ധതിക്ക് തുടക്കം കുറിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യക്തിപരവും സാമൂഹികവുമായ താൽപര്യങ്ങൾ കണക്കിലെടുക്കുന്ന പരിഷ്‌കരണ ബദലുകൾ വികസിപ്പിക്കുന്നതിനും അത് നടപ്പാക്കുന്നതിനും ജുഡീഷ്യൽ സംവിധാനങ്ങളെയും ജുഡീഷ്യൽ അധികാരികളെയും പ്രാപ്തരാക്കുന്നതാണ് ഈ പദ്ധതി.

ഉമ്മുൽ ഖുറ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ബദൽ ശിക്ഷകൾക്കായുള്ള ഗവേഷണ ചെയറിന്റെ പ്രവർത്തനോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സർക്കാർ, സ്വകാര്യ, ലാഭരഹിത മേഖലകളുടെ സംയോജനത്തിലൂടെ സഊദി വികസിക്കണമെന്ന വിഷൻ 2030 പ്രകാരമുള്ള പദ്ധതിയുടെ ഭാഗമായാണ് തടവുശിക്ഷക്ക് പകരമുള്ള നവീകരണ പദ്ധതി നടപ്പാക്കുന്നത്.

കുറ്റവാളിയെ പൊതുസമൂഹത്തിലേക്ക് ഉൾക്കൊള്ളാൻ പ്രാപ്തനാക്കുന്നതിലൂടെ പ്രശ്നത്തിന്റെ മാനസിക-സാമൂഹികവും ചികിത്സാപരവുമായ അഭിസംബോധനയ്ക്ക് അനുസൃതമായി ശിക്ഷാനടപടികൾ എന്ന ആശയത്തിൽ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കുന്നതിനാണ് ഇത്.

വ്യക്തികളുടെയും സമൂഹത്തിന്റെയും താൽപ്പര്യങ്ങൾ കണക്കിലെടുക്കുന്ന പരിഷ്കരണ ബദലുകൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഇത് ജുഡീഷ്യൽ അധികാരികളെ സഹായിക്കും.

അടുത്ത ഘട്ടത്തിൽ, നിർദ്ദിഷ്ട പിഴകളില്ലാത്ത ചെറിയ കുറ്റകൃത്യങ്ങളായ ചില ലംഘനങ്ങൾക്കായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിരവധി ബദൽ പിഴകളെക്കുറിച്ചുള്ള പഠനവും പദ്ധതിയിൽ ഉൾപ്പെടുന്നു. അത്തരം കുറ്റകൃത്യങ്ങൾക്ക് ഇനിമേൽ സ്വകാര്യ അവകാശങ്ങൾ ഉൾപ്പെടുന്നില്ലെങ്കിൽ അറസ്റ്റിന് വ്യവസ്ഥയുണ്ടാകില്ല. എന്നാൽ നവീകരണ പദ്ധതിയുെടയും ബദൽ ശിക്ഷയുടെയും കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.