റിയാദ്: രാജ്യത്ത് ബുധനാഴ്ച മുതൽ വീണ്ടും ശീതക്കാറ്റ് ഉണ്ടാകുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യം ദ്രുതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും സമീപകാലത്ത് വലിയ താപനില വ്യത്യാസമുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ഡയറക്ടർ ജനറൽ ഹംസ കൗമി പറഞ്ഞു. റോട്ടാന ഖലീജിയ സംപ്രേക്ഷണം ചെയ്ത മൈ ലേഡി പ്രോഗ്രാമിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കിഴക്കൻ മേഖലയിൽ താപനില ഉയർന്ന് നാൽപ്പത് ഡിഗ്രി കടന്നു. തബൂക്ക്, വടക്കൻ അതിർത്തികൾ, ഹയിൽ, അൽ ജൗഫ്, വടക്കൻ മേഖലകളിൽ താപനില കുറയും മുമ്പ് വീണ്ടും താപനില ഉയർന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബുധനാഴ്ച പുലർച്ചെ മുതൽ രാജ്യം ഒരു പുതിയ തരംഗത്തിലേക്ക് പ്രവേശിക്കുമെന്നും അതിലെ താപനില പൂജ്യത്തിന് താഴെയെത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, രാജ്യം വസന്തകാലത്ത് ഒരു പരിവർത്തന കാലഘട്ടം അനുഭവിക്കുകയാണ്, ഈ സമയത്ത് ഉപരിതല കാറ്റും പൊടിക്കാറ്റും ഉണ്ടാകുമ്പോൾ കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുന്നു, മഴയ്ക്ക് സാധ്യതയുണ്ട്. വേനൽക്കാലം ആരംഭിക്കുന്ന തീയതി സംബന്ധിച്ച്, ജൂൺ 21 ന് ഔദ്യോഗികമായി ആരംഭിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.




