റിയാദ്: ആഗോള വിപണിയിലെ വില വർധനവിന് സമാനമായി സഊദിയിലും സ്വർണ്ണ വിലയിൽ ശ്രദ്ധേയമായ വർദ്ധനവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ തന്നെ ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണ്ണവിലയിൽ 217.11 റിയാൽ (57.88 ഡോളർ) ആയാണ് രേഖപ്പെടുത്തിയത്. അതേസമയം, വിപണിയിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന 21 കാരറ്റ് സ്വർണ്ണ വില 189.98 റിയാൽ (50.65 ഡോളർ) ഉയർന്നു. 18 കാരറ്റ് സ്വർണത്തിന് 162.84 റിയാൽ ആയി (43.41 ഡോളർ) ഉയർന്നു.
വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ തന്നെ 14 കാരറ്റ് സ്വർണ്ണത്തിന്റെ വില ഇന്നലെ 126.51 റിയാൽ (33.73 ഡോളർ) ആയിരുന്നത് 126.65 റിയാലായി (33.76 ഡോളർ) ഉയർന്നു. ഇന്ന് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ സഊദി അറേബ്യയിൽ ഒരു ഔൺസ് സ്വർണ്ണത്തിന്റെ വില ഏകദേശം 6,752 റിയാലായി (1,800 ഡോളർ) വർദ്ധിച്ചു. സ്വർണ്ണ പൗണ്ടിന്റെ വിലയും 1,520 റിയാൽ (405.18 ഡോളർ) ആയി ഉയർന്നു.

അതേസമയം നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന് അത്ര നല്ല സമയമായിരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിൽ രൂപയിലെത്തിയത്.
സ്വർണം വാങ്ങുന്നോ? വില വീണ്ടും ഉയരുമോ? നവംബറിൽ സ്വർണ വില എങ്ങോട്ട്?
ഡോളറിന്റെ ഇടിവ് സ്വര്‍ണ വിലയെ ബാധിക്കുമോ? ദുബായില്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരു ഗ്രാമിന് ഒരു ദിര്‍ഹം നേട്ടമുണ്ടാക്കാന്‍ സഹായിച്ചത് ഡോളറിന്റെ ഇടിവാണ്. സ്വര്‍ണ വില കഴിഞ്ഞ ദിവസം 1,809.66 ഡോളറിലാണ് (6,646.75 ദിര്‍ഹം) വ്യാപാരം നടന്നത്. ഡോളറിന്റെ ഇടിവ് സ്വര്‍ണ വില ഇനിയും ഉയരാന്‍ കാരണമാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
എന്താണ് സ്വര്‍ണവിലയെ നയിക്കുന്നത്?
മിക്ക ചരക്കുകളെയും പോലെ, സ്വര്‍ണ്ണ വിലയെ വളരെയധികം സ്വാധീനിക്കുന്ന ഘടകങ്ങളാണ് വിതരണവും ഡിമാന്‍ഡും. പ്രത്യേകിച്ച് വലിയ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) ലോഹത്തിന്റെ വിലയെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രധാന ഘടകമാണ് നിക്ഷേപ ആവശ്യം. പലപ്പോഴും, സ്വര്‍ണ്ണം യുഎസ് ഡോളറിന് വിപരീതമായാണ് നീങ്ങുന്നത്. കാരണം അത് പണപ്പെരുപ്പത്തിനെതിരാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പം തടയാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സ്വര്‍ണ വിലയില്‍ വ്യത്യാസമുണ്ടാകുന്നത്.
നവംബറിനും ഡിസംബറിനുമിടയില്‍ 120 ബില്യണ്‍ ഡോളറിന്റെ (ദിര്‍ഹം 440.75) പ്രതിമാസ ഉത്തേജനം കുറയ്ക്കാന്‍ കേന്ദ്ര ബാങ്ക് പദ്ധതിയിട്ടിരുന്നുവെന്ന് ഒക്ടോബര്‍ 22ന് യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ നടത്തിയ അഭിപ്രായപ്രകടനത്തെ തുടര്‍ന്നാണ് സ്വര്‍ണവിലയില്‍ വര്‍ധവ് ഇപ്പോൾ രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഈ അഭിപ്രായ പ്രകടനം കൊവിഡിനു ശേഷം വര്‍ദ്ധിച്ചു വരുന്ന പണപ്പെരുപ്പം, വാങ്ങല്‍ ശേഷിയെ ഇല്ലാതാക്കുമെന്ന ആശങ്കയെ മറികടക്കുന്നതാണ്.