ലാഹോർ: ഭാവിയിൽ ഇന്ത്യ എപ്പോഴെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ കൊൽക്കത്ത ആക്രമിച്ച് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ്.
ഇന്ത്യൻ കസ്റ്റഡിയിലുള്ള പാക്ക് സ്വദേശികളുടെയോ അവരുടെ തന്നെയോ ആളുകളുടെയോ മൃതശരീരങ്ങൾ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം അവർ ഭീകരരായിരുന്നെന്ന് പ്രചാരണം നടത്തി വ്യാജ ഓപ്പറേഷൻ നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ഖ്വാജ ആസിഫ് അവകാശപ്പെട്ടു. എന്നാൽ ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും പുറത്തുവിടാൻ ഖ്വാജ ആസിഫ് തയാറായില്ല.
ഇന്ത്യയുടെ ഏത് ആക്രമണത്തിനും പാക്കിസ്ഥാന്റെ പ്രതികരണം വേഗതയേറിയതും, നിയന്ത്രിതവും നിർണായകവുമായിരിക്കും എന്ന് ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. ഇന്ത്യയുടെ അയൽരാജ്യത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും നിലവിലെ സാഹചര്യത്തിൽ അഭൂതപൂർവവും നിർണായകവുമായ നടപടി ഉണ്ടാകുമെന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പരാമർശങ്ങൾക്ക് മറുപടിയായി ആയിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം.
