ഏഴ് വയസുകാരിയെ രണ്ടാനച്ഛൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

0
17

ബംഗളൂരു: കർണാടകയിലെ കുമ്പളഗോഡുവിൽ ഏഴു വയസ്സുകാരിയെ രണ്ടാനച്ഛൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിന് പിന്നാലെ രണ്ടാനച്ഛനായ കെ.ദർശൻ (30) ഒളിവിൽ പോയി. പ്രദേശത്തെ ചില്ലറ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് കുറ്റാരോപിതനായ ദർശൻ.

കുമ്പളഗോഡുവിലെ കന്നിക ലേഔട്ടിൽ താമസിക്കുന്ന ശിൽപയുടെ മകൾ സിരിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ മാന്യമായി പെരുമാറുന്നില്ലെന്ന് കുറ്റപ്പെടുത്തി ദർശൻ കുട്ടിയെ ഇടക്കിടെ ശിക്ഷിക്കാറുണ്ടെന്ന് ശിൽപ ആരോപിച്ചു. എക്സ്റ്റീരിയർ ഡിസൈൻ കമ്പനിയിൽ പ്രവർത്തിക്കുന്ന ശിൽപ ജോലിക്ക് പോയ സമയത്താണ് സംഭവം.