മക്ക: ഹജ്ജ് പെർമിറ്റില്ലാതെ നിയമവിരുദ്ധമായി തീർത്ഥാടകരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ സ്വദേശിയെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്‌തു. ഇയാൾ ഓടിച്ചിരുന്ന ബസിൽ 22 പ്രവാസികളെയാണ് ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് മക്ക നഗരത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്.
ഹജ്ജ് സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെയാണ് നിയമവിരുദ്ധമായി തീർത്ഥാടകരെ കടത്താൻ ശ്രമം നടന്നത് കണ്ടെത്തിയത്. അറസ്റ്റിലായ ഈജിപ്ഷ്യൻ സ്വദേശിയെ തുടർ നടപടികൾക്കും ശിക്ഷ നടപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട സമിതിക്ക് കൈമാറി.
ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ ഹജ്ജ് നിർവഹിക്കുകയോ ചെയ്യാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തും. സന്ദർശക വിസയിലെത്തി ഹജ്ജിന് ശ്രമിക്കുന്നവർക്കും ഈ പിഴ ബാധകമാണ്.