റിയാദ്: സഊദി അറേബ്യയിൽ പാഴ്സലുകൾ അയക്കാനും, സ്വീകരിക്കാനും നാഷണൽ അഡ്രസ് (ദേശീയ വിലാസം) നിർബന്ധമാക്കുമെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. 2026 ജനുവരി 1 മുതൽ, ദേശീയ വിലാസം ഉൾപ്പെടുത്താത്ത ഒരു തപാൽ ഷിപ്പ്മെന്റും പാഴ്സൽ ഡെലിവറി കമ്പനികൾ സ്വീകരിക്കരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പാഴ്സൽ അയയ്ക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ അവരുടെ ദേശീയ വിലാസം കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ അതോറിറ്റി എല്ലാ വ്യക്തികളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. ഡെലിവറി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, ഡെലിവറി പ്രക്രിയകൾ സുഗമമാക്കുക, ലോജിസ്റ്റിക് സേവനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് അതോറിറ്റിയുടെ തീരുമാനം.
ഇതിന് പുറമെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, മതിയായ ഡാറ്റ ഇല്ലാത്തതിനാൽ ഗുണഭോക്താക്കളുമായി ബന്ധപ്പെടുന്നത് കുറയ്ക്കുക എന്നിവ ഈ നടപടി ലക്ഷ്യമിടുന്നുവെന്ന് അതോറിറ്റി വ്യക്തമാക്കി.
അതേസമയം, ഇതിനകം തന്നെ രാജ്യത്ത് ഒട്ടുമിക്ക സേവനങ്ങൾക്കും അഡ്രസ് നൽകുമ്പോൾ ഇഖാമായുമായി ബന്ധിപ്പിച്ച നാഷണൽ അഡ്രസ് ആവശ്യമാണ്. അബ്ഷിർ മുഖേനയുള്ള ഗവണ്മെന്റ് സർവ്വീസുകൾക്ക് ഷിപ്പ്മന്റ് കാര്യങ്ങളെല്ലാം തന്നെ നാഷണൽ അഡ്രസിൽ ആണ് ലഭ്യമാകുക.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക