Friday, 14 February - 2025

ഗസ മുനമ്പ് ഏറ്റെടുക്കുമെന്ന് ട്രംപ്, ഫലസ്തീനികൾ അയൽരാജ്യങ്ങളിലേക്ക് പോകണമെന്നും ട്രംപ്

വാഷിംഗ്ടൺ: ഗസ മുനമ്പ് ഏറ്റെടുക്കുമെന്നും ഫലസ്തീനികളെ അവിടെനിന്ന് പുറത്താക്കുമെന്നും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസുമായുള്ള വെടിനിർത്തൽ സംബന്ധിച്ച നിർണായക ചർച്ചകൾക്കായി ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഫലസ്തീനികൾ യുദ്ധബാധിത പ്രദേശങ്ങളിൽ നിന്ന് ഈജിപ്ത്, ജോർദാൻ തുടങ്ങിയ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് മാറണമെന്ന തന്റെ ആഹ്വാനവും ട്രംപ് ആവർത്തിക്കുകയും ചെയ്തു. “ഗസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും, ഞങ്ങളും അത് ഉപയോഗിക്കും. ഞങ്ങൾ അത് സ്വന്തമാക്കും,” ട്രംപ് നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു.

ഗസ്സയിലെ സുരക്ഷക്കായി യു.എസ് സൈന്യത്തെ അയക്കാൻ തയാറാണോ എന്ന ചോദ്യത്തിന്, ഗസ്സക്ക് ആവശ്യമാണെങ്കിൽ ഞങ്ങൾ ചെയ്യും’ എന്ന മറുപടിയാണ് നൽകിയത്. ഫലസ്തീനികളെ ഗസ്സയിൽ നിന്ന് പുറത്താക്കണമെന്ന് തന്റെ മുൻനിലപാടിനെ മറ്റൊരു തരത്തിൽ ഉറപ്പിക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ ട്രംപ് ചെയ്തത്.

എന്നാൽ, ട്രംപ് ചട്ടക്കൂടുകൾക്ക് പുറത്തുനിന്ന് ചിന്തിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ തീരുമാനം ആലോചിക്കേണ്ടിയിക്കുന്നുവെന്നും ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇസ്റാഈലിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും നല്ല സുഹൃത്താണ് ട്രംപ് എന്നും എല്ലാവരും ശ്രദ്ധ നല്‍കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ടുവെച്ചതെന്നും നെതന്യാഹു വ്യക്തമാക്കി.

പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിര്‍വീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാന്‍ യു.എസ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്റാഈൽ -ഹമാസ് സംഘര്‍ഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയിരിക്കുകയാണെന്നും ഈ മേഖലയില്‍ നിന്ന് പലസ്തീന്‍ ജനത ഒഴിഞ്ഞുപോകണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവെച്ചപ്പോള്‍ എല്ലാവരും താത്പര്യം പ്രകടിപ്പിച്ചു. ഗാസയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയക്കേണ്ടി വന്നാല്‍ അതും ചെയ്യും.’-ട്രംപ് വ്യക്തമാക്കി.

നിലവിലെ ഗാസയ്ക്ക് ഭാവിയില്ലെന്നും പലസ്തീന്‍ പൗരന്‍മാരെ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങൾ സ്വീകരിക്കണമെന്നും ട്രംപ് ആവര്‍ത്തിച്ചു. ഗാസയുടെ പുനരധിവാസം നടപ്പില്ലാക്കേണ്ടത് അവിടെ ജീവിച്ച് മരിച്ചവരും യുദ്ധം ചെയ്തവരും അല്ലെന്നും ട്രംപ് വ്യക്തമാക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: