ഭക്ഷണത്തിൽ ഇനി ശ്രദ്ധ വേണം, ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്തും; സഊദിയിൽ ഭക്ഷ്യ സുരക്ഷ കർശനമാക്കുന്നു

0
1617

റിയാദ്: രാജ്യത്ത് ഭക്ഷ്യ സുരക്ഷ കർശനമാക്കാൻ നീക്കം തുടങ്ങി. ഇതിനായി കർശന നടപടികൾക്ക് സഊദി ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി നീക്കം ആരംഭിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും, കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിറ്റഴിക്കുന്നത് തടയുകയും ചെയ്യുക എന്നതാണ് ഇത് മൂലം ലക്ഷ്യമിടുന്നത്. പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്നതിനായുള്ള സർവേ ഫൂഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്.  ഈ മാസം 15 വരെ ഈ പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിൽക്കുന്നത്, മായം ചേർത്ത ഭക്ഷണങ്ങൾ വിൽക്കുന്നത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വൻതോതിലുള്ള പിഴ ചുമത്തും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്താനുള്ള നിർദ്ദേശം പുതിയ നിയമത്തിലുണ്ട്. ലംഘനങ്ങളുടെ തരംതിരിച്ചുള്ള പട്ടികയും പിഴകളും സർവേയുടെ ഭാഗമായി ലഭിക്കുന്ന നിർദേശം അനുസരിച്ച് പരിഷ്കരിക്കും.  

സ്ഥാപനത്തിന്റെ വലുപ്പം അനുസരിച്ച് പിഴത്തുകയിൽ വ്യത്യാസമുണ്ടാകും. വലിയ സ്ഥാപനങ്ങൾക്ക് കൂടുതൽ പിഴയും ചെറുകിട സ്ഥാപനങ്ങൾക്ക് കുറഞ്ഞ പിഴയയും എന്ന തോതിൽ ആയിരിക്കും പിഴ ചുമത്തുക.

കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിൽക്കുന്ന ഹൈപ്പർമാർക്കറ്റുകൾക്ക് 20,000 റിയാലും, ചെറുകിട ഗ്രോസറികൾക്ക് 12,000 റിയാലും പിഴ ചുമത്തും. ഉപഭോക്താക്കളെ വഞ്ചിക്കുന്ന തരത്തിലുള്ള പരസ്യം നൽകുന്നതിനും വലിയ തോതിൽ പിഴ ചുമത്തും. സെപ്റ്റംബർ 15 വരെ ഈ പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക