ജിദ്ദ: സഊദിയിൽ ആദ്യ സിനിമാ തിയേറ്റര്‍ തുറന്നിട്ട് ആറു വര്‍ഷം പിന്നിടുന്നു. ഇതിലൂടെ 6.1 കോടിയിലേറെ സിനിമാ ടിക്കറ്റുകള്‍ വില്‍പന നടത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു.
2018 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലത്താണ് 6.1 കോടിയിലേറെ സിനിമാ ടിക്കറ്റുകള്‍ വില്‍പന നടത്തിയത്.
2018 ല്‍ 6,33,130 ഉം 2019 ല്‍ 68,47,523 ഉം 2020 ല്‍ 65,96,073 ഉം 2021 ല്‍ 1,30,96,022 ഉം 2022 ല്‍ 1,43,58,062 ഉം 2023 ല്‍ 1,76,37,154 ഉം ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള നാലു മാസക്കാലത്ത് 26,21,236 ഉം സിനിമാ ടിക്കറ്റുകളാണ് വില്‍പന നടത്തിയത്.
മാര്‍ച്ച് അവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയിലെ 22 നഗരങ്ങളിലായി 66 മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളുണ്ട്. ഇവയില്‍ ആകെ 618 സ്‌ക്രീനുകളും 63,373 സീറ്റുകളുമുണ്ട്. സൗദിയില്‍ ആറു സിനിമാ തിയേറ്റര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ആറു വര്‍ഷത്തിനിടെ 1,971 സിനിമകള്‍ക്കാണ് സൗദിയില്‍ പ്രദര്‍ശനാനുമതി നല്‍കിയത്. ഇതില്‍ 45 എണ്ണം സൗദി സിനിമകളാണെന്നും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ പറഞ്ഞു.