മക്ക: മക്കയിലെ ഹറമിൽ ഞായറാഴ്ച രാത്രി നടന്ന ഖത്മൽ ഖുർആൻ പ്രാർത്ഥനയിൽ പങ്കെടുത്തത് 25 ലക്ഷം പേർ.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നിരവധി ലോകനേതാക്കളും പ്രാർത്ഥനയിൽ പങ്കെടുത്തു.
റമസാനിൽ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങളിൽ ഖുർആൻ പാരായണം ചെയ്ത് പൂർത്തിയാക്കുന്നതോടനുബന്ധിച്ച (ഖത്തുൽ ഖുർആൻ) പ്രത്യേക പ്രാർഥനയിൽ പങ്കെടുക്കാൻ വിശ്വാസികൾ പ്രത്യേക താൽപര്യമാണ് കാണിച്ചത്. വിശ്വാസികളെ സ്വീകരിക്കാനായി വൻ ഒരുക്കമാണ് ഹറം കാര്യ.
വകുപ്പ് ഏർപ്പെടുത്തിയിരുന്നത്.




