Saturday, 27 July - 2024

പ്രതിദിന എണ്ണ ഉൽപാദനത്തിൽ വരുത്തിയ കുറവ് അടുത്ത വർഷം ആദ്യപാദത്തിലും തുടരുമെന്ന് സഊദി

ദമ്മാം: പ്രതിദിന എണ്ണ ഉൽപാദനത്തിൽ വരുത്തിയ കുറവ് അടുത്ത വർഷം ആദ്യപാദത്തിലും തുടരുമെന്ന് സഊദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. പ്രതിദിന ഉൽപാദനത്തിൽ ഈ വർഷം ഏപ്രിൽ മുതൽ നടപ്പിലാക്കിയ കുറവാണ് വരും മാസങ്ങളിലും തുടരുക. തീരുമാനം ആവശ്യമെങ്കിൽ പുനപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏപ്രിൽ മുതൽ സൗദി അറേബ്യ നടപ്പിലാക്കി വരുന്ന എണ്ണയുൽപാദനത്തിലെ കുറവ് അടുത്ത വർഷവും തുടരാൻ സൗദി ഊർജ്ജ മന്ത്രാലയം തീരുമാനിച്ചു. 2024 ആദ്യ മൂന്ന് മാസങ്ങളിൽ കൂടി നിലവിലെ അവസ്ഥ തുടരും. നിലവിലെ പ്രതിദിന ഉൽപാദനമായ തൊണ്ണൂറ് ലക്ഷം ബാരലാണ് ഉൽപാദിപ്പിക്കുക.

ഏപ്രിലിന് മുമ്പ് ഇത് ഒരു കോടി ബാരലായിരുന്നിടത്താണ് കുറവ് വരുത്തിയത്. ഒപെക് പ്ലസ് കൂട്ടായ്മ പ്രഖ്യാപിച്ച ഉൽപാദന കുറവിന് പുറമേയാണ് സൗദിയുടെ വെട്ടിചുരുക്കൽ നടപടി. ആഗോള എണ്ണ വിപണിയുടെ സ്ഥിരത, മെച്ചപ്പെട്ട വില എന്നിവ ലക്ഷ്യമിട്ടാണ് ഉൽപാദന കുറവ് നടപ്പിലാക്കി വരുന്നത്.

എന്നാൽ ഉൽപാദനം കുറക്കാനുള്ള തീരുമാനം ആവശ്യമെങ്കിൽ പുനപരിശോധിക്കുമെന്നും മന്ത്രാലയ വ്യത്തങ്ങൾ വ്യക്തമാക്കി. സൗദിയുൾപ്പെടെയുള്ള ഉൽപാദക രാജ്യങ്ങൾ ഉൽപാദനത്തിൽ കുറവ് വരുത്താനുള്ള തീരുമാനം നീട്ടിയത് ആഗോള എണ്ണ വിലയിലും പ്രതിഫലിക്കും. സൗദിക്ക് പുറമേ റഷ്യയും ഉൽപാദന കുറവ് നടപ്പിലാക്കി വരുന്നുണ്ട്. റഷ്യയുടെ പ്രതിദിന ഉൽപാദനം 50 ലക്ഷം ബാരലായാണ് ചുരുക്കിയത്.

Most Popular

error: