റിസർവേഷൻ ഫുൾ; ഉംറക്കും, റൗദ സന്ദർശനത്തിനും പെർമിറ്റ് ലഭ്യമല്ല

0
3028
മക്ക: വിശുദ്ധ റമദാൻ മാസത്തിൽ ശേഷിക്കുന്ന ദിവസങ്ങളിൽ ഉംറ തീർത്ഥാടനത്തിനോ വിശുദ്ധ മദീനയിലെ പ്രവാചകന്റെ പള്ളിയിൽ റൗദ ശരീഫ് സന്ദർശിക്കാനോ റിസർവേഷൻ ലഭിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. പെർമിറ്റിനായി രജിസ്‌ട്രേഷൻ നടത്തുന്ന നുസുക് ഇലക്ട്രോണിക് ആപ്ലിക്കേഷനിൽ റമദാനിലെ തുടർ ദിവസങ്ങളിൽ പെർമിറ്റ് ലഭ്യമല്ലെന്നാണ് കാണിക്കുന്നത്.
വിശുദ്ധ റമദാൻ മാസത്തിലെ അവസാന പത്ത് ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും പെർമിറ്റ് ലഭ്യമല്ലെന്ന ചാരനിറത്തിലാണ് ഇപ്പോൾ കാണിക്കുന്നത്. ഇത് ഉംറ നിർവഹിക്കുന്നതിനും റൗദ ശരീഫ് സന്ദർശിക്കുന്നതിനും വരാനിരിക്കുന്ന ബുക്കിംഗുകൾക്കുള്ള സാധ്യത കാണിക്കുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം മുതൽ മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്കും മദീനയിലെ പ്രവാചക പള്ളിയിലേക്കും രാജ്യത്തിനകത്തും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും വലിയ പ്രവാഹമാണ്. വിശുദ്ധ റമദാൻ മാസത്തിൽ ഉംറ നിർവഹിക്കുന്നതിനും റൗദ ശരീഫ് സന്ദർശിക്കുന്നതിനും പെർമിറ്റ് നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, ഇരു ഹറം പള്ളികളിലും നിസ്‌കാരം നിർവഹിക്കുന്നതിന് നടത്തുന്നതിന് പെർമിറ്റ് ആവശ്യമില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക