അബുദാബി: യു എ ഇയുടെ ഭരണ നേതൃത്വത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആണ് പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചത്. അബുദാബിയുടെ കിരീടാവകാശിയായി മകൻ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദിനെ നിയമിച്ചതാണ് സുപ്രധാന തീരാനം. അബുദാബി കിരീടാവകാശിയായിരിക്കും യു എ ഇ നിയമമനുസരിച്ച് അടുത്ത യു എ ഇ പ്രസിഡന്റ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ക്ക് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. ഹസ ബിൻ സായിദ് അൽ നഹ്യാൻ, തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരെ അബുദാബി ഉപ ഭരണാധികാരികൾ ആയും നിയമിച്ചുകൊണ്ടാണ് അബുദാബി ഭരണാധികാരിയുടെ ഉത്തരവ്. 2016 ഫെബ്രുവരി 15 മുതല്‍ ദേശീയ സുരക്ഷാ തലവനായാണ് ഇതിന് മുന്‍പ് ഷെയ്ഖ് ഖാലിദ് നിയമിതനായിട്ടുള്ളത്.

എമറൈറ്റിലെ യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഷെയ്ഖ് ഖാലിദ്. 2021ഓടെ 4000ത്തോളം എമറൈറ്റ് സ്വദേശികള്‍ ജോലി ലഭ്യമാകുന്നതിനായി കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു. യുഎഇയിലെ യുവ ജനതയെ വിദ്യാഭ്യാസം നേടി ജോലി ഉറപ്പാക്കുന്നതിന് സഹായിക്കുന്നതിനായി നിരവധി പദ്ധതികളും അദ്ദേഹം ആവിഷ്കരിച്ചിരുന്നു.
2020ലെ എക്സ്പോ സമയത്ത് യൂത്ത് പവലിയന്‍ സന്ദര്‍ശിച്ച് അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എമറൈറ്റ് ടീമിനെ പ്രശംസിക്കാനും അദ്ദേഹം മടി കാണിച്ചിരുന്നില്ല. മാര്‍ഷ്യല്‍ ആര്‍ട്സും ജിയു ജിറ്റ്സു പരിശീലിക്കുന്ന വ്യക്തി കൂടിയായ ഷെയ്ഖ് ഖാലിദ് അബുദാബിയെ കായികമേഖലയ്ക്കും ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പുതിയ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബിന്റെ ഉടമ കൂടിയാണെന്നത് ശ്രദ്ധേയമാണ്. പുതിയ നേതൃത്വത്തിനെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തും അഭിനന്ദിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




