മദീന: സഊദി കിരീടാവകാശിയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു.
കിരീടാവകാശിയെ മസ്ജിദിന്റെയും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ ജനറൽ പ്രസിഡന്റ് ഷെയ്ഖ് ഡോ.അബ്ദുൾ റഹ്മാൻ അൽ സുദൈസ് സ്വീകരിച്ചു.

ശേഷം കിരീടാവകാശി ഖുബ പള്ളിയും സന്ദർശിച്ചു. പള്ളിയിൽ രണ്ട് റക്അത്ത് നമസ്കാരം നടത്തി. മദീനയിലെ ഇസ്ലാമിക് അഫയേഴ്സ് കോൾ ആൻഡ് ഗൈഡൻസ് ബ്രാഞ്ച് ഡയറക്ടർ ജനറൽ ഖുബാ മസ്ജിദിന്റെ ഇമാമും പ്രഭാഷകനുമായ ഡോ. വാജെബ് ബിൻ അലി അൽ ഒതൈബി, ഡോ. സുലൈമാൻ ബിൻ സലിം അല്ലാഹ് അൽ-റാഹിലി, ഖുബാ പള്ളിയുടെ മുഖ്യ ഇമാം ഷെയ്ഖ് അഹമ്മദ് ഹസൻ ബുഖാരി എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
പ്രവാചകന്റെ പള്ളിയിലും ഖുബ പള്ളിയിലും സന്ദർശന വേളയിൽ കിരീടാവകാശി ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, അൽ മദീന അൽ മുനവ്വറ റീജിയൻ ഗവർണർ സൗദ് ബിൻ ഖാലിദ് അൽ ഫൈസൽ എന്നിവരും ഉണ്ടായിരുന്നു.

മദീന മുനവ്വറ റീജിയൻ ഡെപ്യൂട്ടി ഗവർണർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ, കായിക മന്ത്രി സൗദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, മുതിർന്ന പണ്ഡിതരുടെ കൗൺസിൽ അംഗം റോയൽ കോർട്ട് ഉപദേഷ്ടാവ് ഷെയ്ഖ് ഡോ. സാദ് ബിൻ നാസർ അൽ-ശാത്രി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു




