ബിസിനസ് ജെറ്റ് ആകാശച്ചുഴിയില്‍ പെട്ടുണ്ടായ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ചു. ബോംബാര്‍ഡിയര്‍ എക്സിക്യൂട്ടീവ് ജെറ്റ് ആണ് ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞത്. അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ന്യൂ ഇംഗ്ലണ്ടിന് മുകളിലെത്തിയപ്പോഴായിരുന്നു ജെറ്റ് ആടിയുലഞ്ഞത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. മരിച്ച യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ക്രൂ അംഗങ്ങളെ കണക്ടികട്ട് പൊലീസ് ചോദ്യം ചെയ്തു. ന്യൂഹാംഷയറില്‍ നിന്ന് ലീസ്ബര്‍ഗിലേക്ക് പറക്കുന്നതിന് ഇടയിലാണ് അപകടം. വിമാനത്തിന്റെ കോക്പിറ്റ് വോയിസും ഡാറ്റ റെക്കോര്‍ഡുകളും പരിശോധനയ്ക്കായി നാഷണല്‍ ട്രാന്‍സ്പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ശേഖരിച്ചു.
എൻടിഎസ്‌ബിയുടെ ട്വിറ്റർ അക്കൗണ്ട് അനുസരിച്ച്, ആകാശ പ്രക്ഷുബ്ധതയുടെ ഫലമായി “ഒരു യാത്രക്കാരന് മാരകമായ പരിക്കുകൾ” സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നു. വിമാനം കണക്റ്റിക്കട്ടിലെ വിൻഡ്‌സർ ലോക്കിലുള്ള ബ്രാഡ്‌ലി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ട് വൈകുന്നേരം നാല് മണിയോടെ ലാൻഡ് ചെയ്തു. എന്തൊക്കെ പരിക്കുകളാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മറ്റ് യാത്രക്കാരുടെ അവസ്ഥയെക്കുറിച്ച് ഒരു വിവരവും പുറത്തു വിട്ടിട്ടില്ല.
ബുധനാഴ്ച, ആകാശ പ്രക്ഷുബ്ധത കാരണം ലുഫ്താൻസ വിമാനം വിർജീനിയയിലെ ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതരായിരുന്നു. അടിയന്തിര ലാന്റിംഗിനെ തുടർന്ന് ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകേണ്ട വിമാനം ടെന്നസിക്ക് മുകളിലൂടെ പറക്കുമ്പോഴാണ് “കടുത്ത പ്രക്ഷുബ്ധത” അനുഭവപ്പെട്ടതിനെ തുടർന്ന് വഴിതിരിച്ചുവിട്ടതായി എഫ്എഎ അറിയിച്ചു. നടൻ മാത്യു മക്കോനാഗെയും ഭാര്യയും ഉൾപ്പെടെ 172 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക