ദോഹ: ആരാവും ജേതാക്കൾ എന്നറിയാൻ ഇനി ഒരു ദിനം മാത്രം. ഗോൾഡൻ ബൂട്ടിൽ ആര് മുത്തമിടും എന്നറിയാൻ കലാശപ്പോരാട്ടം വരെ കാത്തിരിക്കണം.
നിലവിൽ അഞ്ച് ഗോളുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്ന അർജൻറീന നായകൻ ലയണൽ മെസ്സിയും ഫ്രാൻസിൻെറ കിലിയൻ എംബാപ്പെയും തമ്മിലാണ് സുവർണ പാദുകത്തിനായുള്ള പോരാട്ടം.
രണ്ടാം സ്ഥാനത്തും രണ്ട് ഫൈനലിസ്റ്റുകൾ തന്നെയാവുേമ്പാൾ പോരാട്ടം കനക്കും. സെമിയിൽ ഇരട്ട ഗോൾ നേടിയ അർജൻറീനയുടെ യൂലിയൻ അൽവാരസും ഫ്രാൻസിൻെറ ഒലിവർ ജിറൂഡും നാല് ഗോളുമായി പിന്നിലുണ്ട്.




