ജിദ്ദ: ജിദ്ദ ചേരി വികസനത്തിന്റെ ഭാഗമായി നടക്കുന്ന കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിൽ. അവസാന ചേരികൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയതിന്റെ ഭാഗമായി കെട്ടിട ഉടമകൾക്ക് അറിയിപ്പുകൾ നൽകിത്തുടങ്ങി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉമ്മുൽ-സലാമിലെയും കിലോ 14 ലെയും ചേരികളിലെ താമസക്കാരെയാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. ഒക്ടോബർ 15 ന് ഷെഡ്യൂൾ ചെയ്ത നീക്കം ചെയ്യൽ ജോലികൾ ആരംഭിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി.
ഇവിടങ്ങളിലെ താമസക്കാർക്ക് ലഗേജ് മാറ്റം, ഭക്ഷണ പൊതികൾ, സ്ഥിരമായ ഭവന സേവനങ്ങൾ, നഷ്ടപരിഹാരമോ സ്ഥിരമായ ഭവനമോ ലഭിക്കുന്നതുവരെ താൽക്കാലിക ഭവനം, നഷ്ടപരിഹാരത്തിനായി ഫയൽ ചെയ്യുന്ന സേവനം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്നത് തുടരുന്നുവെന്ന് കമ്മിറ്റി വിശദീകരിച്ചു.
ഇത് വരെ 32 ചേരികളാണ് നീക്കം ചെയ്തത്. “ഉമ്മുൽ സലാം”, “കിലോ 14” എന്നിവ കൂടി നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയാകുന്നതോടെ പ്രഖ്യാപിച്ച എല്ലാ പൊളിക്കൽ നടപടികളും പൂർത്തിയാകും.
നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആവശ്യമായ രേഖകൾ, ഉടമയുടെ വിവരങ്ങൾ, പിഡിഎഫ് ഫോർമാറ്റിലുള്ള ദേശീയ ഐഡന്റിറ്റിയുടെ വ്യക്തമായ പകർപ്പ്, ഐബാൻ നമ്പർ എന്നിവ സമർപ്പിക്കാനും കമ്മിറ്റി ചേരി നിവാസികളോട് ആവശ്യപ്പെട്ടു.
ഇലക്‌ട്രിസിറ്റി കമ്പനി, നാഷണൽ വാട്ടർ കമ്പനി, സോഷ്യൽ ഡെവലപ്‌മെന്റ് ബാങ്ക്, അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് ഫണ്ട്, റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ഫണ്ട് എന്നിവയുടെ ക്ലിയറൻസ്, ഏജന്റിന്റെ നിയമപരമായ ഏജൻസി പകർപ്പ്, കെട്ടിട ഉടമയുടെ ഐഡന്റ്റിറ്റി പകർപ്പ് എന്നിവയും രേഖകളിലുണ്ടാകണം.




