റിയാദ്: ഒമാനികളായ സഫയും മർവയും തങ്ങളെ രണ്ടാക്കിയ പ്രിയ ഡോക്ടറെ കാണാൻ റിയാദിലെത്തി.പിതാവ് മുഹമ്മദ് ബിൻ നാസർ അൽ ജർദാനിക്കും മതവിനു ഒപ്പമാണ് ഇവർ എത്തിയത്.
റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഹ ഇവരെ സ്വീകരിച്ചു.

2007ൽ റിയാദിലെ നാഷണൽ ഗാർഡിന്റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ തലയോട്ടികളും , മസ്തിഷ്കവും , സിരകളും പരസ്പരം ഒട്ടിച്ചേർന്ന നിലയിലായിരുന്നു ഒമാനി ഇരട്ടകളായ അവരെ സ്ത്രക്രിയക്കായി മാതാപിതാക്കൾ എത്തിച്ചിരുന്നത് . വേർപ്പെടുത്തൽ ശസ്ത്രക്രിയ അന്ന് വിജയകരമായി പൂർത്തീകരിച്ചു.
സൗദി അറേബ്യയുടെ ജ്ഞാനപൂർവകമായ നേതൃത്വത്തിന്റെ പരിധിയില്ലാത്ത പിന്തുണയും ശ്രദ്ധയും ഇല്ലായിരുന്നെങ്കിൽ, ഒത്തൊരുമിച്ച ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതി നേടിയെടുത്ത ഉയർന്ന അന്താരാഷ്ട്ര പദവി സാക്ഷാത്കരിക്കപ്പെടില്ലെന്ന് ഡോ. അൽ റബീഹ് ഊന്നിപ്പറഞ്ഞു. അതിന്റെ മാനുഷിക കഴിവുകളും നൂതന സാങ്കേതികവിദ്യയും രാജ്യത്തിനകത്തും പുറത്തുമുള്ള രോഗികളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റി.
തങ്ങളുടെ രണ്ട് കുട്ടികളെ വേർപെടുത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ ശ്രമങ്ങൾ നടത്തിയതിന് ഒമാനി ഇരട്ടകളുടെ മാതാപിതാക്കൾ സഊദി സർക്കാരിനോടും ജനതയോടും നന്ദി അറിയിച്ചു.




