അൽ ഖാഇദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു, കൊല്ലപ്പെട്ടത് മിസൈൽ ആക്രമണത്തിൽ , നീതി നടപ്പായെന്ന് ജോ ബൈഡൻ

0
2240

വാഷിങ്ടൺ: അൽ ഖാഇദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചതായി അമേരിക്ക പ്രഖ്യാപിച്ചു. അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ചത് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ ആണ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഫ്ഗാനിൽ നടത്തിയ വ്യോമ ആക്രമണത്തിലൂടെയാണ് അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയതെന്ന് ബൈഡൻ വെളിപ്പെടുത്തി. സി ഐ എ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ആണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി.

2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു അയ്മൻ അൽ സവാഹിരിയെന്നാണ് അമേരിക്ക വിശ്വസിക്കുന്നത്.

രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു. ഇങ്ങനെയാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചതെന്നാണ് അറിയിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്

2020 ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു. പ്രസിഡന്റ് ജോ ബൈഡൻ 7:30 ന് ഓപ്പറേഷന്റെ കൂടുതൽ വിശദാംശങ്ങൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

1998 മുതൽ ഒസാമ ബിൻ ലാദന്റെ ഡെപ്യൂട്ടി ആയും പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമിയായും മറ്റാരെക്കാളും അൽ ഖാഇദയെ രൂപപ്പെടുത്തിയ വ്യക്തിയാണ് അൽ സവാഹിരി. സവാഹിരിയും ബിൻ ലാദനും ചേർന്നാണ് 2001 ലെ അമേരിക്കൻ മണ്ണിൽ എക്കാലത്തെയും മാരകമായ സെപ്റ്റംബർ 11 ആക്രമണമെന്നാണ് അമേരിക്ക വിശ്വസിക്കുന്നത്.

വേൾഡ് ട്രേഡ് സെന്റർ, പെന്റഗണ് എന്നിവിടങ്ങളിലെ ആക്രമണങ്ങളോടെ ബിൻ ലാദനെ അമേരിക്കയുടെ നമ്പർ 1 ശത്രുവാക്കി മാറ്റി. ബിൻ ലാദൻ അൽ ഖാഇദക്ക് പണവും മറ്റും നൽകിയപ്പോൾ, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സെല്ലുകളുടെ ഒരു ശൃംഖലയിലേക്ക് തീവ്രവാദികളെ കെട്ടിപ്പടുക്കാൻ ആവശ്യമായ തന്ത്രങ്ങളും സംഘടനാ വൈദഗ്ധ്യവും അൽ സവാഹിരി കൊണ്ടുവന്നു.