റിയാദ്: സഊദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ ക്ലൗഡ് സീഡിംഗ് ഓപ്പറേഷൻ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനെക്കുറിച്ച് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ചർച്ച ചെയ്തു. നിരവധി വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പരിപാടിയുടെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള നടപടികളാണ് മന്ത്രാലയം ചർച്ച ചെയ്‌തത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷം ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഏപ്രിലിൽ റിയാദ്, ഖസിം, ഹായിൽ എന്നിവിടങ്ങളിലെ വ്യോമാതിർത്തിയിൽ പരിസ്ഥിതി, ജലം, കൃഷി മന്ത്രിയും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ അബ്ദുറഹ്മാൻ അൽ ഫദ്‌ലി ക്ലൗഡ് സീഡിംഗ് ഓപ്പറേഷൻ പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്‌തത്.
വർഷം തോറും 100 മില്ലീമീറ്ററിൽ കൂടാത്ത നിലവിലെ നിരക്കിൽ നിന്ന് വ്യത്യസ്‌തമായി മഴ വർദ്ധിപ്പിച്ചുകൊണ്ട്, പ്രോഗ്രാമിലൂടെ രാജ്യം അതിന്റെ കാലാവസ്ഥയുടെ ക്രമീകരണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വരണ്ട രാജ്യങ്ങളിലൊന്നായി സഊദി അറേബ്യയെ കണക്കാക്കുന്നതിനാലും നദികളും തടാകങ്ങളും പോലുള്ള സ്ഥിരമായ ജലാശയങ്ങളില്ലാത്തതും കണക്കിലെടുത്താണ് ക്ലൗഡ് സീഡിംഗ് അഥവാ കൃത്രിമ മഴ പരിപാടി നടത്തുന്നത്.
കൃത്രിമ മഴയുമായി സഊദി അറേബ്യ, അഞ്ച് മുതൽ 20 ശതമാനം വരെ മഴ വർധിപ്പിക്കും
കൃത്രിമ മഴയുമായി സഊദി അറേബ്യ, അഞ്ച് മുതൽ 20 ശതമാനം വരെ മഴ വർധിപ്പിക്കും




