റിയാദ്: സഊദിയിൽ വാഹനങ്ങളുടെ ഇന്ധന ഉപഭോഗത്തിലെ കാര്യക്ഷമതയനുസരിച്ച് വാഹന രജിസ്ട്രേഷനും പുതുക്കുന്നതിനുമായി വാർഷിക ഫീസ് ഏർപ്പെടുത്താൻ തീരുമാനം. തിങ്കളാഴ്ച രാത്രി ചേർന്ന മന്ത്രി സഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ലൈറ്റ് വാഹനങ്ങളുടെ പരമാവധി ആയുസ്സ് നിർണ്ണയിക്കുന്നതിനുള്ള നിർദ്ദേശം അംഗീകരിക്കുന്നതിനും സഊദി സെന്റർ ഫോർ എനർജി എഫിഷ്യൻസിയുടെ നിർദ്ദേശം അംഗീകരിച്ചാണ് തീരുമാനം. ഇതോടെ പഴയ വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംവിധാനവും നടപ്പിലാക്കും.
നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് ഇന്ധന സമ്പദ്‌വ്യവസ്ഥയുടെ അഞ്ച് തലങ്ങൾ അനുസരിച്ചാണ് തീരുമാനം. 2016 ലും അതിനുശേഷവും നിര്‍മ്മിച്ച ലൈറ്റ് വാഹനങ്ങള്‍, 2015 ലും അതിനുമുമ്പും നിര്‍മ്മിച്ച ലൈറ്റ് വാഹനങ്ങള്‍, ഭാരവാഹനങ്ങള്‍ എന്നിങ്ങനെയാണ് വാഹനങ്ങളെ വാര്‍ഷിക ഫീസിനായി തരം തിരിച്ചിരിക്കുന്നത്. 2016 ഉം അതിന് ശേഷവുമുള്ള ലൈറ്റ് വാഹനങ്ങളുടെ ഇന്ധന ശേഷി ലിറ്ററിന് 16 കിലോമീറ്ററാണെങ്കില്‍ വാര്‍ഷിക ഫീ ഉണ്ടായിരിക്കുകയില്ല. 14നും 16നും ഇടയിലാണെങ്കില്‍ 50 റിയാലും 12നും 14നും ഇടയിലാണെങ്കില്‍ 85 റിയാലും10നും 12നും ഇടയിലാണെങ്കില്‍ 130 റിയാലും 10ന് താഴെയാണെങ്കില്‍ 190 റിയാലും വാര്‍ഷിക ഫീസ് അടക്കണം.
2015 ലും അതിനുമുമ്പും നിർമ്മിച്ച ലൈറ്റ് വാഹനങ്ങളുടെ സാമ്പത്തിക പരിഗണന എഞ്ചിൻ ശേഷി അനുസരിച്ചാണ് നിർണ്ണായിച്ചിരിക്കുന്നത്. 1.9 ല്‍ താഴെ ശേഷിയുള്ളതാണെങ്കില്‍ ഫീ ഇല്ല. 1.91 മുതല്‍ 2.4 വരെ ശേഷിയാണെങ്കില്‍ 50 റിയാലും 2.41 മുതല്‍ 3.2 വരെ ശേഷിയാണെങ്കില്‍ 85 ഉം 3.21 മുതല്‍ 4.5 വരെ യാണെങ്കില്‍ 130 ഉം 4.5 ന് മുകളിലാണെങ്കില്‍ 190 ഉം റിയാലാണ് അടക്കേണ്ടിവരിക. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതോ എടുക്കുന്നതോ സമയത്ത് ഓട്ടോമാറ്റിക് ആയി ഫീസ് വരും.
വാഹന ഡ്രൈവിംഗ് ലൈസൻസുകൾ നൽകുമ്പോഴും പുതുക്കുമ്പോഴും സാമ്പത്തിക നഷ്ടപരിഹാരം എങ്ങനെ നേടാമെന്ന് ഈ തീരുമാനം വ്യക്തമാക്കുന്നു തുടക്കം 2022 മുതൽ പുതിയ ലൈറ്റ് വാഹനങ്ങൾ 2023 ൽ രണ്ടാം ഘട്ടത്തിൽ എല്ലാ വാഹനങ്ങളും ഉൾപ്പെടെ പൂർണ്ണമായും നടപ്പിലാക്കാനാണ് തീരുമാനം.
15 വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് മേലുള്ള പിഴകളും ഫീസുകളും ഒഴിവാക്കിക്കൊടുക്കാനും മന്ത്രിസഭ തീരുമാനിച്ചു. തീരുമാനം പുറപ്പെടുവിച്ച ഒരു വർഷത്തിനുള്ളിൽ ട്രാഫിക് രേഖകളിൽ നിന്ന് അത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ഇത് ഒഴിവാക്കി കൊടുക്കുക.
