റിയാദ്: സഊദിയിൽ മുപ്പത് വയസ് മുതൽ ഉള്ളവർക്ക് രണ്ടാഴ്ച്ചക്ക് ശേഷം കൊവിഡ് വാക്സിൻ രണ്ടാം നൽകുമെന്ന് റിപ്പോർട്ട്. അൽ ഇഖാരിയ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ടാഴ്ച്ചക്ക് ശേഷം മുപ്പതിനും നാൽപതിനും ഇടയിൽ ഉള്ളവർക്ക് വാക്സിൻ നൽകിതുടങ്ങും. റിപ്പോർട്ടിൽ വ്യക്തമാക്കി. നിലവിൽ രാജ്യത്ത് നാൽപത് വയസിനു മുകളിൽ ഉള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ഘട്ടം ഘട്ടമായി മുഴുവൻ ആളുകൾക്കും വാക്സിൻ നൽകുന്നതിൽ ആരോഗ്യ മന്ത്രാലയം കേന്ദ്രീകരിച്ചിരിക്കുകയാണ്.
രാജ്യത്ത് ഇതിനകം 1.86 കോടി ആളുകൾക്കാണ് വാക്സിൻ നൽകിയിരിക്കുന്നത്. 18 ലക്ഷം ആളുകൾക്ക് ആളുകൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.