കുവൈത്ത് സിറ്റി: ആഗസ്റ്റ് ഒന്നു മുതൽ കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശനം അനുവദിക്കുക വാക്സിൻ സ്വീകരിച്ച കുവൈത് ഇഖാമയുള്ളവർക്ക്. ഇന്ത്യ ഉൾപ്പെടെ മുഴുവൻ രാജ്യക്കാർക്കും പ്രവേശനം അനുവദിക്കുമെന്നും ചില രാജ്യങ്ങൾക്ക് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൊവിഡ് വ്യാപനം കൂടുതലുള്ള 30 ലേറെ രാജ്യങ്ങളെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയുള്ള തരംതിരിവ് ഉണ്ടാകില്ലെന്നാണ് സൂചന. നേരത്തേ രാജ്യങ്ങളെ തരം തിരിക്കുകയും രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യ ഉൾപ്പെടെ ഇത്തരം രാജ്യങ്ങളിൽ നിന്നുള്ളവർ യു.എ.ഇ ഉൾപ്പെടെ മറ്റു രാജ്യങ്ങൾ ഇടത്താവളമാക്കി ഇവിടങ്ങളിൽ രണ്ടാഴ്ച ക്വാറൻറീൻ ഇരുന്നായിരുന്നു വന്നിരുന്നത്. വീണ്ടും പ്രവേശനം ആരംഭിക്കുമ്പോൾ ഇത്തരം തരംതിരിവ് ഉണ്ടാകില്ലെന്ന റിപ്പോർട്ട് ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസമാണ്.
അതേസമയം, കുത്തിവയ്പ് എടുത്തിട്ടില്ലാത്ത വിദേശ വീട്ടുജോലിക്കാർ കുവൈത്ത് എത്തുമ്പോൾ നിർബന്ധിത നിർമാണത്തിന് വിധേയമാകുമെന്ന് വ്യോമയാന വൃത്തങ്ങൾ അറിയിച്ചു. മടങ്ങിവരാൻ അനുവദിക്കുകയാണെങ്കിൽ, വാക്സിൻ എടുക്കാത്ത വീട്ടുജോലിക്കാരെ 14 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈന്വി ധേയമാക്കുമെന്നു പിസിആർ ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ് കാണിക്കുകയും വേണ്ടി വരുമെന്ന് ഡയറക്ടറേറ്റ് ജനറലിലെ ഉറവിടം ഉദ്ധരിച്ച് കുവൈറ്റ് ദിനപത്രം അൽ റായ് റിപ്പോർട്ട് ചെയ്തു.